Showing posts with label മുജാഹിദ്. Show all posts
Showing posts with label മുജാഹിദ്. Show all posts

Thursday, March 26, 2015

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന  സമാപന സമ്മേളനം  ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും.

1988ലെ വിശുദ്ധ മക്കയിലെ ഇമാം ശൈഖ് മുഹമ്മദ്  അബ്ദുല്ല സുബൈയിലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം ഒരു ഹറം ഇമാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മസ്ജിദുന്നബവിയില്‍ സമ്മേളിക്കുന്ന 5 ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വെള്ളിയാഴ്ച പ്രഭാഷണം (ഖ്വുതുബ) നടത്തുകയും ചെയ്യുന്ന ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ലോകത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ്. ദീര്‍ഘകാലമായി മദീന ഹൈകോടതി ജഡ്ജി കൂടിയായി അദ്ദേഹം സേവനം ചെയ്തുവരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മൂന്ന് ദിവസം കേരളത്തിലുണ്ടായിരിക്കും. കേരളത്തിലെ ഇമാമിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് സഊദി അംബാസിഡറും സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് അന്തിമ രൂപം നല്‍കി.
 
സമാപന സമ്മേളന ദിവസം (ഞായറാഴ്ച) ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ നേതൃത്വം നല്‍കും.
 
വിവിധ അറബ് രാഷ്ട്ര അംബാസിഡര്‍മാരും മത പണ്ഡിതന്മാരും മന്ത്രിമാരും ജനപ്രതിനിധികളും കാമ്പയിന്‍ സാമപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമാപന സമ്മേളനത്തിന് അന്തിമരൂപം നല്‍കി.  ഡോ  ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, പി കെ ഇബ്രാഹീം ഹാജി, ഹാഷിം ആലപ്പുഴ, എ അബ്ദുല്‍ ഹമീദ് മദീനി, സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ പി മൊയ്തീന്‍കുട്ടി, ഡോ സലിം സുല്ലമി, പി.പി. ഖാലിദ്, അബ്ദുല്‍ റസാഖ് സുല്ലമി, ഡോ പി.പി. അബ്ദുല്‍ ഹഖ്, ഡോ സലിം ചേര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഉബൈദുല്ല താനാളൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ബി.പി.എ ഗഫൂര്‍, അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, ജലീല്‍ മാമാങ്കര, ഹാഫിസുറഹ്മാന്‍ മദനി പ്രസംഗിച്ചു.
Read More

Sunday, June 23, 2013

മുജാഹിദ് ഐക്യം: സമുദായനേതാക്കള്‍ മുന്‍കയ്യെടുക്കണം-കെ ജെ യു

കോഴിക്കോട്: മുജാഹിദ് ഐക്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും താല്‍പര്യമാണെന്നും ഇതിനായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങണമെന്നും മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. 2002-ലെ ഭിന്നതയ്ക്ക് മുമ്പ് കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും എടുത്ത ആദര്‍ശപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിച്ചാല്‍ ഐക്യം സാധ്യമാവും. മുജാഹിദുകള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സംഘടനകളുടെ പൊതു സൗഹാര്‍ദത്തിനും സമുദായ നേതാക്കള്‍ നേതൃത്വം നല്‍കണം.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമോ ഗള്‍ഫ് നാടുകളിലെ ചില വിഭാഗങ്ങളെ അന്ധമായി അനുകരിക്കുന്നതോ അല്ല. ബഹുമത സമൂഹങ്ങള്‍ വസിക്കുന്ന ഇന്ത്യയിലെ സാഹചര്യത്തിനനുസരിച്ച് സമീപനം സ്വീകരിച്ച സ്വതന്ത്ര പ്രസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വാണിജ്യവത്കരിച്ച് വിശ്വാസ കര്‍മ്മരംഗങ്ങളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും അകലുകയും വാണിജ്യ താല്‍പര്യങ്ങള്‍ക്ക് നിയമസംരക്ഷണത്തിന് ശ്രമിക്കുകയും ചെയ്യുന്നവര്‍ മാറിചിന്തിച്ച് കാണുന്നത് സന്തോഷകരമാണ്. മത ധാര്‍മ്മിക മൂല്യങ്ങള്‍ അവമതിച്ച് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രത്തെയും ഭരണകൂടത്തെയും വഴിതെറ്റിക്കുന്നവര്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കാനും മാതൃകയായി വര്‍ത്തിക്കാനും മതനവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പരസ്പര ഭിന്നതയും വഴക്കും ഇതിന് ദോഷകരമാണ്.

