Saturday, December 31, 2011

ന്യൂനപക്ഷ സംവരണത്തിന് സാമ്പത്തികം മാനദണ്ഡമാക്കാനുള്ള നീക്കം അംഗീകരിക്കില്ല: ISM



കോഴിക്കോട്: ഒ ബി സിക്കകത്തെ നാലര ശതമാനം ന്യൂനപക്ഷ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിംകളുടെ ദേശീയ നിലവാരം വെച്ചു നോക്കുമ്പോള്‍ അവര്‍ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ദലിത് സമൂഹത്തേക്കാള്‍ പിന്നാക്കമാണെന്ന് സച്ചാര്‍-രംഗനാഥ മിശ്ര കമ്മിഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാമ്പത്തിക സംവരണമല്ല, ജനസംഖ്യാനുപാത സംവരണമാണ് വേണ്ടത്. 

 പല ഉന്നത തസ്തികകളിലും അര്‍ഹരായ ഉദ്യോഗാര്‍ഥികളെപ്പോലും നല്‍കാന്‍ കഴിയാത്തവിധം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സാമ്പത്തിക സംവരണം കൊണ്ടുവരുന്നത് നിയമനത്തില്‍ മുസ്‌ലിം പ്രാതിനിധ്യം തന്നെയില്ലാതാക്കാന്‍ ഇടവരുത്തും. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ക്ക് പത്ത് ശതമാനം സംവരണം വേണമെന്ന രംഗനാഥമിശ്ര കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. തുല്യനീതി ഉറപ്പുവരുത്താന്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് കൊണ്ടുവരേണ്ടതെന്നിരിക്കെ, കേവലം നാലര ശതമാനം സംവരണമെന്നത് തികച്ചും അപര്യാപ്തമാണ്. ഗ്രാമ-നഗര പ്രദേശങ്ങളില്‍ ക്രീമിലെയര്‍ വരുമാനപരിധി ഒമ്പത് ലക്ഷവും പന്ത്രണ്ട് ലക്ഷവുമാക്കണമെന്ന നിര്‍ദേശം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ഐ എസ് എം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു. കാലാവധി തീരുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം പി എസ് സി അംഗീകരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

യോഗത്തില്‍ പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, യു പി യഹ്‌യാഖാന്‍, ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം മുട്ടില്‍, ഇ ഒ ഫൈസല്‍, ജഅ്ഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, നൂറുദ്ദീന്‍, എന്‍ എന്‍ റാഫി പ്രസംഗിച്ചു.
Read More

'അറിവ് സമര്‍പ്പണത്തിന്' MSM സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോഴിക്കോട്ട്



കോഴിക്കോട്: അറിവ് സമര്‍പ്പണത്തിന് എന്ന പ്രമേയവുമായി മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കോഴിക്കോട് നടക്കും. കോഴിക്കോട് സ്വപ്‌ന നഗരിക്ക് എതിര്‍വശം പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് സമ്മേളനം. രാവിലെ 9ന് കെ എം എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തില്‍ പി.ടി വീരാന്‍ കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, ആസിഫലി കണ്ണൂര്‍, ഹര്‍ഷിദ് മാത്തോട്ടം, അക്ബര്‍ സാദിഖ്, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ പങ്കെടുക്കും. 

വൈകുന്നേരം 4ന് സ്വപ്‌ന നഗരിയില്‍ നടക്കുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. എം എസ് എം പ്രസിഡണ്ട് ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ (കെ എസ് യു) പി കെ ഫിറോസ് (എം എസ് എഫ്) എസ് കെ സജീഷ് (എസ് എഫ് ഐ) എന്നിവര്‍ സംസാരിക്കും. 15-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ മുരളീധരന്‍ എം എല്‍ എ വിതരണം ചെയ്യും. ഇന്ത്യന്‍ ഇസ്ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ , ഡോ: മുസ്തഫ ഫാറൂഖി, ഐ എസ് എം പ്രസിഡണ്ട് മുജീബ് റഹ്മാന്‍ കിനാലൂര്‍, എം. സ്വലാഹുദ്ദീന്‍ മദനി, പി. മൂസ സ്വലാഹി, സൈദ് മുഹമ്മദ്, ജാസിര്‍ രണ്ടത്താണി എന്നിവര്‍ പ്രസംഗിക്കും. 

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എം എസ് എം പ്രസിഡണ്ട് ആസിഫലി കണ്ണൂരും ജനറല്‍ കണ്‍വീനര്‍ സൈദ് മുഹമ്മദ് കുരുവട്ടൂരും അറിയിച്ചു.
Read More

Friday, December 30, 2011

IIC കുവൈറ്റ് സംഘടിപ്പിക്കുന്ന പഠന ക്ലാസ് നാളെ

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഡിസംബര്‍ 31 ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ 9.30 വരെ ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 'സലഫു സ്വാലിഹുകള്‍' എന്ന വിഷയത്തില്‍ അബ്ദുള്ളക്കോയ തങ്ങളും, 'ഡൊമെസ്റ്റിക് മാനേജ്‌മെന്റ് ടിപ്‌സ്' എന്ന വിഷയത്തില്‍ നൗഷാദ് ചങ്ങനാശ്ശേരിയും ക്ലാസുകളെടുക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷനായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 24318471, 66171195 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Read More

അധാര്‍മികതയ്‌ക്കെതിരെ സ്ത്രീപക്ഷത്ത് നിന്നുതന്നെ ചെറുത്തുനില്പ് ഉയര്‍ന്നുവരണം : മുജാഹിദ് വനിതാ സമ്മേളനം

താമരശ്ശേരി: സ്ത്രീ പീഡനങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധാര്‍മികതയ്‌ക്കെതിരെ സ്ത്രീപക്ഷത്ത് നിന്നുതന്നെ ചെറുത്തുനില്പ് ഉയര്‍ന്നുവരണമെന്ന് ആരാമ്പ്രം ഹുദാ സെന്ററില്‍ നടന്ന മുജാഹിദ് വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എന്‍.എം. മടവൂര്‍ പഞ്ചായത്ത് കമ്മിറ്റീ സംഘടിപ്പിച്ച പഠന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം. എ.ജമീല ടീച്ചര്‍ എടവണ്ണ മുഖ്യപ്രഭാഷണം നടത്തി. ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. സുബൈദ മടവൂര്‍, ആമിന, സല്‍മ മുട്ടാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. 

പഠനക്യാമ്പിന്റെ ഉദ്ഘാടനം ദി ട്രൂത്ത് ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം നിര്‍വഹിച്ചു. കെ. ഉസൈന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, പി.കെ. കുഞ്ഞിമൊയ്തീന്‍, എം.കെ. ഇബ്രാഹിം, പി.ഇബ്രാഹിംകുട്ടി, ശുക്കൂര്‍ കോണിക്കല്‍, എന്‍.പി. അബ്ദുല്‍റഷീദ്, മുസ്തഫ അസ്‌രി എന്നിവര്‍ പ്രസംഗിച്ചു.
Read More

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് മടങ്ങുക -സി.പി. ഉമര്‍ സുല്ലമി


രണ്ടത്താണി: അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്കും സത്യത്തിലേക്കും തിരിച്ചുവരാന്‍ സത്യവിശ്വാസികള്‍ക്ക് സമയമായി എന്ന ഖുര്‍ആനിന്റെ ആഹ്വാനം മനസ്സിലാക്കി മുന്നേറാന്‍ നാം പരിശ്രമിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന. സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. മുജാഹിദ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ടത്താണിയില്‍ സംഘടിപ്പിച്ച പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാബിര്‍ അമാനി, ജമീല എടവണ്ണ, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പഠനക്ലാസ്സിന് നേതൃത്വം നല്‍കി. പി. അബ്ദുറഹ്മാന്‍ അന്‍സാരി, ടി. അബ്ദുസ്സമദ്, വി.ടി. അബ്ദുസ്സമദ്‌കോയ തങ്ങള്‍, പി. കുഞ്ഞീതുട്ടി ഹാജി, പി. സുഹൈല്‍ സാബിര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

