Sunday, December 30, 2012

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് 2013 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), എഫ്. അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), നഹാസ് മങ്കട (ജനറല്‍ സെക്രട്ടറി), എഞ്ചി. ജംഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബദറുദ്ധീന്‍ പുളിക്കല്‍ (ട്രഷറര്‍), സിദ്ധീഖ് മദനി, അബ്ദുറസ്സാഖ് ചെമ്മണൂര്‍, വി.എ മൊയ്തുണ്ണി, പി.വി.അബ്ദുല്‍ വഹാബ്, എന്‍.കെ.മുഹമ്മദ്, എന്‍.കെ.റഹീം, ഒ.ആലിക്കോയ (കേന്ദ്ര കൗണ്‍സിലന്മാര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. മറ്റ് വകുപ്പ് 

സെക്രട്ടറിമാര്‍- : സകരിയ്യ കണ്ണൂര്‍ (പബ്ലിക്കേഷന്‍, ലൈബ്രറി), അബ്ദുല്‍ നാസര്‍ മുട്ടില്‍ (ദഅ്‌വ), അഫ്‌സല്‍ മാറഞ്ചേരി (ഖ്യു.എല്‍.എസ്), പി.എ.ഹംസ (ഹജ്ജ്, ഉംറ). ഷംസുദ്ദീന്‍ ഖാസിമി, ടി.എം അബ്ദുറഷീദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Read More

വിശുദ്ധമായ വിശ്വാസത്തിലൂടെ ജീവിതം ധന്യമാക്കുക- എം. അഹമ്മദ്കുട്ടി മദനി


യാന്‍മ്പൂ: യഥാര്‍ഥ മതാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ആധുനിക മനുഷ്യനെ അലട്ടുന്നത് മാനസിക പ്രശ്‌നങ്ങളാണ്. മരുന്നോ ചികിത്സയോ പരിഹാരമല്ല. ദൈവിക അധ്യാപനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ജീവിതം നയിക്കാനും തയ്യാറാവുക മാത്രമാണ് യഥാര്‍ഥ പരിഹാരം. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന 'വിശ്വാസം - വിശുദ്ധി - നവോത്ഥാനം' ത്രൈമാസ കാമ്പയിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാമ്പൂ ഘടകം സംഘടിപ്പിച്ച കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതരംഗത്തും പൊതുരംഗത്തുമുള്ള മുഴുവന്‍ ചൂഷണങ്ങളും തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഉപദേശകസമിതി ചെയര്‍മാന്‍ ഹസ്സൈനാര്‍ എന്‍ജിനീയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഘടകവും ജംഇയ്യ ഖൈരിയ്യയും സംയുക്തമായി സംഘടിപ്പിച്ച ഏഴാംഘട്ടം ദേശീയതല ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ യാമ്പൂ ഏരിയ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സലാഹ് കാരാടന്‍ സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുല്‍കരീം (കെ.എം.സി.സി.), ജാബിര്‍ വാണിയമ്പലം (കെ.ഐ.ജി.), അബ്ദുല്‍കരീം സുല്ലമി (ഐ.ഐ.സി. ജിദ്ദ), അയൂബ്ഖാന്‍ (ഐ.ഐ.സി. മദീന) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.ടി. മനാഫ് മാസ്റ്റര്‍ വിശദീകരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.കെ. മൊയ്തീന്‍ മുത്തനൂര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ റാസിന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഉബൈദ് ഫാറൂഖി സ്വാഗതവും ഹര്‍ഷദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

ഡല്‍ഹി സംഭവം : പ്രത്യേക പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം - ISM


കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി തുറന്ന ലൈംഗികതക്ക് അവസരമൊരുക്കുന്ന പ്രവണതക്കതിരെ സമൂഹം ബോധവാന്മാരാകരണം. മതങ്ങള്‍ അനുശാസിക്കുന്ന സദാചാര കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. ദല്‍ഹി സംഭവം പുനരാലോചനക്ക് ഒരു നിമിത്തം മാത്രാണെന്നും ഓരോ ഇരുപത് മിനിട്ടിലും ഇന്ത്യയില്‍ ഒരോ ബലാല്‍സംഗം വീതം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ത്രീപീഡനങ്ങളും എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി


കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീ പീഡനങ്ങളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നിയമം കര്‍ശനമാക്കണം. സ്ത്രീപീഡന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ധാര്‍മിക ബോധവല്‍ക്കരണവും ഉണ്ടാവണമെന്ന് പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. 