ഒരേ ആശയക്കാര്‍ ഐക്യപ്പെടുകയും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. മുന്‍വിധിയില്ലാതെ നിരുപാധിക ഐക്യത്തിന് മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിഭാഗം എന്നും സന്നദ്ധമായിരുന്നു. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും യോഗം വ്യക്തമാക്കി. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഐക്യാഹ്വാനം തെറ്റായി വ്യാഖ്യാനിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത് കരുതിയിരിക്കണമെന്ന് യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. റമദാനിന്റെ മുന്നോടിയായി ആത്മീയമായും സംഘടനാപരമായും ഉണര്‍വ് കരസ്ഥമാക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും യോഗം ആഹ്വാനം ചെയ്തു.

യോഗത്തില്‍ കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ സി പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, അബ്ദുല്‍അലി മദനി, അബൂബക്കര്‍ മദനി മരുത, ഡോ. അബ്ദുറസ്സാഖ് സുല്ലമി തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Thursday, September 13, 2012

അസമില്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: മുജാഹിദ് സംഘം


കൊക്രജാര്‍: : അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അസം ദുരിദാശ്വാസക്യാംപുകള്‍ സന്ദര്‍ശിച്ച മുജാഹിദ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും കലാപ ഭൂമിയല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സംഘത്തോട് വിശദീകരിച്ചു. ബോഡോ അഴിഞ്ഞാട്ടം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ്്് മാത്രമാണ് പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സ്‌പെഷല്‍ പൊലീസാകട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി നല്‍കുന്നതില്‍ പരാജയപ്പെട്ടതായും ക്യാംപുകളില്‍ പരാതി ഉയയര്‍ന്നതായി പ്രതിനിധി സംഘം വ്യക്തമാക്കി. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ക്യാംപുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉള്‍ഗ്രാമങ്ങളിലെ ക്യാംപുകളില്‍ പലതിലും വേണ്ടത്ര ഭക്ഷണമോ മരുന്നോ ലഭ്യമല്ല. ആയിരങ്ങള്‍ താമസിക്കുന്ന ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി. 

കലാപം ശാന്തമായെന്ന് ധരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് വീണ്ടും ബോഡോ അക്രമികളുടെ പീഡനം മുലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് തന്നെ മടങ്ങേണ്ട സ്ഥിതിയാണുളളത്. കലാപ ബാധിതകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സുരക്ഷാ ഭീതി നിലവിലുള്ളതിനാല്‍ ഗ്രമങ്ങളിലേക്ക് മടങ്ങാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ സേനയെ ഉറപ്പാക്കിയും രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെയും ബോഡോ നിയന്ത്രിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ച് കൊണ്ടു വരാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണമെന്നും മുജാഹിദ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Read More

Tuesday, February 15, 2011

കൂറ്റനാട് ശാഖാ മുജാഹിദ് സമ്മേളനം ഫെബ്രു. 25ന്

കൂറ്റനാട്: ‘അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാനമുന്നേറ്റം’ എന്ന കെ എൻ എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി കെ എൻ എം, ഐ എസ് എം, എം എസ് എം സംയുക്തമായി സംഘടിപ്പിക്കുന്ന ശാഖ മുജാഹിദ് സമ്മേളനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 25 വെള്ളിയാഴ്ച കൂറ്റനാട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് നടക്കും.