അബ്‌ദുല്‍ ലത്തീഫ് മാസ്‌റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

ജിദ്ദ: ഇരുപത് വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന ജിദ്ദ അല്‍ഹുദ മദ്രസ അദ്ധ്യാപകന്‍ അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ കണ്ണേത്തിന് മദ്രസ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും, അല്‍ഹുദ മദ്രസ്സയിലുമായി മികച്ച സേവനത്തിലൂടെ നിരവധി ശിഷ്യന്മാരുടെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് അബ്ദുല്‍ ലത്തീഫ് മാസ്‌റ്റര്‍.. മൂസക്കോയ പുളിക്കല്‍, അബ്‌ദുല്‍ കരീം സുല്ലമി, നൌഷാദ് കരിങ്ങനാട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സലാഹ് കാരാടന്‍ ഉപഹാരം സമര്‍പ്പിച്ചു. അബ്‌ദുല്‍ ലത്തീഫ് മാസ്‌റ്റര്‍ മറുപടി പ്രസംഗം നടത്തി. 


സി ഐ ഇ ആര്‍ പൊതുപരീക്ഷയില്‍ അല്‍ഹുദ മദ്രസയില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം പ്രസ്‌തുത ചടങ്ങില്‍ വെച്ച് അബ്‌ദുല്‍ ഗനി എടത്തനാട്ടുകര നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്ന് ഉമര്‍ ഐന്തൂര്‍ നിയന്ത്രിച്ചു. മദ്രസാ പ്രധാനാദ്ധ്യാപകന്‍ അഹ്‌മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ലിയാഖത്തലി ഖാന്‍ സ്വാഗതവും മുജീബ്‌റഹ്‌മാന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
Read More

മുജാഹിദ് - ജമാഅത്ത് സംവാദം ശ്രദ്ധേയമായി

കോഴിക്കോട് : ജില്ലയില്‍ മുക്കത്ത് കഴിഞ്ഞ ദിവസം നടന്ന മുജാഹിദ്-ജമാഅത്ത് വൈജ്ഞാനികസംവാദം ഏറെ പ്രയോജനകരവും വ്യത്യസ്തവും ശ്രദ്ധേയവുമായി. 'ഇബാദത്ത്-അര്‍ഥവും വ്യാപ്തിയും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി നിലനില്‍ക്കുന്ന വിയോജിപ്പിന്റെ മൗലികതയിലായിരുന്നു സംവാദം സംഘടിപ്പിക്കപ്പെട്ടിരുന്നത്. ജമാഅത്തെ ഇസ്‌ലാമി കക്കാട് കാര്‍ക്കൂന്‍ ഹല്‍ഖയും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കക്കാട് ശാഖയും തമ്മില്‍ നേരത്തേ എഴുതിയുണ്ടാക്കിയ വ്യവസ്ഥയുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് ഇബാദത്ത് വിഷയത്തില്‍ ഇരുകൂട്ടരും തമ്മില്‍ നാലരമണിക്കൂര്‍ നീണ്ടുനിന്ന വൈജ്ഞാനിക സംവാദം നടന്നത്. അരമണിക്കൂര്‍ വീതമുള്ള വിഷയാവതരണം, പത്ത് മിനിട്ട് വീതമുള്ള ഖണ്ഡനമണ്ഡന പ്രസംഗങ്ങള്‍, ഏഴുമിനിട്ട് വീതമുള്ള ചോദ്യോത്തരങ്ങള്‍ എന്നീ ക്രമത്തില്‍ മാന്യമായും മാതൃകാപരമായും പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സംഘാടകരും ഏറെ സംതൃപ്തരാണ്. മതസംഘടനകള്‍ തമ്മില്‍ മതവിഷയങ്ങളില്‍ ഇത്തരം സംവാദങ്ങളില്‍ താല്‍പര്യം കാണിക്കാറില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രാദേശിക ശാഖ അതിന്റെ പ്രമുഖ പണ്ഡിതന്റെ നേര്‍ദൃശ്യത്തില്‍ മുജാഹിദുകളുമായി ഇത്തരമൊരു സംവാദത്തിന് മുന്നോട്ടുവന്നു എന്നതും കൗതുകകരമാണ്. 

ഇബാദത്തിന് ആരാധന, അനുസരണം, അടിമവേല എന്നിങ്ങനെ മൂന്നര്‍ഥവും ഒരുപോലെ പരിഗണിക്കേണ്ടതാണ് എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം മൗദൂദിക്ക് മുമ്പ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ പേരും പുസ്തകത്തിന്റെ പേജുനമ്പറും ഉദ്ധരിക്കുക എന്ന മുജാഹിദുപക്ഷത്തു നിന്നുള്ള ചോദ്യത്തിന് മൗദൂദിക്ക് മുമ്പ് അങ്ങനെയാരും പറഞ്ഞിട്ടില്ല എന്ന് ജമാഅത്ത് പക്ഷത്തെ പ്രമുഖ പണ്ഡിതന്‍ ഇ എന്‍ ഇബ്രാഹിം മൗലവി സംവാദ വേദിയില്‍ മറുപടി പറഞ്ഞത് ഏറെ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് സദസ്സ് കേട്ടത്. ഈ കാര്യം ഇസ്‌ലാമിന്റെ മൗലികവിഷയമായാണ് ജമാഅത്തെ ഇസ്‌ലാമി ഇത:പര്യന്തം അവതരിപ്പിച്ചുപോന്നിട്ടുള്ളത്. ഇതില്‍നിന്നുള്ള ഒരു വഴിത്തിരിവായി ജമാഅത്ത് പണ്ഡിതന്റെ മറുപടി വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 

തികച്ചും സൗഹാര്‍ദപരമായ രീതിയില്‍ നടന്ന ഈ വൈജ്ഞാനിക സംവാദത്തില്‍ മുജാഹിദു പക്ഷത്തുനിന്ന് സംസാരിച്ചത് കെ എ അബ്ദുല്‍ ഹബീബ് മദനിയും അബ്ദുല്ലത്തീഫ് കരുമ്പിലാക്കലുമായിരുന്നുഎന്‍ വി സകരിയ്യ, കെ പി സകരിയ്യ എന്നിവരും മുജാഹിദ് പക്ഷത്തു വേദിയിലുണ്ടായിരുന്നു. ജമാഅത്തുപക്ഷത്ത് ആദ്യാവസാനം സംസാരിച്ചത് ഇ എന്‍ ഇബ്രാഹിം മൗലവിയായിരുന്നു. അദ്ദേഹത്തോടൊപ്പം വേദിയില്‍ ജമാഅത്ത് പണ്ഡിതരായ ഇ എന്‍ അബ്ദുറസാഖ്, അബ്ദുല്ല ദാരിമി, മുഹമ്മദ് മാളിയേക്കല്‍ എന്നിവരുമുണ്ടായിരുന്നു.കാക്കീരി അബ്ദുല്ല അധ്യക്ഷനും മുഖ്യ മധ്യസ്ഥനുമായിരുന്നു. മുജാഹിദ് പക്ഷത്തെ മധ്യസ്ഥന്‍ മുഹമ്മദ് കക്കാടും ജമാഅത്ത് പക്ഷത്തെ മധ്യസ്ഥന്‍ ശംസുദ്ദീന്‍ ചെറുവാടിയും മുജാഹിദ് പക്ഷത്തെ നിരീക്ഷകനായി കെ സി സി മുഹമ്മദ് മൗലവിയും ജമാഅത്ത് പക്ഷത്തെ നിരീക്ഷകന്‍ കെ കെ മുഹമ്മദ് ഇസ്മാനിയും വേദിയിലുണ്ടായിരുന്നു. 

സദസ്സില്‍ മുജാഹിദ് പക്ഷത്തും ജമാഅത്ത് പക്ഷത്തുമുള്ള 30 പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു. ഇരുപക്ഷത്തുമുള്ള പ്രമുഖര്‍ സദസ്സിലുണ്ടായിരുന്നു. ഒ അബ്ദുല്ല, സി മുഹമ്മദ് സലിം സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, ഡോ അബ്ദുല്‍ ഹഖ്, അബുമദനി മരുത, ഐ പി അബ്ദുസ്സലാം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Read More

പരലോക വിജയത്തിനായ് പണിയെടുക്കുക : അബ്ദുല്‍ അലി മദനി



സലാല: ലോകം ബഹളമയമാവുകയും പുതിയ സംവിധാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വീടുകളില്‍ പോലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് സൂക്ഷ്മതയും പരലോക ചിന്തയുമാനെന്നും, ശാശ്വത വിജയത്തിനായി പണിയെടുക്കുവാനുള്ള സമയം നഷ്ടപ്പെടുതരുതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയുമായ അബ്ദുല്‍ അലി മദനി പ്രസ്താവിച്ചു. സന്ദര്‍ശനാര്‍ത്ഥം സലാലയിലെതിയ മദനി സലാല ഇസ്ലാഹി സെന്റര്‍ ഒരുക്കിയ പഠന ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു. കെ.ടി. അബ്ദുസ്സലാം സ്വലാഹി അധ്യക്ഷത വഹിച്ചു.
Read More

Wednesday, December 28, 2011

യുവത കാംപൈയിനു ഉജ്ജ്വല തുടക്കം


Read More

കേരള വഖഫ് ബോര്‍ഡ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും മുസ്‌ലീം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിയിലും കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണെന്ന് വഖഫ് ബോര്‍ഡ് അംഗവും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിമായ ഡോ. ഹുസൈന്‍ മടവൂര്‍.. 

ഇത് ഒന്നിലധികം കേന്ദ്ര പാര്‍ലിമെന്റ് കമ്മറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ കുവൈത്തിലെ വിവിധ മുസ്‌ലീം സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ സംഘടകളുടെയും മഹല്ല് കമ്മറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പതിനായിരത്തോളം വഖഫുകളാണ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന് ഗുണപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ വഖഫ് ബോര്‍ഡ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്‍. വഖഫ് മുതവല്ലിമാരുടെ സംഗമങ്ങള്‍, വഖഫ് അദാലത്തുകള്‍, ബോധവല്‍കരണ ക്ലാസുകള്‍ എന്നിവ പ്രധാനമാണ്. വര്‍ഷത്തില്‍ 50 ലക്ഷം രൂപ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെ ലവഴിക്കുന്നു. ചികിത്സ, വിവാഹ സഹായം, പെന്‍ഷന്‍ പദ്ധതികള്‍, ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നീ പദ്ധതികളിലൂടെ വഖഫ് ബോര്‍ഡ് വലിയ സേവനം ചെയ്യുന്നു. മുസ്‌ലീം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എല്ലാ സംഘടകളും സ്ഥാപനങ്ങളും മഹല്ല് കമ്മറ്റികളും മുന്നോട്ട് വണം.-അദ്ദേഹം ആവശ്യപ്പെട്ടു. 

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് നാസര്‍ ഗാലിബ് മശ്ഹൂര്‍ (ചെയര്‍മാന്‍, കെ.കെ.എം.സി.സി), മുഹമ്മദ് റാഫി നന്ദി (പ്രസിഡന്റ്, എം.ഇ.എസ്സ്), മന്‍സൂര്‍ (പ്രസിഡന്റ്, ഫ്രൈഡെ ഫോറം), ഫത്താഹ് തയ്യില്‍ (പ്രസിഡന്റ്, കെ.കെ.എം.എ), ബഷീര്‍ ബാത്ത (കള്‍ച്ചറര്‍ സെന്റര്‍), നൂറുദ്ധീന്‍ (മൂവാറ്റുപ്പുഴ), ലബ്ബ, ഹുസൈന്‍ അത്തോളി, അഫ്‌സല്‍ (ഫ്രന്റ് ലൈന്‍), അലിമാത്ര, നൗഷാദ് ചങ്ങനാശ്ശേരി, മുസ്തഫ കാരി, ഇബ്രാഹിം ചൊവ്വല്ലൂര്‍, അസീസ് തിക്കോടി, അബ്ദുല്‍ അസീസ് തിക്കോടി, അബ്ദുല്‍ കലാം കോഴിക്കോട്, കുഞ്ഞഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ വഹാബ് സ്വാഗതവും സിദ്ധീഖ് മദനി നന്ദിയും പറഞ്ഞു.
Read More

KNM ആദര്‍ശ വിശദീകരണ പൊതുയോഗം നടത്തി



പുത്തനത്താണി: കെ.എന്‍.എം പറവന്നൂര്‍ ശാഖാകമ്മിറ്റി പാടത്തെ പീടികയില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ പൊതുയോഗം അബൂബക്കര്‍ നസ്സാഫ് ഉദ്ഘാടനം ചെയ്തു. ടി.കെ.അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. മന്‍സൂറലി ചെമ്മാട്, ടി.പി.മുഹമ്മദ് അന്‍സാരി, എ.കെ.എം.എ.മജീദ്, ഷാനവാസ് പറവന്നൂര്‍, പി.നൗഫല്‍, കെ.അസീം മര്‍സൂഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണം ഖുര്‍ആനില്‍ നിന്നുള്ള അകല്‍ച്ച: MGM വനിതാ സംഗമം



റിയാദ്: സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ധാര്‍മികമായ തകര്‍ച്ചയുടെയും കുടുംബശൈഥില്യങ്ങളുടേയും മൂലകാരണം ഖുര്‍ആനില്‍ നിന്നുള്ള അകല്‍ച്ചയാണെന്നും . ഖുര്‍ആന്റെ തണലിലേ സംശുദ്ധജീവിതം കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നും എംജിഎം ദേശീയതല വനിതാ സംഗമം അഭിപ്രായപ്പെട്ടു. റിയാദില്‍ വെച്ചുനടന്ന എംജിഎം ദേശീയതല വനിതാ സമ്മേളനത്തില്‍ സൗദി അറേബ്യയുടേ വിവിധ മേഖലകളില്‍ നിന്നും അഞ്ഞൂറോളം എം.ജി.എം പ്രതിനിധികള്‍ പങ്കെടുത്തു. 

 രണ്ട് സെഷനുകളായാണ് സംഗംമം നടന്നത്. എം.ജി.എം ദമ്മാം സെക്രട്ടറി സറീന മേലെവീട്ടീല്‍ അധ്യക്ഷത വഹിച്ച ഒന്നാമത്തെ സെഷനില്‍ ഭയഭക്തി എന്ന വിഷയത്തില്‍ ജുബൈല്‍ എംജിഎം ദമ്മാം സെക്രട്ടറി നജീബ ടീച്ചര്‍ പ്രഭാഷണം നടത്തി. ഭൗതിക ജീവിതത്തിലൂടെയുള്ള വിഹാരത്തിലൂടെ മനസ്സമാധാനം നേടാന്‍ കഴിയില്ലെന്നും പ്രപഞ്ചനാഥനായ ഏകനായ സൃഷ്ടാവിന്റെ സ്മരണയിലൂടെ മാത്രമേ മനുഷ്യന് മന:ശാന്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ പ്രഭാഷണത്തില്‍ പറഞ്ഞു. എം.ജി.എം ദമ്മാം പ്രസിഡന്റ് സൈനബ ടീച്ചര്‍ അധ്യക്ഷത വഹിച്ച രണ്ടാമത്തെ സെഷനില്‍ ഖുര്‍ആനിലെ ചിന്തകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഷംല അന്‍വാരിയ ക്ലാസ്സെടുത്തു. വിജ്ഞാനങ്ങളുടെ സംവേദനമല്ല ക്വുര്‍ആനിന്റെ ലക്ഷ്യമെന്നും സൃഷ്ടാവിലേക്കുള്ള മാര്‍ഗദര്‍ശനവും മനുഷ്യന്റെ സംസ്‌കരണവും അവന്റെ സ്വര്‍ഗലബ്ധിയുമാണ് ഖുര്‍ ആനിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഷംല അന്‍വാരിയ പ്രഭാഷണത്തില്‍ പറഞ്ഞു . 

 നഫീസത്ത് അഷ്‌റഫ് ബുറൈദ, ഷമീന ഇ.ടി റിയാദ്, ഖൈറുന്നിസ അല്‍ഖോബാര്‍ , സാജിദ ഇസ്‌ലാഹിയ അല്‍ഹസ , ഷമീമ നൗഷാദ് ജിദ്ദ , സൗദ അബ്ദു റഹീം ബുറൈദ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസീഡിയം അവതരിപ്പിച്ചു. ഷബ്‌ന വാഴക്കാട്, ഖമറുന്നിസ ടീച്ചര്‍ റിയാദ് , ഷാഹിന. പി റിയാദ് , നസ്‌റീന്‍ വേങ്ങാട്ട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Read More

ഇസ്ലാം സംവദിച്ചത് മനുഷ്യ മനസ്സുകളോട് : അഹ്മദ് കുട്ടി മദനി



ജിദ്ദ: യുദ്ധങ്ങളിലൂടെ കോട്ടകൊത്തളങ്ങള്‍ കീഴടക്കിയല്ല മനുഷ്യമനസ്സുകളോട് സംവദിച്ചാണ് ഇസ്ലാം സ്വീകാര്യത നേടിയതെന്ന് പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി എടവണ്ണ പ്രസ്താവിച്ചു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ 'ഇസ്ലാമിക പ്രബോധനം വിശ്വാസികളുടെ ബാധ്യത' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക മാതൃകയില്‍ നന്‍മ കല്‍പിക്കുവാനും തിന്‍മ വിരോധിക്കുവാനും മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണ്. നേരായ വാക്കും നേരുള്ള പ്രവര്‍ത്തിയും ശീലമാക്കി സ്വയം സംസ്‌കൃതരായവര്‍ക്കേ യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കാനാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അബ്ദുല്‍ കരീം സുല്ലമി അദ്ധ്യക്ഷനായിരുന്നു.
Read More

സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ: രജിസ്‌ട്രേഷന്‍ ഉദ്ഘാടനം 30 ന്



റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദ ഹോളി ഖുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ ഏഴാം ഘട്ടത്തിന്റെ ദേശീയതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഡിസബര്‍ 30 ന് വെള്ളിയാഴ്ച മൂന്ന് മണിയ്ക്ക് റിയാദ് സുലൈമാനിയയിലെ ജംഇയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുര്‍ആന്‍ തലവന്‍ ശൈഖ് സഅദ് ബ്‌നു മുഹമ്മദ് ആലുഫുരിയാന്‍, അസിസ്റ്റന്റ് മാനേജര്‍ ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ അബ്ദുല്ല അല്‍ ഹദ്‌ലൂല്‍, ഡയറക്ടര്‍ ഓഫ് അക്കാദമിക് അഫേയ്‌സ് ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ഈദ്, ഹെഡ് ഓഫ് സൂപ്പര്‍വിഷന്‍ ഫൈസല്‍ അബ്ദുല്ല അല്‍ ഹമയ്ക്കാന്‍, ദാറുല്‍ ഫുര്‍ക്വാന്‍ മദ്രസ്സ ഡയറക്ടര്‍ ശൈഖ് ഹുസൈന്‍ ബുറൈക് അല്‍ ദൗസരി എ്യര്‍ബേയ്‌സ് ജാലിയത് മേധാവി ശൈഖ് ഇബ്രാഹിം നാസര്‍ അസര്‍ഹാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കെ. എന്‍. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി മുഖ്യ അതിഥിയായിരിക്കും. 

മര്‍ഹൂം മുഹമ്മദ് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവരണ സമാഹാരത്തിലെ സൂറത്തുല്‍ അന്‍ആം പരിഭാഷയെയും, വിശദീകരണത്തെയും അവലംബമാക്കിയാണ് ഏഴാം ഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറു ഘട്ടങ്ങളിലായി വിശുദ്ധ ഖുര്‍ആനിലെ 1,2,3,4,5,17 അധ്യായങ്ങളെ ആസ്പദമാക്കിയുള്ള വിജ്ഞാന പരീക്ഷകളാണ് സംഘടിപ്പിക്കപ്പെട്ടത്. പത്ത് വയസ്സിന് മുകളിലുള്ള ഏവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. 2011 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 10 വരെയാണ് രജിസ്‌ട്രേഷന്‍ കാംപയ്ന്‍. 9200 പേര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ടെസ്റ്റിന്റെ ഉത്തരപേപ്പറുകള്‍ 2012 മാര്‍ച്ച് 30 ന് സ്വീകരിക്കും. ഫൈനല്‍ പരീക്ഷ ഫൈനല്‍ 2012 ഏപ്രില്‍ 27 ന് നടക്കും. 72 ന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഫൈനല്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ദേശീയ തലത്തിലുള്ള സമ്മാനങ്ങളും നല്‍കും. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി ഖുര്‍ആന്‍ ഹിഫ്‌ള് മല്‍സരവും സംഘടിപ്പിക്കുന്നു. 

മത്‌സരത്തില്‍ പങ്കെടുക്കുന്നവര്‍ 2012 മെയ് 20 ന് മുമ്പായി നിശ്ചിത ഫോറം പൂരിപ്പിച്ച് അതാത് സെന്ററുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേതാണ്. ദേശീയ തലത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
Read More

Tuesday, December 27, 2011

അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ ആദര്‍ശത്തിന്റെ പേരില്‍ ഐക്യപ്പെടണം: KNM



കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം പൂര്‍വാധികം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒന്നിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുന്നോട്ടുവരണമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മുസ്‌ലിം ഐക്യസംഘ രൂപീകരണത്തിലൂടെ കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഒന്നിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനം വീണ്ടുമൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നത് ആശങ്കാജനകമാണ്. ഇല്ലാത്ത ആദര്‍ശവ്യതിയാനമാരോപിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തി ഔഗ്യോഗിക പരിവേഷമണിഞ്ഞവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പേരില്‍ സ്വയം തല്ലിപ്പിരിയുന്നത് ഒട്ടും ആശാസ്യമല്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ആരായാലും അവരെ നിലക്ക് നിര്‍ത്തിയോ പുറത്താക്കിയോ തൗഹീദിന്റെ പേരില്‍ ഐക്യപ്പെടാന്‍ മറുവിഭാഗം മുജാഹിദുകള്‍ മുന്നോട്ടുവരണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. 

കല്പക ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ആദര്‍ശ പ്രബോധന രംഗത്ത് ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെ ജാഗ്രതയോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പൊതുവിഷയങ്ങളില്‍ ഒന്നിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ്, എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗര്‍ അലി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ അബൂബക്കര്‍ മൗലവി, മുജീബ് റഹ്മാന്‍ കിനാലൂര്‍, ആസിഫ് അലി കണ്ണൂര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, December 26, 2011

തൊഗാഡിയമാര്‍ ഇന്ത്യയെ നശിപ്പിക്കും: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ക്രിസ്ത്യന്‍, മുസ്‌ലീം വോട്ട് ബാങ്കുകളാണെന്നും അവ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് വിശ്വഹിന്ദ് പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്താവന ഇന്ത്യയെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മതം ധാര്‍മ്മികത നവോത്ഥാനം എന്ന പ്രമേയവുമായി ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ. എസ്സ്. എം) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് എജ്യുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ശാന്തിയും സമാധാനവുമാണെന്ന സത്യം മറന്നുകൊണ്ടാണ് മതത്തിന്റെ പേരില്‍ തൊഗാഡിയമാര്‍ സംസാരിക്കുന്നത്. വര്‍ഗ്ഗീയതക്കും വിഭാഗീയതയ്ക്കും മൂര്‍ച്ച കൂട്ടാന്‍ പരമത വിദ്വേഷം പരത്തുകയാണ് അവര്‍. ഇന്ത്യയില്‍ ഭാരതീയ സനാതന ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച് പോന്ന നിരവധി മുനിമാരും മഹര്‍ഷിമാരും ജീവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ബുദ്ധമതവും ചൈന മതവും ജന്മമെടുത്തു. പിന്നീട് ജൂത•ന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലീകളും ഇന്ത്യയിലെത്തി. അവരെയൊക്കെ മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും അവര്‍ക്കെല്ലാം ആവശ്യമായത് ചെയ്തുകൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നത് എന്ന് അഭിനവ ഹിന്ദുത്വം അവകാശപ്പെടുന്ന തൊഗാഡിയമാര്‍ അറിയണം . 

 മഹാത്മാ ഗാന്ധിയുടെ വധം മുതല്‍ അജ്മീര്‍, മാലേഗാവ്, ഹൈദരാബാദ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലീംകള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ വരെ ആസൂത്രണം ചെയ്തത് പുതിയ ഹിന്ദുത്വ വാദികളാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദം ഏത് വിഭാഗത്തില്‍ നിന്ന് ഉണ്ടായാലും ആക്ഷേപിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതവും ഭൂരിപക്ഷ വര്‍ഗ്ഗീയതയും എന്ന് പറഞ്ഞ് അതിലേതെങ്കിലുമൊന്ന് വെള്ളപൂശാനുള്ള ശ്രമം അനുവദിക്കാന്‍ പാടില്ലാത്തതാണ്. എല്ലാ മത വിഭാഗങ്ങളും വളരെ ഐക്യത്തോടുകൂടി ജീവിച്ചു പോരുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യമുഴുവനും വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ മാത്രം രൂക്ഷതയുള്ള തൊഗാഡിയതയുടെ പ്രസ്താവനക്കെതിരെ എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. വിവിധ മതത്തില്‍പ്പെട്ട ആളുകള്‍ക്കിടയിലും ഒരേ മതത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കിടയിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന സഘര്‍ഷങ്ങള്‍ പുതിയ തലമുറയെ മതത്തില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ശുപാര്‍ശകരും ഇടയാളന്‍മാരുമായി രംഗത്തുവരുന്ന പുരോഹിതന്‍മാരും ആത്മീയ നേതാക്കളും ആള്‍ ദൈവങ്ങളും ചൂഷകരാണെന്ന് എല്ലാ മത വിഭാഗങ്ങളും മനസ്സിലാക്കണം. മതം നിലനിന്നാലെ ധാര്‍മ്മികത പുലരുകയുള്ളൂ. മതത്തിന്റെയും ധാര്‍മ്മികയുടെയും വീണ്ടെടുപ്പിനായി എല്ലാ സമൂഹങ്ങളും നവോത്ഥാന സംരഭങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാറാം ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ നഷീദാ റഷീദ് പെരുമ്പിലാവ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട്, റുബീന അബ്ദുറഹിമാന്‍ അരീക്കോട് നവംബര്‍ മാസത്തെ ഓണ്‍ ലൈന്‍ ഹദീസ് മത്സര വിജയി എം.ടി സുഹറ മുഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, വെളിച്ചം വിജ്ഞാന പരീക്ഷ സെക്രട്ടറി ടി.എം അബ്ദുല്‍ റഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. സംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
Read More

ഫോക്കസ് അവയവദാന ബോധവത്കരണം ശ്രദ്ധേയമായി



ദോഹ: ഖത്തറിലെ യുവജന പ്രസ്ഥാനമായ ഫോക്കസ് ഖത്തറും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററും സംയുക്തമായി നടത്തിയ അവയവ ബോധവത്കരണ പരിപാടിയുടെഒന്നാം ഘട്ടം ശ്രദ്ധേയമായി.അവയവ ദാനത്തിലൂടെ സഹജീവികളുടെ ജീവന്‍ നിലനിര്‍ത്തുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ലക്ഷ്യം. ഹമദ് എജ്യുക്കേഷന്‍ സെന്ററിലുള്ള ഹജര്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്നപരിപാടിയില്‍ അവയവ ദാനത്തെക്കുറിച്ചും അവയവം മാറ്റിവെക്കുന്നതിനെക്കുറിച്ചുമുള്ള പൊതു വിവരണങ്ങളും മതപരമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവരില്‍ മുപ്പത് ശതമാനത്തിലധികം ആള്‍ക്കാര്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചത് സംഘാടകരില്‍ പ്രതീക്ഷയുണര്‍ത്തി. കണ്‍സള്‍ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ആസിം 'അവയവ ദാനത്തിന്റെ ആവശ്യകത' എന്ന വിഷയം അവതരിപ്പിച്ചു. മാറ്റിവെക്കാന്‍ അവയവത്തിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ ദയനീയ സ്ഥിതിയെക്കുറിച്ചും അവയവം ലഭ്യമായാല്‍ സ്വീകര്‍ത്താവിനെ തെരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘2007ല്‍ ദോഹയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താവുന്ന രോഗികളുടെ എണ്ണം 45 ആയിരുന്നു. 2011 ആകുമ്പോഴേക്കും ഇത് 114 ആയി ഉയര്‍ന്നു.ഇതില്‍ കിഡ്‌നി മാറ്റി വെച്ചവരുടെ എണ്ണം 2007ല്‍ 5 ഉം 2011 ല്‍ 9 ഉം ആയിരുന്നു. ഇതില്‍ മൂന്നെണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും ആറെണ്ണം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുമാണ് ലഭിച്ചത്.മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് എട്ടു പേരെ മരണത്തില്‍ നിന്നും രക്ഷിക്കാനും അന്‍പത് പേരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും.അതുകൊണ്ട് തന്നെ മരണശേഷം തന്റെ അവയവങ്ങള്‍ മണ്ണോട് ചേരേണ്ടെന്നും തന്റെ സഹോദരന് പ്രകൃതിയും ജീവനും ആസ്വദിക്കാന്‍ ദാനം ചെയ്യണമെന്നും നമുക്ക് തീരുമാനിക്കാന്‍ സാധിക്കേണ്ടതുണ്ട”. അദ്ദേഹം പറഞ്ഞു. 

കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പ്രൊ. മുഹമ്മദ് ചൗധരി 'അവയവദാനം-മിഥ്യാധാരണകള്‍' എന്ന വിഷയം അവതരിപ്പിച്ചു.അവയവ ദാനം തികച്ചും ഒരു 'ദാന'മാണ്. അവയവം വില്‍ക്കുന്നതും പണം കൊടുത്തു വാങ്ങുന്നതും ഖത്തറടക്കം ലോകത്തിലെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അവയവ ദാനം നടത്തിയാല്‍ ദാതാവിന്റെ കുടുംബത്തിന് പണം ലഭിക്കില്ല. പ്രായം, ആരോഗ്യം എന്നിവ കണക്കിലെടുക്കാതെ ആര്‍ക്കും ദാതാവാകാന്‍ മുന്നോട്ടു വരാം.തന്റെ മരണ ശേഷം അവയവം ദാനം ചെയ്യാമെന്ന് അനുമതി പത്രം നല്‍കിയ ഒരാളുടെ മരണ സമയത്താണ് അവയവങ്ങള്‍ മാറ്റിവക്കാന്‍ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്. അവയവങ്ങള്‍ ആവശ്യമായ രോഗികളുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അനുയോജ്യവും യോഗ്യവുമായ ആള്‍ക്ക് ഇതു വെച്ചു പിടിപ്പിക്കും.സ്വീകര്‍ത്താവിന്റെ ദേശം, വര്‍ണ്ണം, സമ്പത്ത്, പ്രസിദ്ധി തുടങ്ങിയവ അവയവ മാറ്റ ശസ്ത്രക്രിയയില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളല്ല. അദ്ദേഹം പറഞ്ഞു. 

ഖുര്‍ ആന്‍ ലേണിംഗ് സ്‌കൂള്‍ ദോഹയുടെ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അഹദ് മദനി 'അവയവ ദാനത്തിന്റെ ദാര്‍ശനിക മാനം' എന്ന വിഷയം അവതരിപ്പിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അങ്ങേയറ്റമാണ് അവയവ ദാനത്തിനുള്ള സന്നദ്ധതയിലൂടെ ഒരാള്‍ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ഡയറക്ടര്‍ഡോ. യൂസഫ് അല്‍ മസ്‌ലമാനി, ഡോ. ആസിം, പ്രൊഫ. ചൗധരി, ഡോ. അബ്ദുല്‍ അഹദ് മദനി, ഡോ. റിയാദ് എന്നിവര്‍ മറുപടി നല്‍കി.ഫോക്കസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ബിജു ഗഫൂര്‍ മോഡറേറ്ററായിരുന്നു. ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ ഡോ. നിഷാന്‍ പുരയില്‍ നന്ദിയും പറഞ്ഞു.
Read More

Saturday, December 24, 2011

സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മൌലീകാടിത്തറ വിശുദ്ധ വിശ്വാസം : ഉബൈദ് സ്വലാഹി


ജുബൈല്‍ : വര്‍ത്തമാന സമൂഹത്തില്‍ നിന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്ന ധാര്‍മ്മിക സദാചാര്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് അനിവാര്യമായത് വിശുദ്ധ വിശ്വാസമാണെന്നും, സൃഷ്ടാവും രക്ഷകനും നിയന്താവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് വിശ്വാസത്തിന്റെ കാതലായ വശം എന്നും ദമ്മാം ഇസ്ലാമിക് പ്രോപഗേഷ്യന്‍ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ ഉബൈദ് സ്വലാഹി പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജുബൈല്‍ കമ്മറ്റി "വിശ്വാസത്തിന്‍റെ മാധുര്യം" എന്ന വിഷയത്തില്‍ ജുബൈല്‍ ഗോള്‍ഡ്‌ മാര്‍ക്കെറ്റിന് സമീപമുള്ള ഇസ്ലാഹി ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച പഠനക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. 

വ്യക്തിയില്‍ തുടങ്ങി സമൂഹത്തിലെത്തി നില്‍ക്കേണ്ട സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലുള്ളതാകണം. വിശ്വാസത്തിന്റെ വിമലീകരണത്തിലാണ് ദൈവബോധവും ഭയഭക്തിയും തുടിച്ചു നില്‍ക്കുന്നതെന്നും, വിശുദ്ധ വിശ്വാസം ഉള്‍ക്കൊണ്ട ഉദാരത കൈവരിച്ച മനസ്സും വിശാലത തേടുന്ന ഹൃദയവും മനുഷ്യരെ എല്ലാ വിധ അധാര്‍മ്മികതകളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും വിമോചിതരാക്കുമെന്നും അദ്ധേഹം പറഞ്ഞു.
Read More

ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Read More

KNM സംസ്ഥാന പ്രതിനിധി സമ്മേളനം ഞായറാഴ്ച കോഴിക്കോട്ട്



കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രതിനിധിസമ്മേളനം 25ന് ഞായറാഴ്ച കോഴിക്കോട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിപി ടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സമൂഹത്തില്‍ വര്‍ധിച്ച അധാര്‍മിക പ്രവര്‍വണതകര്‍ക്കെതിരെ പ്രവര്‍ത്തകരെ സജ്ജമാക്കാനും തൗഹീദീ പ്രബോധനരംഗത്ത് ഉയര്‍ന്നുവന്ന പുതിയ വെല്ലുവിളികള്‍ തരണം ചെയ്യാനും സമ്മേളനപരിപാടികള്‍ ആവിഷ്‌കരിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരാവാഹികളെയും പ്രവര്‍ത്തകസമിതിയേയും യോഗം തെരഞ്ഞെടുക്കും.
Read More

ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍ ഏകദൈവവിശ്വാസത്തിലേക്കുള്ള വഴികാട്ടി : അഹമ്മദ്കുട്ടി മദനി



മക്ക: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ജംഇയ്യത്തുല്‍ ഖൈരിയ ലിതഹ്ഫിദുല്‍ ഖുര്‍ആനില്‍ കരീം എന്ന സംഘടനയും സംയുക്തമായി നടത്തിയ ആറാംഘട്ട ഖുര്‍ആന്‍ വിജ്ഞാപന പരീക്ഷയില്‍ മക്കയില്‍ നിന്ന് വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ്ദാനചടങ്ങില്‍ എ.അഹമ്മദ്കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ പാരായണ ഹിഫ്ദ് മത്സരത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മക്കയില്‍ നിന്നുള്ള അബ്ദുറഹ്മാന്‍ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ അബ്ദുല്ല, മറിയം അബ്ദുല്ല എന്നിവര്‍ക്കുള്ള അവാര്‍ഡ്ദാനവും നടന്നു. സമാപന സമ്മേളനം ശൈഖ് അബ്ദുറഹീം ബാഗീല്‍ ഉദ്ഘാടനം ചെയ്തു. 