മതങ്ങള്‍ അനുശാസിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അതിനാല്‍ യുവജനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ സമൂഹനേതൃത്വം മുന്നോട്ട് വരണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എ ടി പത്മ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. സല്‍മ മടവൂര്‍, കെ ഐ ഫാത്വിമാബി, ഫാത്തിമ പാലത്ത്, നുബിത കല്ലായ് തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Sunday, December 23, 2012

മോഡിയുടെ ഏറ്റുപറച്ചില്‍ ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുനട്ടുള്ള നാടകം: ആര്‍ ബി ശ്രീകുമാര്‍


പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ അടിസ്ഥാന സൗകര്യ വികസനം ഗുജറാത്തിനെ സംബന്ധിച്ച് പുതിയ കാര്യമല്ല.ചരിത്രപരമായി തന്നെ ഗുജറാത്തികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ഓരോ മതങ്ങളും തങ്ങളുടെ മതത്തിന്റെ യഥാര്‍ത്ഥ തത്വത്തിലേക്ക് തിരിച്ച് വന്നാല്‍ മാത്രമേ ഇന്ത്യയില്‍ മതസൗഹാര്‍ദ്ധവും അതു വഴിയുള്ള സാമൂഹിക നവോത്ഥാനവും സാധ്യമാവൂ എന്നും അദ്ധേഹം പറഞ്ഞു. 

സമ്മേളനം എം.ബി.രാജേഷ് എംപി ഉദ്ഘാനം ചെയ്തു.സമ്മേളനത്തില്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ശ്രീരാമ കൃഷ്ണ മഠത്തിലെ സ്വാമി ആപ്തലോകാനന്ദ,ഡോ.കെ.ടി.ജലീല്‍ എംഎല്‍എ, മുസ്‌ലീം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എം.സാദിഖലി,കെഎന്‍എം സംസ്ഥാന ട്രഷറര്‍ സലാഹുദ്ധീന്‍ മദനി, ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് നസീര്‍ ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.
Read More

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM


പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകലില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയടക്കമുള്ള മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്. ഇറ്റലിക്കാരായ കടല്‍ക്കൊലയാളികളോട് കാണിച്ച ഔദാര്യമെങ്കിലും ഇന്ത്യന്‍ പൗരന്മാരോട് കാണിക്കാന്‍ ജുഡീഷ്യറിയും ഭരണകൂടവും തയ്യാറാവണം. നിഷ്പക്ഷമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും വര്‍ഗീയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കരുത്. വധശിക്ഷയില്‍ നിന്ന് ഇളവുതേടി ദയാഹരജിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്ന മുഴുവന്‍ പേര്‍ക്കും ജാതിമത പരിഗണന കൂടാതെ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പുകല്പിക്കാന്‍ രാഷ്ടപതിഭവനും കേന്ദ്രസര്‍ക്കാറും ഇച്ഛാശക്തി കാണിക്കണം. രാജ്യത്തെ ജയിലുകള്‍ ഒരു പ്രത്യേക സമുദായത്തിന് സംവരണം ചെയ്യുകയെന്ന സാഹചര്യം ആശങ്കാകുലമാണ്. 

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് സമ്മേളനം വിലയിരുത്തി. സവര്‍ണ ഫാസിസ്റ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ഉദ്യോഗ-വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ല് നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. മുസ്‌ലിം സമുദായത്തിന് ഉദ്യോഗങ്ങളില്‍ സംവരണം ശിപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് കേന്ദ്രഭരണകൂടം മുസ്‌ലിംകളൈ അവഗണിക്കുകയാണെന്ന ആശങ്കയുണര്‍ത്തുന്നതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അവഗണിച്ചുകൊണ്ടുളള സാമ്പത്തി പരിഷ്‌കാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു,. 

സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി സാമ്പത്തിക വളര്‍ച്ചയെപ്പറ്റി അധരവ്യായാമം നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്നതും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം കൊടുക്കുന്നതുമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ ഇളവുകള്‍ വകവെച്ചുകൊടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ ചെറുത്തുതോല്പിക്കാന്‍ ദേശവ്യാപകമായ സംഘടിത പ്രക്ഷോഭം വളര്‍ന്നുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. യുവജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്ക് ഫണ്ട് കണ്ടെത്താന്‍ മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ലഹരി ഉപഭോഗത്തിന് മാന്യത കല്പിച്ചുനല്‍കുകയും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ആക്ഷേപകരമായ യുവജനനയം പിന്‍വലിക്കണം. സര്‍ക്കാരിന്റെ അപഹാസ്യമായ നിലപാടില്‍ പ്രതിഷേധിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ മുന്നോട്ടുവരണം. അഭിമാനബോധമുള്ളവര്‍ രാജിവെച്ച് പുറത്തുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സി എ സഈദ് ഫാറൂഖി, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര പ്രസംഗിച്ചു.
Read More

ISM യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം


പാലക്കാട്: ഐ.എസ്.എം. യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം പ്രശസ്ത ഇസ്‌ലാമികചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) ഉദ്ഘാടനംചെയ്തു. ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കുന്നതില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ജാഗ്രതകാണിക്കണമെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും യാഥാസ്ഥിതികതയ്ക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനുമുന്നില്‍ സങ്കീര്‍ണമാക്കുന്നത് മുസ്‌ലിങ്ങള്‍തന്നെയാണ്. ആദര്‍ശരംഗത്തും അനുഷ്ഠാനമേഖലയിലും ഒരു ചെറിയ വിഭാഗം മുസ്‌ലിങ്ങള്‍ പിന്തുടരുന്ന തീവ്രമായ നിലപാട് പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റേഡിയം മൈതാനത്തുനടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷതവഹിച്ചു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോബി വി. ചുങ്കത്ത് എന്നിവര്‍ ആശംസകള്‍നേര്‍ന്നു. 

യുവത പുസ്തകപ്രകാശനം മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിച്ചു. അബ്ദുറഹിമാന്‍ തൃപ്പനച്ചി പുസ്തകപരിചയം നടത്തി. ബാവഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സുവനീര്‍ കാളിദാസ് പുതുമന അബ്ദുള്‍ ജബ്ബാറിനുനല്‍കി പ്രകാശനംചെയ്തു. ബി.പി.എ. ഗഫൂര്‍ സുവനീര്‍ പരിചയം നടത്തി. ഡോ. ഇദ്‌രീസ് തൗഫീഖ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ഐ.പി. അബ്ദുസലാം, ഡോ. ലബീദ് അരീക്കോട്, അബ്ദുള്ള എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. 

 കോവൈ അബ്ദുള്‍ ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്, ഇര്‍ശാദ് സ്വലാഹി, ഡോ. ഐ.പി. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കുനടന്ന നേതൃസംഗമം എ. അബ്ദുള്‍ അലി മദനി ഉദ്ഘാടനംചെയ്തു. ഐ.എസ്.എം. ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.എം. സകരിയ്യ, സെയ്ത് മുഹമ്മദ് കുരുവട്ടൂര്‍, എ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, December 18, 2012

മതങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളണം : ISM സുഹൃദ് സംഗമം


പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. 

സുഹൃദ് സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിച്ചു. അമ്പത് വര്‍ഷത്തിലേറെ കാലമായി പത്രപ്രവര്‍ത്തന രംഗത്തുള്ള തമിഴ് ദിനപത്രത്തിന്റെ ലേഖകന്‍ അന്‍പനെയാണ് ആദരിച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഷീല്ലര്‍ സ്റ്റീഫന്‍, ഈസ മദനി, ശുക്കൂര്‍ കോണിക്കല്‍, എന്‍ എന്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM


എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

ISM കേരള യുവജനസമ്മേളനം 21, 22, 23 പാലക്കാട്ട്


പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്, എം ഹംസ എം എല്‍ എ, പാലക്കാട് ഡി സി സി പ്രസി. സി പി ബാലചന്ദ്രന്‍, മുന്‍സിപ്പില്‍ ചെയര്‍മാന്‍ അബ്ദുല്‍ കുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പര്‍ കാളിദാസ് പുതുമന നിര്‍വഹിക്കും. യുവത പുസ്തകങ്ങള്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം നടക്കും. കോവൈ അബ്ദുല്‍ ഖാദര്‍, ടി അബൂബക്കര്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, എം എസ് എം പ്രസിഡന്റ് ഡോ.മുബഷിര്‍ പാലത്ത്, ഇര്‍ഷാദ് സ്വലാഹി പ്രസംഗിക്കും. 

