Monday, December 26, 2011

തൊഗാഡിയമാര്‍ ഇന്ത്യയെ നശിപ്പിക്കും: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ക്രിസ്ത്യന്‍, മുസ്‌ലീം വോട്ട് ബാങ്കുകളാണെന്നും അവ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് വിശ്വഹിന്ദ് പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്താവന ഇന്ത്യയെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മതം ധാര്‍മ്മികത നവോത്ഥാനം എന്ന പ്രമേയവുമായി ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ. എസ്സ്. എം) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് എജ്യുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ശാന്തിയും സമാധാനവുമാണെന്ന സത്യം മറന്നുകൊണ്ടാണ് മതത്തിന്റെ പേരില്‍ തൊഗാഡിയമാര്‍ സംസാരിക്കുന്നത്. വര്‍ഗ്ഗീയതക്കും വിഭാഗീയതയ്ക്കും മൂര്‍ച്ച കൂട്ടാന്‍ പരമത വിദ്വേഷം പരത്തുകയാണ് അവര്‍. ഇന്ത്യയില്‍ ഭാരതീയ സനാതന ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച് പോന്ന നിരവധി മുനിമാരും മഹര്‍ഷിമാരും ജീവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ബുദ്ധമതവും ചൈന മതവും ജന്മമെടുത്തു. പിന്നീട് ജൂത•ന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലീകളും ഇന്ത്യയിലെത്തി. അവരെയൊക്കെ മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും അവര്‍ക്കെല്ലാം ആവശ്യമായത് ചെയ്തുകൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നത് എന്ന് അഭിനവ ഹിന്ദുത്വം അവകാശപ്പെടുന്ന തൊഗാഡിയമാര്‍ അറിയണം . 

 മഹാത്മാ ഗാന്ധിയുടെ വധം മുതല്‍ അജ്മീര്‍, മാലേഗാവ്, ഹൈദരാബാദ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലീംകള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ വരെ ആസൂത്രണം ചെയ്തത് പുതിയ ഹിന്ദുത്വ വാദികളാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദം ഏത് വിഭാഗത്തില്‍ നിന്ന് ഉണ്ടായാലും ആക്ഷേപിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതവും ഭൂരിപക്ഷ വര്‍ഗ്ഗീയതയും എന്ന് പറഞ്ഞ് അതിലേതെങ്കിലുമൊന്ന് വെള്ളപൂശാനുള്ള ശ്രമം അനുവദിക്കാന്‍ പാടില്ലാത്തതാണ്. എല്ലാ മത വിഭാഗങ്ങളും വളരെ ഐക്യത്തോടുകൂടി ജീവിച്ചു പോരുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യമുഴുവനും വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ മാത്രം രൂക്ഷതയുള്ള തൊഗാഡിയതയുടെ പ്രസ്താവനക്കെതിരെ എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. വിവിധ മതത്തില്‍പ്പെട്ട ആളുകള്‍ക്കിടയിലും ഒരേ മതത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കിടയിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന സഘര്‍ഷങ്ങള്‍ പുതിയ തലമുറയെ മതത്തില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ശുപാര്‍ശകരും ഇടയാളന്‍മാരുമായി രംഗത്തുവരുന്ന പുരോഹിതന്‍മാരും ആത്മീയ നേതാക്കളും ആള്‍ ദൈവങ്ങളും ചൂഷകരാണെന്ന് എല്ലാ മത വിഭാഗങ്ങളും മനസ്സിലാക്കണം. മതം നിലനിന്നാലെ ധാര്‍മ്മികത പുലരുകയുള്ളൂ. മതത്തിന്റെയും ധാര്‍മ്മികയുടെയും വീണ്ടെടുപ്പിനായി എല്ലാ സമൂഹങ്ങളും നവോത്ഥാന സംരഭങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാറാം ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ നഷീദാ റഷീദ് പെരുമ്പിലാവ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട്, റുബീന അബ്ദുറഹിമാന്‍ അരീക്കോട് നവംബര്‍ മാസത്തെ ഓണ്‍ ലൈന്‍ ഹദീസ് മത്സര വിജയി എം.ടി സുഹറ മുഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, വെളിച്ചം വിജ്ഞാന പരീക്ഷ സെക്രട്ടറി ടി.എം അബ്ദുല്‍ റഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. സംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...