പൊതുസമ്മേളനത്തിൽ വൈകുന്നേരം 6.30ന് പി എം എ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കെ മുഹമ്മദ് ഫാറൂഖി, എൻ വി മൊയ്തീൻ കുമരനെല്ലൂർ, സി പി മജീദ് മാസ്റ്റർ പങ്കെടുക്കും.
Read More

Tuesday, February 08, 2011

നബിദിനാഘോഷം ഇസ്‌ലാമിക വിരുദ്ധം: ഒ അബ്ദുല്ലത്തീഫ് മദനി

പരപ്പനങ്ങാടി: നബിയുടെ മുടിയിട്ട വെള്ളത്തിലല്ല്ല പുണ്യം നബി മുടി ചീകിയ പൊലെ ചീകുന്നതിലാണ്. നബിദിനാഘോഷത്തിനു ദീനില്‍ തെളിവില്ല. മുജാഹിദ് മലപ്പുറം ജില്ല സമ്മേളനത്തിന്റെ പരപ്പനങ്ങാടി പഞ്ചായത്ത് തല ഉല്‍ഘാടനം ഇ ഒ ഫൈസല്‍ നിര്‍വഹിച്ചു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ലത്തീഫ് മദനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു


Read More

Sunday, September 26, 2010

മുജാഹിദ് ഐക്യം യാഥാർഥ്യമാവുന്നു...

ഇസ്‌ലാഹിന്യൂസ്.കോം
Read More

Sunday, October 11, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. കുന്ദമംഗലത്ത് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ജില്ലാതമ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍ എം ഹാറൂണ്‍, കെ ഹര്‍ഷിദ്, കെ പി സകരിയ, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ ഇസ്‌ലാമിക് സെന്ററില്‍ കേരള ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും തിരുവണ്ണൂരില്‍ ടി അബൂബക്കര്‍ നന്മണ്ടയും എലത്തൂരില്‍ എ അസ്‌ഗറലിയും കൊടുവള്ളിയില്‍ കെ അബൂബക്കര്‍ മൌലവിയും ഫറോക്കില്‍ ഡോ. മുസ്ഥഫ ഫാറൂഖിയും നരിക്കുനിയില്‍ സി പി ഉമര്‍ സുല്ലമിയും പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലുമണിക്ക് ഫറോക്കില്‍ സമാപിക്കുന്ന പര്യടന പരിപാടിയില്‍ പ്രൊഫസര്‍ എന്‍ വി അബ്‌ദുര്‍‌റഹ്‌മാന്‍, അലി മദനി മൊറയൂര്‍, സി സി ശക്കീര്‍ ഫാറൂഖി, യു പി യഹ്‌യാഖാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്പര്‍ക്കയാത്രക്ക് ജില്ലയില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളിയും സെക്രട്ടറി സി മരക്കാര്‍ കുട്ടിയും അറിയിച്ചു.
Read More

Friday, March 20, 2009

മുജാഹിദ് ആദര്‍ശ നയ വിശദീകരണ സമ്മേളനം കെ എന്‍ എം

Read More

Monday, January 19, 2009

ഇസ്‌ലാഹീ പ്രസ്ഥാനം (islahi movment)

ആദര്‍ശം

വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌ ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ്‌ ’ പ്രസ്ഥാനമാണ്‌.

സയ്യിദ്‌ സനാഉല്ലാ മക്തിതങ്ങള്‍, ശൈഖ്‌ മുഹമ്മദ്‌ മഹിന്‍ഹമദാനീ തങ്ങള്‍, വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെയും കേരള മുസ്‌ലിം ഐക്യസംഘം പോലെയുള്ള വലുതും ചെറുതുമായ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും’ (കെ എന്‍ എം) ‘കേരള ജംഇയ‌ത്തുല്‍ ഉലമാ’(കെ ജെ യു)യുടെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ കേരളം മുഴുവന്‍ വ്യാപിച്ച്‌ വികസിക്കുകയും ചെയ്‌ത ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഫലമായി മതവിശ്വാസ-സാമൂഹിക നവോത്ഥാനരംഗത്ത്‌ കേരള മുസ്‌ലിംകള്‍ക്കുണ്ടായ വികാസവും നേട്ടങ്ങളും നിരവധിയാണ്.

നേട്ടങ്ങള്‍, സദ്‌ഫലങ്ങള്‍

കേരളത്തില്‍ കഴിഞ്ഞ എട്ട് ദശാബദ്‌ങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മതവിശ്വാസം ആചാരരംഗത്തും സാമൂഹ്യ - വിദ്യാഭ്യാസ - സാംസ്‌കാരിക രംഗങ്ങളിലും ഒട്ടേറെ പുരോഗതിയും വികാസവും സദ്‌ഫലങ്ങളും സംജാതമായിട്ടുണ്ട്‌.

