കോഴിക്കോട് : മാവോദിയാണ് എന്നതുകൊണ്ടുമാത്രം ഒരാളെ കസ്റ്റഡിയിലെടുക്കാനോ തടഞ്ഞുവെക്കാനോ കാരണമാവുന്നില്ലെന്ന കേരള ഹൈക്കോടതി വിധി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തുന്നതാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു. വ്യക്തിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടത് നിലവിലുള്ള വിചാരണത്തടവുകാര്‍ക്കും ബാധകമാക്കണം.
മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ജോലി നിഷേധിക്കുന്നത് ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് സ്ഥാപനവുമായി ബന്ധപ്പെട്ട നിയമനകേസ്സില്‍ ബോധ്യപ്പെട്ടിരിക്കെ മുസ്‌ലിംകള്‍ക്ക് സ്വകാര്യ മേഖലയില്‍ ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തണം.ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി നീതി നിഷേധവും പ്രകോപനങ്ങളും അക്രമണങ്ങളും ഉണ്ടായിട്ടും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ കുറ്റകരമായ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് കെ.എന്‍.എം ആരോപിച്ചു.
ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ളാവിയെ അന്യായമായി വധശിക്ഷക്ക് വിധിച്ച ഈജിപ്ത് കോടതിയുടെ വിധിയില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.
യോഗത്തില്‍ കെ.എന്‍.എം പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. റമദാന്‍കാല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി. മതപ്രബോധന രംഗം സജീവമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ പി.എം. മുഹമ്മദ് കുട്ടി, എ അസ്ഗറലി, പി.കെ.ഇബ്‌റാഹിം ഹാജി, ഡോ കെ ജമാലുദ്ദീന്‍ ഫാറൂഖി, സി മുഹമ്മദ് സലിം സുല്ലമി, കെ അബൂബക്കര്‍ മൗലവി, മമ്മു കോട്ടക്കല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ഉബൈദുല്ല താനാളൂര്‍, പി പി ഖാലിദ്, ഷംസുദ്ദീന്‍ പാലക്കോട്, ഈസാഅബുബക്കര്‍ മദനി, അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുല്‍സ്സലാം മുട്ടില്‍, ഹാഫിസ്‌റഹ്മാന്‍ മദനി പ്രസംഗിച്ചു.
ചര്‍ച്ചയില്‍ നസ്‌റുദ്ദീന്‍ ഫാറൂഖി (തിരുവനന്തപുരം), കുഞ്ഞുമോന്‍ കൊല്ലം, സുബൈര്‍ ആലപ്പുഴ, റഷീദ് കോട്ടയം, മുജീബ് ഇടുക്കി, ഷാക്കീര്‍ എറണാകുളം, സ്വലാഹുദ്ദീന്‍ തൃശൂര്‍, എന്‍.കെ.എം സകരിയ്യ കോഴിക്കോട് നോര്‍ത്ത്, ഡോ പി പി മുഹ്മദ് മലപ്പുറം വെസ്റ്റ്, സി മരക്കാരുട്ടി കോഴിക്കോട് സൗത്ത്, ഹംസ സുല്ലമി കാരക്കുന്ന്, കെ.എല്‍.പി ഹാരിസ് കണ്ണൂര്‍, മൊയ്തു വടകര, ടി പി ഹുസൈന്‍കോയ, ഹമീദലി അരൂര്‍, കെ പി അബ്ദുറഹിം പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം