Wednesday, July 28, 2010

മുഖ്യ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളത്: ഇസ്ലാഹി സെന്റര്‍

അൽ അഹ്‌സ: എന്‍ ഡി എഫിനെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ മുസ്ലിം സമൂഹത്തെ ആകമാനം അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു സമുദായത്തോട് മാപ്പ് പറയണമെന്നു സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ അഹ്സ ഘടകം ആവശ്യപ്പെട്ടു!

മുസ്ലിം സമുദായത്തിലെ മഹാഭൂരി പക്ഷവും തീവ്ര വാദത്തിനും ഭീകര വാദത്തിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടും എന്‍ ഡി എഫിനെ മറയാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഇതര മതസ്ഥര്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും വെറുപ്പും ഇളക്കി വിടാന്‍ വേണ്ടി മന:പൂര്‍വ്വം നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!

അനവസരത്തിലുള്ളതും അനുചിതവുമായ ഇത്തരം പ്രസ്താവനകള്‍ സംഘ പരിവാര്‍ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ! പ്രകോപനങ്ങളില്‍ അകപ്പെടാതെ മുസ്ലിംകള്‍ ബുദ്ധി പരമായി പ്രതികരിക്കണമെന്നും തീവ്ര വാദികളെയും അവര്‍ക്ക് വളം നല്കുന്നവരെയും ഒറ്റപ്പെടുത്തനമെന്നും ഇസ്ലാഹി സെന്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഹമ്മദ്‌ അലി മടവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഹുസൈന്‍ ബാവ താമരശ്ശേരി , മരക്കാര്‍ കക്കോവ്, അഹ്`മദ് മദീന , ഇബ്രാഹിം തലപ്പാടി , കെ. മുഹമ്മദ്‌ അത്തോളി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദു റഹ്മാന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു.
Read More

അബൂബക്കർ ഫൈസിക്ക് സ്വീകരണം നൽകി

കുവൈത്ത്: ഹ്രസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ സുന്നി യുവജന സംഘം (എസ് വൈ എസ്) വയനാട് ജില്ല മുൻ പ്രസിഡന്റായിരുന്ന അബൂബക്കർ ഫൈസി കല്പറ്റ, ഡോ. ബദറുദ്ദീൻ ഒറ്റപ്പാലം എന്നിവർക്ക് കുവൈത്ത് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകർ സ്വീകരണം നൽകി.


ഐ ഐ സിയുടെ വിവിധ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 67655417, 60773041 നമ്പറുകളിൽ ബന്ധപ്പെടുക.

അബൂബക്കർ ഫൈസിക്കും ഡോ. ബദറുദ്ദീനും സ്വീകരണം നൽകിയപ്പോൾ
Read More

ഹിഫ്‌ള്‌ മത്സരം: ഫവാസ്‌, ഫഹീം ഷറഫുദ്ധീന്‍ ആദ്യ സ്ഥാനക്കാര്‍

കുവൈത്ത്‌: ഔക്കാഫ്‌ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മസ്‌ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ മലയാളികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്‌ള്‌ മത്സരത്തില്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഒരു ജുസ്‌അ്‌ മത്സരത്തില്‍ ഫവാസ്‌ മലപ്പുറം, ഫൈസല്‍ നല്ലളം, അബ്‌ദുല്‍ ബാസിത്ത്‌ ചാവക്കാട്‌ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടി. രണ്ട്‌ ജുസ്‌അ്‌ മത്സരത്തില്‍ ഫഹീം റഹ്‌മാന്‍ കാസര്‍ക്കോട്‌, മുഹമ്മദ്‌ ആമിര്‍ പൊന്നാനി എന്നിവരും മൂന്ന്‌ ജുസ്‌അ്‌ മത്സരത്തില്‍ ഷറഫുദ്ധീന്‍ കൊടുവള്ളി, മുഹമ്മദ്‌ അരിപ്ര, ഇര്‍ഷാദ്‌ കണ്ണൂര്‍ എന്നിവരും സമ്മാനങ്ങള്‍ നേടി.


വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൊയ്‌തീന്‍ മൗലവി, എ.കെ മുസ്‌തഫ, വി.എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ്‌ സലഫി, മുനീര്‍ ഖാസിമി, പി.വി.അബ്‌ദുല്‍വഹാബ്‌ എന്നിവര്‍ വിതരണം ചെയ്‌തു.

ഷംസുദ്ധീന്‍ ഖാസിമി ഖുര്‍ആനിലേക്ക്‌ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ്‌ എം.ടി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

മത്സരത്തില്‍ വിജയിച്ച അബ്‌ദുല്‍ ബാസിത്തിന്‌ മൊയ്‌തീന്‍ മൗലവി സമ്മാനം വിതരണം ചെയ്യുന്നു

വാർത്ത അയച്ചു തന്നത്: യു പി മുഹമ്മദ് ആമിർ കുവൈത്ത്
Read More

തൊഴില്‍ മേഖലയിലെ നൂതനപ്രവണതകളെ അടുത്തറിയുക : ഫോക്കസ്‌ ശില്‍പ്പശാല

ജിദ്ദ: തൊഴില്‍ രംഗത്തെ ആധുനിക രീതികളെയും സാങ്കേതിക സംവിധാനങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കേണ്ടതും അവയില്‍ പരിശീലനം നേടേണ്ടതും ബിരുദങ്ങള്‍ നേടുന്നതോളം പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന്‌ ഫോക്കസ്‌ ജിദ്ദ നടത്തിയ തൊഴില്‍ അഭിമുഖ ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു. ഒരു ബിരുദം നേടുന്നതോടെ എല്ലാം തികഞ്ഞു എന്നു കരുതുന്നവര്‍ ഇന്റര്‍വ്യൂകളിലും റിക്രൂട്ട്‌മെന്റ്‌ ടെസ്‌റ്റുകളിലും ദയനീയമായി പരാജയപ്പെടുന്നത്‌ സാധാരണമാണ്‌. ക്ലാസ്‌ മുറികളില്‍ നിന്ന്‌ ലഭിച്ച വിജ്‌ഞാനങ്ങളെ പ്രായോഗിക തലത്തിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ വിദഗ്‌ദ ശി‌ക്ഷണവും നിരന്തരപരിശീലനവും ആവശ്യമാണ്‌. സാമ്പ്രദായിക വിജ്‌ഞാനങ്ങള്‍ക്ക്‌ പകരം ഇന്റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത്‌ പ്രായോഗികജ്‌ഞാനം, ആശയവിനിമയപാടവം, പെരുമാറ്റരീതികള്‍ എന്നിവയാണ്‌.

ജോബ്‌ ഇന്റര്‍വ്യൂ ടിപ്‌സ്‌ ആന്‍ഡ്‌ ട്രിക്ക്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ സലാഹ്‌ കാരാടന്‍, ഹ്യൂമണ്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ദന്‍ ആദര്‍ശ്‌ തലപ്പൊറ്റ, ലെഗസി ഇന്‍വെസ്‌റ്റേഴ്‌സ്‌ ഗ്രൂപ്പ് ഡയറക്‌ടര്‍ അഷ്‌റഫ്‌ ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുത്തു.

ബയോഡാറ്റ തയ്യാറാക്കുന്ന രീതി, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്‌ധിക്കേണ്ട പൊതു കാര്യങ്ങള്‍, തൊഴില്‍ വേട്ടയുടെ മനശാസ്‌ത്ര വശം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഫോക്കസ്‌ ജിദ്‌ദ സി.ഇ.ഒ പ്രിന്‍സാദ്‌, ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വളളിക്കുന്ന്‌ എന്നിവര്‍ സംസാരിച്ചു.

സമാനമായ വര്‍ക്ക്‌ഷോപ്പുകളും യുവാക്കള്‍ക്ക്‌ വേണ്ടിയുളള വിജ്‌ഞാന പരിശീലന പരിപാടികളും ഫോക്കസ്‌ ജിദ്‌ദയുടെ ബാനറില്‍ ആസുത്രണം ചെയ്‌തു വരുന്നുണ്ടെന്നും സഹകരിക്കാന്‍ താത്‌പര്യമുളളവര്‍ 0507163883, 0556519374 എന്നീ നമ്പറുകളില്‍ ബന്‌ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ. സി. മുബശിര്‍ സ്വാഗതവും മുബാറക്‌ അരീക്കാട്‌ നന്‌ദിയും പറഞ്ഞു.


ജോബ്‌ ഇന്റര്‍വ്യൂ ടിപ്പ്സ്‌ ആന്‍ഡ്‌ ട്രിക്ക്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോക്കസ്‌ ജിദ്‌ദ നടത്തിയ ശില്‍പ്പശാലയില്‍ സലാഹ്‌ കാരാടന്‍, ആദര്‍ശ്‌ തലപ്പൊറ്റ, അഷ്‌റഫ്‌ ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുക്കുന്നു.
Read More

Tuesday, July 27, 2010

പ്രസ്താവന പിൻവലിക്കണം: കെ എൻ എം, ഐ എസ് എം


കോഴിക്കോട്: മുസ്ലിം സമുദായം മുഖ്യധാരയിൽ ഇടംനൽകാതെ പുറമ്പോക്കിലിരുത്തിയ തീവ്രവാദ സംഘടനകൾക്ക് സമുദായത്തിന്റെ സഹതാപം സൃഷ്ടിച്ചുകൊടുക്കും വിധമുള്ള അപകടകരമായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

മതത്തിന്റെ മറവിൽ വളർന്നുവരുന്ന തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താൻ മതമെന്ന നിലയ്ക്കും സമുദായമെന്ന നിലയ്ക്കും മുസ്ലിംകൾ മാത്രമാണ് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതെന്ന് ആർക്കും നിഷേധിക്കാനാവില്ല. തങ്ങളാലാവും വിധം തീവ്രവാദ ശക്തികളെ ചെറുത്ത്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രസ്താവന നിരുത്തരവാദപരമാണ്.
ദുരൂഹതകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകും വിധമുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന്റെ പേരിൽ സംഘപരിവാർ ആരോപണങ്ങളെ വസ്തുതവൽക്കരിച്ച് സമുദായത്തെതന്നെ അധിക്ഷേപിക്കും വിധമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കടുത്ത അപരാധമാണെന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രണയിച്ചും പണം നൽകിയും മതപരിവർത്തനം നടത്തുന്നു എന്ന് ഊഹത്തിന്റെയും സംശയത്തിന്റെയും മറവിൽ ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രസ്താവന നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിലെ പ്രതി ഗുജറാത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായെ രാജിവെപ്പിച്ചതുകൊണ്ടുമാത്രം ബി ജെ പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സി ബി ഐ ബി ജെ പി മന്ത്രി അമിത്ഷായെ അറസ്റ്റു ചെയ്തതെന്നിരിക്കെ സി ബി ഐയെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി ബി ജെ പി രക്ഷപ്പെടാൻ നോക്കേണ്ടതില്ല. കൊലയാളികൾക്ക് രക്ഷാകവചമൊരുക്കി ഭീകരവിരുദ്ധ പ്രചാരണം നടത്തുന്ന ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും കപടമുഖം പൊളിച്ചെഴുതാൻ രാഷ്ട്രീയനേതൃത്വങ്ങൾ ജാഗ്രതകാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി, എ അസ്ഗറലി, പി ടി വീരാൻ കുട്ടി സുല്ലമി, ഐ എസ് എം ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐ പി അബ്ദുസ്സലാം, യു പി യഹ്യാഖാൻ, സുഹൈൽ സാബിർ, എ നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Read More

Monday, July 26, 2010

മുഖ്യമന്ത്രിയുടെ പ്രസ്‌താവന അനവസരത്തിലുള്ളത്‌



കുവൈത്ത്‌: കേരളത്തെ ഇസ്‌ലാമിക വല്‍കരിക്കാന്‍ ചില തീവ്ര ഗ്രൂപ്പുകള്‍ അവിഹിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അപക്വവും അനവസരത്തിലുള്ളതുമായിപോയെന്ന്‌ കുവൈത്ത്‌ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടു.

ആര്‍.എസ്‌.എസ്‌ പോലുള്ള സംഘടനകള്‍ പതിറ്റാണ്ടുകളായി നിര്‍വ്വഹിച്ചുവരുന്ന പ്രചാരണങ്ങള്‍ക്ക്‌ സമാനമാണ്‌ മുഖ്യമന്ത്രിയുടേത്‌. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സാമൂഹ്യമായി ഒറ്റപ്പെടുത്താനും സഹായകരമാവുന്ന സംസാരം ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതായിരുന്നു. പ്രത്യേകിച്ചും സമുദായവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിതന്നെ മുമ്പ്‌ നടത്തിയിട്ടുള്ള ചില പ്രസ്‌താവനകള്‍ വിവാദമായിരിക്കെ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവനയിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്‌.


ദൈവീക മതത്തിന്റെ പ്രബോധനത്തിന്‌ ഹീനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മാതൃകയില്ല. സമാധാന സാഹചര്യത്തിലാണ്‌ ഇസ്‌ലാമിന്റെ വ്യാപനം നടന്നിട്ടുള്ളത്‌. സമാധാനന്തരീക്ഷം തകര്‍ക്കുന്ന നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതത്തിന്റെ അംഗീകാരവുമില്ല. മതരാഷ്‌ട്രം സ്ഥാപിക്കുന്നതിനേക്കാള്‍, ദൈവത്തിന്റെ അസ്‌തിത്വവും ആരാധനയിലുള്ള ഏകത്വവും സഹജീവികള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്നതിലൂടെ സമാധാനവും സുരക്ഷിതത്വവുമുള്ള ജീവിതം കെട്ടിപ്പടുക്കാനാണ്‌ പ്രമാണങ്ങള്‍ ആഹ്വാനം ചെയ്യുന്നത്‌. സാമുദായിക ദ്രുവീകരണത്തിന്‌ സാഹചര്യം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളില്‍ നിന്ന്‌ എല്ലാവരും മാറിനില്‍ക്കണമെന്ന്‌ കുവൈത്ത്‌ ഐ.ഐ.സി നേതൃത്വം അഭിപ്രായപ്പെട്ടു.

-വാർത്ത അയച്ചുതന്നത്: യു പി ആമിർ കുവൈത്ത്
Read More

Tuesday, July 20, 2010

ഖുര്‍ആന്‍ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു

കുവൈത്ത്:  അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍  കുവൈത്ത് ഔക്കാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മലയാളികള്‍ക്കായി ഖുര്‍ആന്‍ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു.  മൂന്ന് കാറ്റഗറിയായി ഒന്ന്, രണ്ട്, മൂന്ന് ജുസ്അ കളായി തിരിച്ചാണ് മത്സരം നടത്തിയത്.

അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റ്ര്‍ പ്രസിഡന്റ് ശംസുദ്ധീന്‍ ഖാസിമി, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അരീക്കാട്, ട്രഷറര്‍ സഅദ് കടലൂര്‍, എഞ്ചി. അന്‍വര്‍ സാദത്ത്,  അബ്ദുല്‍ ഗഫൂര്‍ ഫാറൂഖ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Read More

Friday, July 16, 2010

വെളിച്ചം സംഗമം ചില ദൃശ്യങ്ങൾ...

Read More

ഖൂര്ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരങ്ങള്‍ നടത്തി



ജിദ്ദ:
സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും ജംഇയ്യത്തുല്‍ ഖൈരിയ്യ ലിതഹ്‌ഫീളില്‍ ഖൂര്ആനിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നടത്തുന്ന വിശുദ്‌ധ ഖൂര്ആൻ വിജ്‌ഞാന പരീക്ഷയുടെ ജിദ്ദയിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

ഒന്നാംഘട്ട മത്‌സരത്തില്‍ 60 ശതമാനത്തിലധികം മാർക്ക് നേടിയ 13 അമുസ്‌ലിംകളും 70 ശതമാനത്തിലധികം മാര്ക്ക്്‌ നേടിയ 162 മുസ്‌ലിം പരീക്ഷാര്‌്് ഥികളുമാണ്‌ രണ്ടാം ഘട്ട പരീക്ഷ എഴുതിയത്‌. സഊദിയില്‍ 24 കേന്‌ദ്രങ്ങളിലായി നടത്തിയ പ്രാഥമിക പരീക്ഷയില്‍ പതിനായിരത്തോളം പേരാണ്‌ പങ്കെടുത്തത്‌.

ഖൂര്ആന്‍ മനഃപാഠമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ വേണ്ടി ഖുര്ആാന്‍ ഹിഫ്‌ള്‌ മത്‌സരവും സംഘടിപ്പിക്കുന്നതായി പരീക്ഷ കണ്ട്രോ്ളര്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ബോര്ഡ്ത‌ മെമ്പര്‍ അബ്‌ദുല്‍ കരീം സുല്ലമി എന്നിവര്‍ അറിയിച്ചു.

സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഖൂര്ആ്നിലെ വ്യത്യസ്‌ത ജുസ്‌അുകളെ അടിസ്‌ഥാനമാക്കിയുളള യൂനിറ്റ് തല മത്‌സരങ്ങള്‍ ഒക്‌ടോബര്‍ മാസത്തിലും മേഖല മത്‌സരങ്ങള്‍ നവംബറിലും നടക്കും. പ്രാഥമിക റൗണ്ട്‌ മത്‌സരങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി റിയാദില്‍ വെച്ച്‌ ദേശീയതല മത്‌സരങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടക്കും.  

റജിസ്‌ട്രേഷന്‍ സെപ്‌ഒംബര്‍ 30 വരെ സ്വീകരിക്കും. പങ്കെടുക്കുവാന്‍ താത്‌പര്യമുളളവര്‍ 6571566, 0502611731 എന്ന (സഉദി) നമ്പറുകളില്‍ ബന്‌ധപ്പെടണം.
Read More

അവധിക്കാല മതപഠന കോഴ്‌സിന്‌ അഡ്‌മിഷന്‍ തുടങ്ങി


ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്‌ കീഴിലുളള അല്‍ ഹുദ  മദ്‌റസയുടെ അവധിക്കാല മതപഠനകോഴ്‌സിന്‌ അഡ്‌മിഷന്‍ തുടങ്ങി. കുട്ടികളുടെ വേനലവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി വിജ്‌ഞാനവും വിനോദവും കോര്ത്തി ണക്കിയ സിലബസാണ്‌ ഈ വര്ഷയത്തേതെന്ന്‌ കോഴ്‌സ്‌ ഡയറക്‌ടര്‍ അഹമ്മദ്‌ കുട്ടി മദനി പറഞ്ഞു.

ജൂലൈ 17 മുതല്‍ സെപ്‌ഒംബര്‍ 15 വരെ വ്യാഴം, വെളളി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക്‌ 12 മണി വരെയാണ്‌ പഠനസമയം.

ഖുര്ആരന്‍, ഹദീസ്‌, ഇസ്‌ലാമിക ചരിത്രം, കര്മഅശാസ്‌ത്രം, ഹിഫ്‌ള്‌, നിത്യജീവിതത്തിലെ പ്രാർഥനകൾ‍, വ്യക്‌തിത്വ വികസന ക്ലാസുകള്‍ എന്നിവക്ക്‌ പുറമെ ഇസ്‌ലാമിക അനുഷ്‌ഠാനങ്ങളില്‍ പ്രായോഗിക പരിശീലനവും പാഠ്യപദ്‌ധതിയുടെ ഭാഗമായി ഉൾക്കൊളളിച്ചിട്ടുണ്ട്‌. കലാകായിക സാഹിത്യ മത്‌സരങ്ങള്‍, ക്വിസ്‌, പഠന വിനോദ യാത്രകള്‍, എന്നിവയുള്കൊളളുന്ന വിനോദ വിജ്‌ഞാന പരിപാടികളും പാഠ്യപദ്‌ധതിയിലുള്പെകടുത്തിയിട്ടുണ്ട്‌.

 അധ്യാപികമാരുടെ നേതൃത്വത്തില്‍ പെണ്കുട്ടികള്ക്ക് ‌ പ്രത്യേക വിഭാഗം.
 ഇടക്കാലത്ത്‌ പഠനം നിര്ത്തിയ മുതിർന്ന കുട്ടികള്ക്കും ചേരാവുന്നതാണ്‌.
ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വാഹന സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്ക്കും അഡ്‌മിഷനും 6571566, 0507505591, 0502611731
എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.
Read More

Tuesday, July 13, 2010

വിശ്വാസ വൈകൃതങ്ങള്‍ ധൈഷണികതക്ക് നേരെയുള്ള ആക്രമണം -സബാഹി

ഫുജൈറ: കായിക കരുത്തിന്റെ ലോകത്ത് പോലും അന്ധവിശ്വാസങ്ങള്‍ കടന്നു കയറി മനക്കരുത്തു നഷ്ടപ്പെടുത്തുന്ന പ്രവണത ഖേദകരമാണെന്ന് സുലൈമാന്‍ സ്വബാഹി പ്രസ്താവിച്ചു. നീരാളിയും മണിത്തത്തയുമാണ് വിജയാപചയങ്ങളെ നിശ്ചയിക്കുന്നതെന്ന വിചാരവൈകൃതം മനുഷ്യന്റെ ധൈഷണികതക്ക് നേരെയുള്ള കയ്യേറ്റമാണ്. വിശ്വാസപരമായ തനിമയിലേക്ക് ലോകത്തെ വിളിക്കാന്‍ പ്രബോധക വൃന്ദം ഇക്കാലത്ത് പണിപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫുജൈറ ഇസ്ലാഹി സെന്റര് പ്രവര്ത്തക കൺ‌വെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാര്ജെ ഇസ്ലാഹി സെന്റര് പ്രസിഡണ്ട്‌ ഷെയ്ഖ്‌ മുഹമ്മദ്‌ മൌലവി കൺവെന്ഷഹന്‍ ഉല്ഘാരടനം ചെയ്തു.