 22ന് (ശനി) രാവിലെ 8 മണിക്ക് സന്നദ്ധ സേവക സംഗമം കെ എന്‍ എം സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യുവത നഗറില്‍ ഇസ്വ്‌ലാഹ് - ആദര്‍ശ പാഠശാല ആരംഭിക്കും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എ അബ്ദുസ്സലാം സുല്ലമി, അലി മദനി മൊറയൂര്‍, പി ടി അബ്ദുല്‍ അസീസ് സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ദുര്‍ ജലീല്‍ മാമാങ്കര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 

രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന ബധിര സമ്മേളനം സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഡഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് നുഐമി പ്രസംഗിക്കും. അന്ധവിഭാഗത്തിനായുള്ള ഇന്‍സൈറ്റ് സെഷന്‍ ഈസ അബൂബക്കര്‍ മദനി ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് 2 ന് ഇസ്‌ലാം ആദര്‍ശ പാഠശാലയില്‍ യില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയവര്‍ ക്ലാസെടുക്കും. കൗണ്‍സില്‍ ഫോര്‍ സ്റ്റുഡന്റ്‌സ് ഇന്റഗ്രിറ്റി സെഷന്‍ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ ഐമന്‍, ആസ്‌ത്രേലിയ മുഖ്യാതിഥിയായിരിക്കും. യുവപക്ഷം സെമിനാറില്‍ അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എം, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിക്കും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ മോഡറേറ്ററാകും. 

വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരിക്കും. പി എസ് എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, സ്വാമി ആപ്തലോകാനന്ദ, യൂത്ത് ലീഗ് സംസ്ഥാന പ്രസി. അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ സംസാരിക്കും. 

ഞായറാഴ്ച രാവിലെ 9.30ന് യുവത നഗറില്‍ പഠന ക്യാമ്പ് കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് അബ്ദുഷഹീദ് ഡ്രിയൂ മുഖ്യാതിഥിയായിരിക്കും. പി കെ ബഷീര്‍ എം എല്‍ എ, ഷഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പഭാഷണം നടത്തും. 

രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന മുസ്‌ലിമ കോണ്‍ഫറന്‍സ് പ്രൊഫ. നൂര്‍ജഹാന്‍ അക്കരപിസാന്‍ തായ്‌ലന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. ഖദീജ നര്‍ഗീസ്, ഷമീമ ഇസ്‌ലാഹിയ്യ, ജമീല ടീച്ചര്‍ എടവണ്ണ, സി ടി ആയിഷ കണ്ണൂര്‍, സി എ സല്‍മ അന്‍വാരിയ്യ, സുലൈമാന്‍ സ്വബാഹി പ്രസംഗിക്കും. എം ജി എം ഡലിഗേറ്റ് കണ്‍വെന്‍ഷന്‍ കെ ജെ യു വൈസ് പ്രസി. യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ബുഷ്‌റ നജാത്തിയ പ്രസംഗിക്കും. തുടര്‍ന്ന് ഗേല്‍സ് കാമ്പസ് നടക്കും. ഐ സി സി ഹാളില്‍ നടക്കുന്ന നാഷണല്‍ അക്കാദമിക് കോണ്‍ഗ്രസ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. കെ അബ്ദുറഹ്മാന്‍, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. അശ്‌റഫ് വാണിമേല്‍, ഡോ. ഹിലാല്‍ ഐരൂര്‍, പ്രൊഫ. അശ്‌റഫ്, ഷബീബ് ബാംഗ്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

 രാവിലെ 10.30 ന് ടൗണ്‍ഹാളില്‍ 'കളിമുറ്റം' കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ഐ സി സി ഓഡിറ്റോറിയത്തില്‍ ഫോക്കസ് യൂത്ത് സമ്മിറ്റില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ യുവ ജനസംഘടന ഭാരവാഹികള്‍ സംബന്ധിക്കും.  

ഉച്ചക്ക് 2ന് യുവത നഗരിയില്‍ നടക്കുന്ന സാമുദായിക ധ്രുവീകരണവും സമകാല കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ആസിഫലി കണ്ണൂര്‍ വിഷയം അവതരിപ്പിക്കും. മുന്‍ മന്ത്രി അഡ്വ. ടി കെ ഹംസ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എം ഇ എസ് പ്രസിഡന്റ ് ഡോ. ഫസല്‍ ഗഫൂര്‍, കേരള ദളിത്‌ഫെഡറേഷന്‍ സംസ്ഥാന പ്രസി. ടി പി രാമഭദ്രന്‍, എന്‍ എസ് എം നേതാവ് അഡ്വ. എം ബാലചന്ദ്രന്‍, എസ് എന്‍ ഡി പിയോഗം സെക്രട്ടറി അനുരാഗ് കൊല്ലങ്കോട് എന്നിവര്‍ പങ്കെടുക്കും. 