മക്കയിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി.വി.അബ്ദുറഹ്മാന്‍ വടകര, ഷാനിയാസ് കുന്നിക്കോട്, ഷിജു പന്തളം, ഖലീലുറഹ്മാന്‍, നിസാര്‍ അമ്പലപ്പുഴ, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, മുഹമ്മദ് കരിപ്പൂര്‍, ഹാരിസ് പൂളക്കണ്ടന്‍, എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ഹുസൈന്‍, സൈഫുദ്ദീന്‍ ഒളവണ്ണ, മുഹമ്മദലി കാരക്കുന്ന്, അഷ്‌റഫ് മൈലാടി, ബഷീര്‍ മാമാങ്കര എന്നിവരും സംസാരിച്ചു. 
Read More

KNM `മസാകീന്‍' പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു



വളയംകുളം: കെ എന്‍ എം കമ്മിറ്റിക്കു കീഴിലുള്ള ഇസ്‌ലാഹീ അസോസിയേഷന്‍ സംഘടിപ്പിച്ച `മസാകീന്‍പെന്‍ഷന്‍ പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ധനരായ 56 രോഗികള്‍ക്ക്‌ പ്രതിമാസം 500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ്‌ പെന്‍ഷന്‍ നല്‍കുന്നത്‌. ഓരോ മാസവും ആദ്യവെള്ളിയാഴ്‌ച മസ്‌ജിദ്‌ ഇബാദുര്‍റഹ്‌മാനില്‍ വെച്ച്‌ പെന്‍ഷന്‍ വിതരണം നടത്തും. അസോസിയേഷന്‍ ചെയര്‍മാന്‍ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി പി ഖാലിദ്‌ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനവാസ്‌ വട്ടത്തൂര്‍, കെ വി മുഹമ്മദ്‌, പി ടി സുബ്രഹ്‌മണ്യന്‍, പി പി ഉമര്‍കുട്ടി, വി വി മൊയ്‌തുട്ടി, റഫീഖ്‌ മൗലവി പ്രസംഗിച്ചു. അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
Read More

മതം വര്‍ഗീയതകൊണ്ട്‌ ബുദ്ധിമുട്ടുന്നു -ഡോ. ഹുസൈന്‍ മടവൂര്‍



മണ്ണാര്‍ക്കാട്‌: :വിശ്വാസികളുടെ വര്‍ഗീയതയും വിദ്വേഷ പ്രചാരണവും മൂലം മതം ഇന്ന്‌ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന്‌ ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. മതം-ധാര്‍മികത-നവോത്ഥാനം ഐ എസ്‌ എം കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട്‌ സംഘടിപ്പിച്ച മണ്ഡലം മുജാഹിദ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. പി എം എ ഗഫൂര്‍, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്‍സാരി ഐ എസ്‌ എം ജില്ലാ സെക്രട്ടറി എം വീരാപ്പു അന്‍സാരി, എം എസ്‌ എം ജില്ലാ സെക്രട്ടറി റഹീഫ്‌ എടത്തനാട്ടുകര, ഡോ. പി ടി കുഞ്ഞാലന്‍, എം അബ്ബാസ്‌ അന്‍സാരി, സാജിദ്‌ പ്രസംഗിച്ചു.
Read More

Friday, December 23, 2011

‘ഗൃഹ നിര്‍മ്മാണ രംഗത്തെ ദൂര്‍ത്തും അന്ധവിശ്വാസങ്ങളും ആപല്‍ക്കരം‘ - മുജീബ്‌റഹ്‌മാന്‍ സ്വലാഹി



ജിദ്ദ : ദൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും നിദര്‍ശനങ്ങളായി മാറിയ ഗൃഹനിര്‍മ്മാണ മേഖലകള്‍ പ്രവാസിയുടെ സ്വാസ്ഥ്യം കെടുത്തുന്ന സ്ഥിതിയിലാണെന്ന് ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുജീബ്‌റഹ്‌മാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ‘വീട്, ചില ഇസ്ലാമിക ചിന്തകള്‍’ എന്ന വിഷയത്തില്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം നല്‍കിയ അലങ്കാരങ്ങളും സൌകര്യങ്ങളും വീട് നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സമാധാനത്തിന്റെ അകത്തളങ്ങള്‍ ഇല്ലാതായി അഹങ്കാരത്തിന്റെ പുറം മോടി മാത്രമായി വീടുകള്‍ മാറുന്നത് ആപല്‍ക്കരമാണ്. ഗൃഹനിര്‍മ്മാണ രംഗത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉല്‍പതിഷ്‌ണുക്കള്‍ എന്നവകാശപ്പെടുന്നവരെ പോലും ഗ്രസിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ കരീം സുല്ലമി അദ്ധ്യക്ഷനായിരുന്നു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

QLS 17-ാം സംസ്ഥാന സംഗമം 2012 ഫെബ്രുവരി 19ന് സുല്‍ത്താന്‍ ബത്തേരിയില്‍



കോഴിക്കോട്ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പതിനേഴാം സംസ്ഥാന സംഗമം 2012 ഫെബ്രുവരി 19ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമാണ് ഐ എസ് എം സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍. വിവിധ പ്രായത്തിലും വിവിധ തൊഴില്‍ മേഖലയിലുമുള്ളവര്‍ ആയിരങ്ങള്‍ ക്യു എല്‍ എസ്സില്‍ പഠിതാക്കളാണ്. സംഗമത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, പഠനക്യാമ്പ്, അവാര്‍ഡ് ദാനം, സാംസ്‌കാരിക സദസ്സ്, എക്‌സിബിഷന്‍, സമാപന സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. 

സംഗമത്തിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യരക്ഷാധികാരിയായും കെ എം ശബീര്‍ അഹ്മദ് ചെയര്‍മാനും അബ്ദുസ്സലാം മുട്ടില്‍ കണ്‍വീനറുമാണ്. മറ്റു വകുപ്പുകളുടെ ഭാരവാഹികള്‍: കെ പി യൂസുഫ് ഹാജി, ഇസ്മാഈല്‍ കരിയാട് (സാമ്പത്തികം) ഹസൈനാര്‍ കല്ലൂര്‍,എം അബ്ദുല്ല കുട്ടമംഗലം (പബ്ലിസിറ്റി), അബ്ദുല്‍ഗഫൂര്‍ ബത്തേരി, ഹുസൈന്‍ മൗലവി മുട്ടില്‍ (ദഅ്‌വത്ത്), ഡോ. മുസ്തഫ ഫാറൂഖി, എ പി യൂനുസ് ഉമരി (പ്രോഗ്രാം), ആലിക്കുട്ടി കല്ലൂര്‍, ഫസ്‌ലുര്‍ റഹ്മാന്‍ ബത്തേരി (ലൈറ്റ് & സൗണ്ട്), കരീം മാസ്റ്റര്‍, ഖലീലുര്‍ റഹ്മാന്‍ മുട്ടില്‍ (രജിസ്‌ട്രേഷന്‍), എം ടി ഉസ്മാന്‍ ബത്തേരി, പി വി സിദ്ദീഖ് ബത്തേരി (ഭക്ഷണം), ഫൈസല്‍ ചൂര്യന്‍, ജൗഹര്‍ അയനിക്കോട് (എക്‌സിബിഷന്‍), ടി കെ ഇബ്‌റാഹീം, യൂനുസ് സലീം ബത്തേരി (റിസപ്ഷന്‍), മുഹമ്മദ് കല്ലൂര്‍, അബ്ദുല്ല മുര്‍ച്ചാണ്ടി (പന്തല്‍), അബ്ദുല്ല ബത്തേരി, എം ടി ഹാരിസ് (നിയമം), അബ്ദുല്‍ഹക്കീം, അമ്പലവയല്‍, ഇല്‍യാസ് ബത്തേരി (ട്രാന്‍സ്‌പോര്‍ട്ട്), അഷ്‌റഫ് പുല്‍പ്പള്ളി, അബ്ദുല്‍ഗഫൂര്‍ നുസ്‌രി (പ്രസ്സ്), ശരീഫ് കാക്കവയല്‍, സജ്ജാദ് മേപ്പാടി (ഐ ടി), ഇല്യാസ് മുട്ടില്‍, ഷാഹുല്‍ ഹമീദ് പുല്‍പ്പള്ളി (ബുക്സ്റ്റാള്‍), സലീം ഒളവണ്ണ, ബശീര്‍ സ്വലാഹി (വളണ്ടിയര്‍).))))))..)
Read More