പി എ ഹുസൈന്‍ അധ്യക്ഷനായിരുന്നു. അബ്ദുല്‍ റസാക്ക് പാറപ്പുറത്ത്, മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍, ഫഹീം കൊച്ചി, ഷാനവാസ് മുഹമ്മദ്‌, നസീബ് പ്രസംഗിച്ചു.
Read More

Monday, July 12, 2010

ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാന മന്ദിരം ഉല്‍ഘാടനം ചെയ്തു


ജിദ്ദ:   ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ജിദ്ധയിലെ മുഴുവന്‍ മലയാളി സമാജങ്ങളുടെയും പൗരപ്രമുഖരുടെയും വന്‍ ജനാവലിയുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ ജിദ്ധാ ഹൈക്കോടതി ജഡ്ജി ഡോ.മുഹമ്മദ് സുലൈമാന്‍ അല്‍ മസ്ഊദ് ഉല്‍ഘാടനം ചെയ്തു.  ഖുര്‍ആനും പ്രവാചക മാതൃകയും അടിസ്ഥാനമാക്കിയുള്ള ഒരു വൈജ്ഞാനിക കേന്ദ്രമായി ഈ സെന്റ്ര്‍ ഉയരങ്ങളിലേക്ക് വളരെട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.  സെന്റ്ര്‍ പ്രബോധകന്‍ എം.അഹ്മദ് കുട്ടി മദനി പ്രസംഗം മൊഴിമാറ്റം നടത്തി.

ഇന്ത്യന്‍ ഇസ്ലാഹീ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.  ഗള്‍ഫിലുള്ള മലയാളി സംഘടനകള്‍ നാട്ടിലുള്ള മാതൃസംഘടനകളുടെ പതിപ്പുകളാണെന്നും അവയുടെ ആധിക്യം പ്രയാസം ഉണ്ടാക്കില്ലന്നും അദ്ദേഹം പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെ പോലും സഹായിക്കാന്‍ മലയാളി സമൂഹത്തെ പ്രാപ്തമാക്കുന്നത് ഈ സംഘടനാബലം കൊണ്ടാണ്.  പഴയകാല നേതാക്കളുടെ പാതകള്‍ പിന്‍പറ്റി കേരള മുസ്ലിംകള്‍ കൂടുതല്‍ സഹിഷ്ണുതാ പൂര്‍വ്വം വര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  വ്യത്യസ്ഥ സംഘടനകളുടെ നേതാക്കളായിരിക്കെ തന്നെ ഒരുമിച്ച് നമസ്കരിക്കുകയും ഈദ്ഗാഹുകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത് പഴയകാല മുസ്ലിം നേതാക്കളുടെയും പണ്ഡിതരുടെയും രീതിയില്‍ നിന്ന് പുതുതലമുറയിലെ പണ്ഡിതര്‍ ഏറെ അകന്ന് പോവുകയാണന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി, വജ്ദി അഖാരി, കെ.ജെ.യു സിക്രട്ടറി മുഹമ്മദ് സലീം സുല്ലമി, പ്രൊഫ.കെ.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു കൊണ്ട് പ്രെഫ.ടി.പി അഹ്മദ്(പ്രിന്‍സിപ്പാള്‍, ഇഎം ഇഎ ട്രൈനിംഗ് കോളേജ് കൊണ്ടോട്ടി) വി.പി മുഹമ്മദലി (ജെ.എന്‍.എച്ച്.ഡയറക്ടര്‍), മുഹമ്മദലി കാരക്കുന്ന് (മക്ക ഇസ്ലാഹി സെന്റ്ര്‍), സമീര്‍ കാരക്കുന്ന് (കെ.ഐ.ജി), ടി.എച്ച്. ദാരിമി(ജെ.ഐ.സി), പി.എം.എ.ജലീല്‍ (ഐ.എം.സി.സി), സമദ് കാരാടന്‍(കെ.എം.സി.സി), പിഎം.അമീറലി(എം.എസ്.എസ്), സഈദുദ്ദീന്‍ (ഐ.ആര്‍.ഫ്), അന്‍വര്‍ വടക്കാങ്ങര (ജംഇയ്യത്തുല്‍ അന്‍സാര്‍), ഇബ്രാഹിം ഷംനാദ് (ഗള്‍ഫ് മാധ്യമം), ഉസ്മാന്‍ ഇരുമ്പുഴി (അമൃത ടിവി), ഫാറൂഖ് എംഒഎച്ച്, സി.ഒ.ടി അബ്സുല്‍ അസീസ് (മലയാളം ന്യൂസ്), സലാഹ് കാരാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  സ‍ൗദി മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ശറഫിയ്യ ഖാലിദ് ബിന്‍ വലീദ് റോഡില്‍ വിശാലമായ സൗകര്യങ്ങളുള്‍ക്കൊള്ളുന്ന പുതിയ സെന്റ്ര്‍ മുഴുവന്‍ പ്രവാസികളുടെയും ആസ്ഥാനമായി മാറട്ടെയെന്ന് പ്രസംഗകര്‍ ആശംസിച്ചു.

ഇസ്ലാഹി സെന്റ്ര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു.  ഖാരിഅ ഇമ്രാന്‍ ഖാന്‍ ഖിറാ‍അത്ത് നടത്തി.  പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ കെ.സി.നന്ദിയും പറഞ്ഞു.
Read More

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഖസീം മേഖലാ കണ്‍വെന്‍ഷന്‍

ബുറൈദയില്‍ നടന്ന സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഖസീം മേഖലാ കണ്‍വെന്‍ഷന്‍ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി.മുഹമ്മദ് സലീം സുല്ലമി ഉല്‍ഘാടനം ചെയ്തു. പ്രബോധന രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തകര്‍ സ്വയം സജ്ജരാകണമെന്ന് അദ്ദേഹം ഉണര്‍ത്തി.  നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ കോയ ഹാഇല്‍ അധ്യക്ഷത വഹിച്ചു.  വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.എം.ഫൈസി തരിയോട്, അബ്ദുറഹീം ഫാറൂഖി, ഖാലിദ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.  റശീദ് സുല്ലമി ഉഗ്രപുരം സ്വാഗതവും ഹുസൈന്‍ ആലുവ നന്ദിയും പറഞ്ഞു
Read More

കേരളീയ സമൂഹം ഉത്തമ മാതൃക-ശൈഖ് അല്‍ ഹാരിഥി

സൗദിയില്‍ ജോലി തേടിയെത്തിയ വിദേശി സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ നിലവാരം കൊണ്ടും തൊഴില്‍ രംഗത്തെ ആത്മാര്‍ത്ഥത കൊണ്ടും വേറിട്ടു നില്‍ക്കുന്ന സമൂഹമാണ് മലയാളികളെന്ന് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ഹാരിസി പറഞ്ഞു.  ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദി വ്യാപാര പ്രമുഖര്‍ക്കും മതകാര്യ വകുപ്പിലെ ഉദ്യേഗസ്ഥര്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് രംഗത്തായാലും ചെയ്യുന്ന ജോലിയോട് വിശ്വാസ്യത പുലര്‍ത്തുന്ന സമൂഹമാണ് മലയാളികള്‍.  മതരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള കേരളീയ മുസ്ലീംകളുടെ മുന്നോക്കാ‍വസ്ഥ ഇവിടെ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികളെ സൂക്ഷമ നിരീക്ഷണം നടത്തുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.  സന്ദര്‍ഭം കിട്ടിയാല്‍ കേരളം സന്ദര്‍ശിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം സ്വീകരണചടങ്ങിനെത്തിയ സൗദി പ്രമുഖരോട് ആവശ്യപ്പെടുകയും ചെയ്തു.

മക്കയിലും പരിസരത്തുമുള്ള ചില പഴയകാല മതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപകര്‍ കേരളീയ ബന്ധമുള്ള പണ്ഡിതന്മാരായിരുന്നുവെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്ന ആള്‍ ഇന്ത്യ ഇസ്ലാഹീ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.  കേരളവും അറബികളും തമ്മിലുള്ള ചരിത്രബന്ധത്തെ ആസ്പദമാക്കി ഇസ്ലാഹി സെന്റ്ര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.മുഹമ്മദ്,  മത പ്രബോധനരംഗത്ത് പ്രവാസി മലയാളികളുടെ പങ്കിനെക്കുറിച്ച് കെ.അഹമ്മദ് കുട്ടി മദനി എന്നിവര്‍ അറബിയില്‍ പ്രഭാഷണം നടത്തി.  മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു.  ഖാരിഅ^ ഇമ്രാന്‍ ഖാന്‍, മുഹമ്മദ് നസീഫ് നൗഷാദ്, അബ്ദുല്‍ മുഈസ് മൂസ എന്നിവര്‍ ഖുര്‍ആന്‍ പാരായണവും ഹദീസ് പ്രസന്റേഷനും നടത്തി.
Read More

‘വേനലവധി നന്മയുടെ നേര്‍വഴി’ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് തുടങ്ങും

റിയാദ്: സൗദി ഇസ്ലാഹി സെന്റ്റിന്റെ കീഴിലുള്ള ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘വേനലവധി നന്മയുടെ നേര്‍വഴി’ എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണിത്.

ജൂലൈ 15മുതല്‍ ആഗസ്ത് ആറ് വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ്.  വ്യാഴായ്ച്ചകളില്‍ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയും  വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലാണ് പരിപാടി.  ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന ഖുര്‍ആന്‍ മനപ്പാഠക്ലാസുകള്‍ ജൂലൈ 17ന് ആരംഭിക്കും.  ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെയാണ് മനപാഠക്ലാസ്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന ക്യമ്പ് ഇത്തവണ കൂടുതല്‍ പരിപാടികളോടെ വിപുലമായാണ് നടക്കുന്നത്.  പ്രഗല്‍ഭരും പരിചയസമ്പന്നരുമായ അധ്യാപകര്‍ ക്ലാസെടുക്കും.  വിനോദത്തിനൊപ്പം വിജ്ഞാനവും പകരും വിധമാകും ക്യാമ്പ്.  ഖുര്‍ആന്‍ പാരായണ പരിശീലനവും ഖുര്‍ആനും പ്രാര്‍ത്ഥകളും മനപാഠമാക്കല്‍, ആരാധന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ-സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും നടക്കും.  ചുമര്‍പത്രം,  നിഘണ്ടു നിര്‍മ്മാണം, പ്രൊജക്റ്റ് വര്‍ക്കുകള്‍, കൈയെഴുത്ത് മാഗസിന്‍, എക്സിബിഷന്‍, പദപ്പയറ്റ്, ക്വിസ്, രചനാ മത്സരങ്ങളും കലാസാഹിത്യ പരിപാടികളും അരങ്ങേറും.  ആധുനിക വിദ്യഭ്യാസ കാഴ്ചപ്പാടുകളുടെയും മനശാസ്ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്ലാസുകളും പ്രവര്‍ത്തനങ്ങളുമെ നടക്കുക.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0565479452, 0500910441, 05072836189
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം സെന്റ്ര്‍ ഭാരവാഹികളായ മുഹമ്മദ് ഹശിം, ശാനിദ് വാഴക്കാട്, ശരീഫ് പാലത്ത്, മദ്റസ കണ്‍ വീനര്‍ റഹീം പുന്നൂര്‍ അധ്യാപകരായ ഹനീഫ് മാസ്റ്റ്ര്‍ മുഖതാര്‍ ഉദരംപൊയില്‍, റസാഖ് മദനി. എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Saturday, July 10, 2010

ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ: സമ്മാനങ്ങള്‍ വിതരണം ചെയ്തു


ഇസ് ലാഹി സെന്‍റര്‍ ഫുജൈറ സംഘടിപ്പിച്ച ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയിലെ
വിജയികള്‍ക്ക് പി.എ ഹുസൈന്‍ സാഹിബ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
Read More

Thursday, July 08, 2010

ജിദ്ധ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റിന് പുതിയ ആസ്ഥാനം

ജിദ്ധയിലെ മത സാമൂഹിക രംഗത്ത് ഇരുപത്തിയെട്ട് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നു. നഗരത്തില്‍ മലയാളി സമൂഹത്തിന്റെ സിരാകേന്ദ്രമായ ഷറഫിയയില്‍ അല്‍ അബീര്‍ പോളിക്ലിനിക്കിന് സമീപം ഖാലിദ് ബിന്‍ വലീദ് റോഡിലാണ് ജൂലൈ ഒമ്പതിന് വെള്ളിയാഴ്ച്ച ഉല്‍ഘാടനം ചെയ്യുന്ന പുതിയ ഓഫീസ് സമുച്ഛയമുള്ളത്. ഇരുപതോളം റൂമുകളുള്ള ഇരുനില കെട്ടിടത്തില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഓഡിറ്റോറിയങ്ങളുണ്ട്. ഷറഫിയ സിത്തീന്‍ റോഡിലുള്ള നിലവിലെ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ഹുദ മദ്രസയും ഈ ആഴ്ച്ചയോടെ പുതിയ കെട്ടിടത്തിലേക്ക് മാറും. സഊദി മതകാര്യവകുപ്പിന്റെ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹീ സെന്റ്ര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ടിലാണ് പ്രവര്‍ത്തനം തുടങ്ങിയത. ഗള്‍ഫ് മേഖലയില്‍ നിലവില്‍ വന്ന ആദ്യ ഇസ്ലാഹി സെന്റ്റാണ് ജിദ്ദയിലേത്. രണ്ടായിരത്തി ഏഴില്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായ പരിപാടികളൊടെ രജതജൂബിലി ആഘോഷിച്ചിരുന്നു.


ഖുര്‍ആന്‍ ഹദീസ് പഠനക്ലാസ്, ഇസ്ലാമിക് മദ്രസ, റിലീഫ്, വിദ്യഭ്യാസ സ്കോളര്‍ഷിപ്പ്, ഓഡിയോ വീഡിയോ ബുക്ക് ലൈബ്രറി, മെഡിക്കല്‍ എയിഡ് വിങ്ങ്, അമുസ്ലീകളിലേക്കുള്ള പ്രബോധനത്തിനായി ദ ട്രൂത്ത്, ഇസ്ലാഹി ഹജ് കാരവന്‍, ബ്ലഡ് ഡാറ്റാ ബാങ്ക്, ഐടി, ഇ-ദഅവ, എംപ്ലോയിമന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, മീഡിയ വിങ്ങ്, സ്പീക്കേഴ്സ് ഫോറം, പ്രസിദ്ധീകരണ വിഭാഗം, സ്പോര്‍ട്സ് വിങ്ങ്, ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് തുടങ്ങി മുപ്പതോളം സബ്കമ്മറ്റികളും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഏരിയാ കമ്മറ്റികളും ഇസ്ലാഹി സെന്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ വുമണ്‍സ് ഓര്‍ഗനൈസേഷന്‍ (ഐവോ), കൗമാരപ്രായക്കാര്‍ക്കുള്ള ടാലന്റ് ടീന്‍സ് എന്നിവയും സെന്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. യുവാക്കളുടെ കര്‍മ്മശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വേണ്ടി ഫോക്കസ് ജിദ്ധ എന്ന പേരില്‍ ഒരു യൂത്ത് വിങ്ങ് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും.



ജൂലൈ ഒമ്പത് വെള്ളിയാഴ്ച്ച രാത്രി ഏഴര മണിക്ക് നടക്കുന്ന സമ്മേളനം ജിദ്ധ ഹൈക്കോടതി ജഡ്ജി ഡോ.മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ മസ്ഊദ് ഉദ്ഘാടനം ചെയ്യും. ഇസ്ലാഹിസെന്റ്ര്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ അല്‍ഹാരിഥി, ഓള്‍ ഇന്ത്യാ ഇസ്ലാഹിമൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍, വജ്ദി അക്കാരി, ഇസ്ലാഹി സെന്റ്ര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പ്രൊഫ. കെ മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതു ചടങ്ങില്‍ ഫോക്കസ് ജിദ്ധയുടെ ഉദ്ഘാടനം ഇന്റ്ര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള്‍ പ്രിസിപ്പല്‍ സയ്യിദ് മസൂദ് അഹമ്മദ് നിര്‍വ്വഹിക്കും.
Read More

Tuesday, July 06, 2010

നിയമം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ഇസ്ലാഹി സെന്റർ

നിയമം കയ്യിലെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: ഇസ്ലാഹി സെന്റർ യു ഏ ഇ

ദുബൈ: നിയമവും നിയമവാഴ്ചയും നിലനിൽക്കുന്ന നാട്ടിൽ നിയമം കയ്യിലെടുത്ത് അരാചകത്വം സൃഷ്ടിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് യു എ ഇ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു.

പ്രവാചകൻ (സ) യെ അപമാനിച്ച സമാധാനവും മതസൌഹാർദ്ദവും കാത്തുസൂക്ഷിക്കുന്നവർക്ക് പ്രതിഷേധമുണ്ട്. അക്രമങ്ങൾക്കും അവഹേളനങ്ങൾക്കും ചരിത്രത്തിൽ തുല്യതയില്ലാത്തവിധം മാപ്പുനൽകിയ ദൈവദൂതനാണ് മുഹമ്മദ് നബി (സ).

വിവാദപരാമർശം നടത്തിയ അധ്യാപകന്റെ കരഛേദം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഇസ്ലാഹി സെന്റർ യു എ ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

അക്രമണം അപലപനീയം കുവൈത്ത് ഇസ്‌ലാഹി സെന്റർ

കുവൈത്ത് : ന്യൂമാൻ കോളേജ്‌ അധ്യാപകൻ ടി.കെ ജോസഫിനെതിരെയുണ്ടായ
ആക്രമണം അപലപനീയമാണെന്ന് കുവൈത്ത് ഇസ്‌ലാഹി സെന്റർ കേന്ദ്ര
സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.