 വൈകിട്ട് 5ന് യുവത നഗറില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും. മുജീബുര്‍റഹ്മാന്‍ കിനാലൂര് അധ്യക്ഷം വഹിക്കും. ശെയ്ഖ് അബു അയ്മന്‍ ആസ്‌ത്രേലിയ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി. പി കെ കുഞ്ഞാലിക്കുട്ടി, എം എ യൂസുഫലി, എം ഐ ഷാനവാസ് എം പി, ഡോ. ഹുസൈന്‍ മടവൂര്‍, സി പി മുഹമ്മദ് എം എല്‍ എ, ഡോ. മുസ്തഫ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, മമ്മൂട്ടി മുസ്‌ല്യാര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകള്‍ക്ക് സമ്മേളന സന്ദേശം എത്തിച്ചതായും മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഈസ അബൂബക്കര്‍ മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി, ശൂക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ എടവണ്ണ, എന്‍ കെ എം സക്കരിയ്യ എന്നിവര്‍ പങ്കെടുത്തു.
Read More

നിര്‍ഭയത്വം നഷ്ടമാവുന്നത് വിശ്വാസത്തിന്റെ ദുര്‍ബലതകാരണം: സലാഹുദ്ദീന്‍ മദനി


സലാല: നിര്‍ഭയത്വം നഷ്ടമാവുകയും വിലാപം വ്യാപകമാവുകയും ചെയുമ്പോള്‍ അതെന്തുകൊണ്ടെന്നു തിരിച്ചറിയാന്‍ സത്യാവിശ്വാസികള്‍ തയ്യാറാകണമെന്നും യഥാര്‍ത്ഥ വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ദുര്‍ബലമാക്കുന്നതാണ് നിര്‍ഭയത്വം നഷ്ടമാവുന്നതിന്റെ ഒന്നാമത്തെ കാരണമെന്നും ഏതു പ്രതിസന്ധിയെയും സധൈര്യം നേരിട്ട് വിജയം വരിച്ച പ്രവാചകന്മാരുടെയും സ്വാഹാബികളുടെയും ജീവിതമായിരിക്കണം നാം മാതൃകയാക്കെണ്ടതെന്നും പ്രമുഖ പണ്ഡിതനും കെ.എന്‍.എം.സംസ്ഥാന ട്രഷററുമായ എം.സ്വാലഹുദ്ദീന്‍ മദനി പറഞ്ഞു. 

എന്തിനെയും ഇതിനെയും ഭയപ്പെടുകയാണ് നാം. മനുഷ്യദൈവങ്ങളെയും, മനുഷ്യര്‍ തമ്മിലും, കല്ലുകളെയും,മരങ്ങളെയും, ജന്തുജാലങ്ങളെയും ജിന്നിനെയും വരെ. എന്നാല്‍ പടച്ചവനെ മാത്രം നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ താല്‍കാലിക ആസ്വാദനമല്ല അതിനുമപ്പുറം ശാശ്വതലോകമായിരിക്കണം ലക്ഷ്യമാക്കെണ്ടാതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ സ്നേഹിച്ചും, സഹായിച്ചും, പ്രയാസപ്പെടുനവര്‍ക്ക് ആശ്വാസമായും നിലകൊള്ളുകയും ശുദ്ധമായ വിശ്വാസം സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ നിര്‍ഭയത്വവും സമാധാനവും കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും സലാഹുദ്ദീന്‍ മദനി തുടര്‍ന്നു . സലാല ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പഠന ക്ലാസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. 

അദ്ദേഹം. പ്രമുഖ ചരിത്രകാരനും കെ.എന്‍.എം. സെക്രട്ടറിയുമായ ഡോ . പി.പഐ. അബ്ദുല്‍ ഹഖ് യോഗം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അസ്ലം കിഴൂര്‍ സ്വാഗതവും സെക്രട്ടറി എം.പി.ശാജഹാന്‍ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...