മതനവോത്ഥാനം

സ്വാഭാവികമായും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്ജ്വലമായ നേട്ടം മതനവോത്ഥാനരംഗത്താണ്‌. അതിന്റെ മുഖ്യ ആദര്‍ശം. അന്നും ഇന്നും എന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവവിശ്വാസവും ആരാധനയും എന്ന ആശയ(തൗഹീദ്‌)ത്തിലുള്ള ഊന്നലാണ്‌. ഈ മൗലിക തത്വത്തിനു വിരുദ്ധമായ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും അത്‌ ശക്തിയുക്തം എതിര്‍ക്കുകയും അതെല്ലാം തിരസ്‌കരിച്ചുകൊണ്ട്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങാന്‍ മുസ്‌ലിംകളെ നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. തല്‍ഫലമായി മുസ്‌ലിം സമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഒരുപാട്‌ ഇസ്‌ലാം വിരുദ്ധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസ ജീര്‍ണതകളും ശിര്‍ക്ക്‌ - ബിദ്‌അത്തുകളും വലിയൊരളവില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്ന കെട്ടുകഥകള്‍ക്കും പാതിരാപ്രസംഗങ്ങള്‍ക്കും മാല- മൗലൂദ്‌- ബൈത്തുകള്‍ക്കും മറ്റു ക്ഷുദ്രസാഹിത്യങ്ങള്‍ക്കും പകരം വിശുദ്ധഖുര്‍ആനെയും തിരുസുന്നത്തിനെയും പ്രതിഷ്‌ഠിക്കുന്നതില്‍ ഇസ്‌ലാഹീ പ്രസ്ഥാനം വളറെയേറെ വിജയിച്ചു. തല്‍ഫലമായി മതപരമായ പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍‌പിക്കാന്‍ ‘ദലീല്‍’ (ആധാരികപ്രമാണം) ആയി ഖുര്‍ആനും ഹദീസും കൊള്ളുകയില്ലെന്നും പണ്ഡിതന്മാരുടെ കിത്താബുകള്‍തന്നെ വേണമെന്നും ശഠിച്ചിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാര്‍പോലും ഇപ്പോള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ ഖുര്‍ആനിന്റെ അര്‍ഥവും വ്യാഖ്യാനവും ഗ്രഹിക്കാന്‍ കഴിയുമാറ്‌ മുജാഹിദ്‌ പ്രസ്ഥാനം നാട്ടിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ലേര്‍ണിംഗ്‌ ക്ലാസുകളുടെ ശൃംഖല ഒരു പക്ഷെ ലോകത്ത്‌ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു വൈജ്ഞാനിക പ്രതിഭാസമാണ്‌. ഇതിനുപുറമെ ഗ്രന്ഥങ്ങള്‍ ലഘുലേഖകള്‍, പത്രമാസികകള്‍, മതപ്രസംഗങ്ങള്‍ സമ്മേളനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും ശുദ്ധവും യഥാര്‍ഥവുമായ അധ്യാപനങ്ങള്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഇസ്‌ലാഹീ പണ്ഡിതന്മാരും പ്രവര്‍ത്തകന്മാരും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രഭാഷണ രൂപേണയും ലേഖനരൂപേണ ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും ലോകത്തിനു മുഴുവനും പ്രയോജനകരമായ അതിലെ മാനവികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങളെയും തത്വങ്ങളെയും മനുഷ്യര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കും ചിന്താസ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്‌ടിക്കുന്ന ‘തഖ്‌ലീദ്‌ ’ സിദ്ധാന്ത(മദ്‌ഹബുകളുടെ ഇമാമുകളുടെ അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കല്‍)ത്തെ നിരാകരിക്കുകയും ഇജ്‌തിഹാദിന്റെ (മതപ്രമാമങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്രഗവേഷണം) സര്‍വ്വകാല സാധുതയെയും അനിവാര്യതയെയും അംഗീകരിക്കുകയും ചെയ്യുന്നു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...