പരീക്ഷാ ചോദ്യാവലിയിൽ നടത്തിയ ഇസ്‌ലാം നിന്ദയുടെ പേരിൽ നിയമ നടപടികൾ നേരിടുന്ന ഇയാൾക്കെതിരെ മതപോലീസ്‌ ചമഞ്ഞ് അക്രമം നടത്താൻ സമുദായം ആർക്കും ക്വട്ടേഷൻ നൽകിയിട്ടില്ല. തൽപര കക്ഷികൾ ഒരു സമുദായത്തെ മുൾമുനയിൽ നിറുത്തി പ്രശ്‌നത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം ഇല്ലായ്‌മചെയ്യാൻ അക്രമത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം നിയമത്തിന്‌ മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

സാമുദായിക ധ്രുവീകരണത്തിന്‌ കാരണമാകുന്ന നിലപാടുകളിൽ നിന്ന് എല്ലാവരും വിട്ടുനിൽകണമെന്നും സെൻസിറ്റീവായ വിഷയത്തെ വിവേകപൂർവ്വം കൈകാര്യം ചെയ്യാൻ മത രാഷ്‌ട്രീയ നേതൃത്വങ്ങൾ പ്രത്യേക ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും യോഗം അഭ്യർത്ഥിച്ചു.
Read More

Friday, July 02, 2010

‘യുവത’ ഡയറക്ടർക്ക് സ്വീകരണം നൽകി

ജിദ്ദ: മതന്യൂനപക്ഷങ്ങളുടെയും പിന്നോക്കവിഭാഗങ്ങളുടെയും സ്വത്വപ്രതിസന്ധികളെ സന്ദര്ഭാ നുസരണം ഉപയോഗപ്പെടുത്തുന്നതിലാണ്‌ ഇന്ത്യയിലെ മുഖ്യധാര രാഷ്‌ട്രീയ പാർട്ടികൾക്ക്‌ കൂടുതല്‍ താത്‌പര്യമെന്ന്‌ യുവത ബുക്ക്‌ ഹൗസ്‌ ഡയറക്‌ടറും ഐ എസ്‌ എം മുന്‍ സംസ്‌ഥാന ട്രഷററുമായ കെ.പി. ഖാലിദ്‌ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്കി്യ സ്വീകരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്‌ദേഹം.

പാർശ്വവത്കരിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ജീവിതാവസ്‌ഥകളെ മെച്ചപ്പെടുത്താനുളള ക്രിയാത്‌മക നടപടികള്ക്ക് ‌ പകരം അവരുടെ ദുരവസ്‌ഥകളെ എങ്ങിനെ വോട്ടാക്കി മാറ്റാന്‍ പറ്റുമെന്നാണ്‌ രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ അന്വേഷിക്കുന്നത്‌. ഇടതു വലതു വ്യത്യാസമില്ലാതെ കേരളത്തിലും അടുത്തിടെയായി ഇത്തരമൊരു സമീപനരീതി വളര്ന്നു് വരുന്നുണ്ട്‌. ബാബരി മസ്‌ജിദിന്റെ തകര്ച്ചയെത്തുടര്ന്ന് ‌ മത ന്യൂനപക്ഷങ്ങളില്‍ ഉടലെടുത്ത അരക്ഷിതാവസ്‌ഥകളെ എങ്ങിനെ ഹൈജാക്ക്‌ ചെയ്യാമെന്നാണ്‌ മൂഖ്യധാര രാഷ്‌ട്രീയപ്രസ്‌ഥാനങ്ങള്‍ ആലോചിക്കുന്നത്‌. ഇത്തരം അവസ്‌ഥകളെ ഉപയോഗപ്പെടുത്തി തങ്ങളുടെ അടിത്തറ ശക്‌തിപ്പെടുത്തുവാന്‍ മുസ്‌ലിംകള്ക്കിളടയിലെ തീവ്രവാദ ഗ്രൂപ്പുകളും ശ്രമങ്ങള്‍ തുടങ്ങിയതോടെ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തില്‍ തീര്ത്തും പരീക്ഷിക്കപ്പെടുന്ന ഒരവസ്‌ഥയിലായി മാറി മുസ്‌ലിംകള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രംഗപ്രവേശം ഈ സമസ്യകളെ കൂടുതല്‍ സങ്കീർണമാക്കിയിരിക്കുകയാണെന്നും കെ.പി.ഖാലിദ്‌ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട്‌ മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ്‌ കുട്ടി മദനി, അബ്‌ദുല്‍ കരീം സുല്ലമി പ്രസംഗിച്ചു. ബഷീര്‍ വളളിക്കുന്ന്‌ സ്വാഗതവും സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

Thursday, July 01, 2010

ഇസ്‌ലാഹി മാഗസിന് പേര് ക്ഷണിക്കുന്നു..

ദുബായ്: ഇസ്‌ലാഹി സെന്റര്‍ യു എ ഇ കേന്ദ്ര കമ്മിറ്റിയുടെ പബ്ലിക് റിലേഷന്‍ വിഭാഗം 2010 ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന് അനുയോജ്യമായ പേര് ക്ഷണിക്കുന്നു.തെരെഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തിക്ക് ഉപഹാരം നല്‍കുന്നതാണ്. ജൂലായ് 15 ന് മുമ്പ് jafarka@gmail.com എന്നവിലാസത്തില്‍ ലഭിച്ചിരിക്കണമെന്ന് കണ്‍വീനര്‍ പി.കെ.മുജീബുറഹ്മാന്‍ അറിയിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...