Thursday, December 22, 2011

അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമം ചെറുക്കും : ISM



ആരാമ്പ്രം: അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമം എന്ത്‌ വിലകൊടുത്തും ചെറുത്തുതോല്‌പിക്കുമെന്ന്‌ ഐ എസ്‌ എം പുല്ലോറമ്മല്‍ ശാഖ മതം-ധാര്‍മികത-നവോത്ഥാനം കാംപയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം പ്രഖ്യാപിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം മടവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഉസൈന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ടി കെ അബ്‌ദുര്‍റഹീം, മുസ്‌തഫ നുസ്‌രി പ്രസംഗിച്ചു.
Read More

വിശ്വാസ വിശുദ്ധിയിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കുക : CP ഉമര്‍ സുല്ലമി



പുത്തനത്താണി: മാതൃകാ ജീവിതത്തിലൂടെ സമൂഹത്തിന്‌ നേതൃത്വം നല്‍കേണ്ടവരുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ തെറ്റായ സന്ദേശമാണ്‌ നല്‍കുന്നതെന്ന്‌ കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. കെ എന്‍ എം പുത്തനത്താണി മണ്ഡലം കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ ടി അബ്‌ദുസമദ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അശ്‌റഫ്‌ ചെട്ടിപ്പടി പ്രഭാഷണം നടത്തി. കെ പി ഇബ്‌റാഹീം ..ബാവ, അബ്‌ദുല്‍ കരീം കോട്ടക്കല്‍, ടി പി സഗീര്‍ അലി, കെ അബൂ ഉമര്‍ എന്നിവര്‍ സംസാരിച്ചു. എ കെ എം എ മജീദ്‌ സ്വാഗതവും എന്‍ വി നസ്‌റുല്ല നന്ദിയും പറഞ്ഞു.
Read More

ISM കാമ്പയിന്‍ പ്രഭാഷണവും വെളിച്ചം സംഗമവും നാളെ


Read More

Tuesday, December 20, 2011

അന്താരാഷ്ട്രാ ഇസ്ലാമിക സാമ്പത്തിക സമ്മേളനം നാളെ തുടങ്ങും; ഡോ: ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും


Read More

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന സംഘടനകള്‍ക്ക് നിലനില്‍പില്ല എം അഹ്മദ്കുട്ടി മദനി



ജിദ്ദ: ത്യാഗ പരിശ്രമങ്ങളിലൂടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ആദര്‍ശ പ്രതിബദ്ധത വിട്ടു സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതാണ് മത രാഷ്ട്രീയ മേഖലകളിലെ ഇന്നത്തെ പ്രധാന പ്രതിസന്ധിയെന്നു പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യ പ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദര്‍ശ പാഠശാലയില്‍ 'സംഘടന എന്ത്? എന്തിന്?' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദര്‍ശ പ്രതിബദ്ധതയും, ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുള്ള നേതൃത്വവും അനുസരണയുള്ള അനുയായികളും, കൂടിയാലോചനകളുമാണ് ഒരു ഉത്തമ സംഘടനയെ ചലനാത്മകമാക്കുന്നത്. സംഘടനകളിലെ അപചയത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഭിന്നിച്ച് നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം സംഘടനയില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയും കൂടെ നില്‍ക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

അറിവ്, പരിശ്രമം, ആത്മാര്‍ത്ഥത, ത്യാഗം എന്നിവ ഒരു ഉത്തമ പ്രവര്‍ത്തകനുണ്ടായിരിക്കേണ്ട ഗുണങ്ങളാണെന്ന് 'പ്രവര്‍ത്തകരുടെ ബാധ്യതകള്‍' എന്ന വിഷയം അവതരിപ്പിച്ച അബ്ദുല്‍ കരീം സുല്ലമി പറഞ്ഞു. ഇന്നത്തെ സൗകര്യങ്ങളും അവസരങ്ങളും നാളെയുണ്ടായെന്നു വരില്ലെന്നും, കഴിഞ്ഞ കാലത്തിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്ന സമാധാനം പ്രയാസഘട്ടങ്ങളില്‍ കൂട്ടായുണ്ടാവണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ചടങ്ങില്‍ ഇസ്ലാഹിസെന്റര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ അബ്ദുല്‍ റഷീദ് പേങ്ങാട്ടിരി സ്വാഗതവും, സെക്രട്ടറി സിദ്ദീഖ് സി എം നന്ദിയും പറഞ്ഞു.
Read More

Sunday, December 18, 2011

തിന്മകള്‍ക്കെതിരെയുള്ള പ്രതികരണത്തിലൂടെയാണ് യുവത്വം സാര്‍ത്ഥമാക്കേണ്ടത് : യുവത ജുബൈല്‍ ചാപ്റ്റര്‍



ജുബൈല്‍ : സാമൂഹ്യ തിന്മകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ യുവ സംഘടനകള്‍ മുന്നേറ്റം നടത്തണമെന്ന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഇസ്ലാഹി സെന്റര്‍ യുവജന ഘടകം യുവത ജുബൈല്‍ ചാപ്റ്റര്‍" പ്രവര്‍ത്തക കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഴുവന്‍ സദാചാര്യ മൂല്യങ്ങളെയും വിസ്മരിച്ചുകൊണ്ട് ഏതു വിധേനെയും കൂടുതല്‍ ആസ്വാദനങ്ങളും സുഖസൌകര്യങ്ങളും എത്തിപ്പിടിക്കുക എന്ന ഉപഭോഗനിരതമായ ആധുനിക ജീവിതത്തിന്റെ പുത്തന്‍ ജീവിത ശൈലിക്കെതിരെ സക്രിയമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു. 

 സാമൂഹ്യ നീതിയും പൊതു നന്മയും, മര്‍ദ്ധിതരുടെയും അശരണരുടെയും ഉന്നമനവും, അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളും ഉയര്‍ത്തിക്കൊണ്ട് വരിക വഴിയാണ് യുവത്വം സാര്‍ഥകമാക്കേണ്ടത് എന്ന് യുവത്വം നന്മക്ക്‌""" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഷൈജു. എം. സൈനുദ്ധീന്‍ പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്‌ ഡോ. അബുബക്കര്‍ സിദീക്ക് ആശംസ പ്രസംഗം നടത്തി. യുവത ജുബൈല്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹബീബ് ഖിറാഅത്ത് നടത്തി. ഷബീര്‍ ബാബു കുനിയില്‍ സ്വാഗതവും നിയാസ് കോക്കൂര്‍ നന്ദിയും പറഞ്ഞു.
Read More

Saturday, December 17, 2011

KNM എറണാകുളം ജില്ലാ കമ്മിറ്റി : എം. സലാഹുദ്ദീന്‍ മദനി പ്രസിഡന്റ്‌, അബ്ദുല്‍ ഗനി സ്വലാഹി സെക്രട്ടറി



എറണാകുളം : കെ എന്‍ എം എറണാകുളം ജില്ലാ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എം. സലാഹുദ്ദീന്‍ മദനിസെക്രട്ടറിയായി അബ്ദുല്‍ ഗനി സ്വലാഹി , ട്രഷററായി വി. മുഹമ്മദ് സുല്ലമി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ : എം.എം. ബഷീര്‍ മദനി, കെ.എസ്. സൈനുദ്ദീന്‍, അബ്ദുല്‍ഖാദിര്‍ ശ്രീമൂലനഗരം, മീതീന്‍പിള്ള സുല്ലമി സെക്രട്ടറിമാര്‍ : എം.കെ. ശാക്കിര്‍, സി.ഐ. അബ്ദുജബ്ബാര്‍, മുസ്തഫ സുല്ലമി, മുഹമ്മദ് വാളറ. കെ എന്‍ എം സംസ്ഥാന ഭാരവാഹി കെ.പി സകരിയ്യ റിട്ടേണിംഗ് ഓഫിസറായിരുന്നു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...