Showing posts with label മടവൂര്‍. Show all posts
Showing posts with label മടവൂര്‍. Show all posts

Sunday, October 26, 2014

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് മതസ്വാതന്ത്ര്യമുണ്ട് : ഡോ. ഹുസൈൻ മടവൂർ

വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ സാർക്ക് സമിതി ഭാരവാഹികൾ






ഇസ്തംബൂൾ (തുർക്കി): 
പല മുസ്‌ലിം രാഷ്ട്രങ്ങളിലേതിനെക്കാളും ഇന്ത്യയിൽ മു
സ്‌ലിംകൾക്ക് മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓഡിനേറ്ററുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻസ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇന്ത്യൻ മുസ്‌ലിംകൾ മറ്റ് സമുദായങ്ങൾക്ക് മാതൃകയാണ്. അവർ സമാധാനപ്രിയരും രാജ്യതാത്പര്യം സംരക്ഷിക്കുന്നവരുമാണ്. അതിനാൽ തന്നെ ഇതരസമൂഹങ്ങൾ മുസ്‌ലിംകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാറും നിയമപാലകരും കോടതികളും മുസ്‌ലിംകളെ സഹായിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ കമ്മറ്റികൾ ഉണ്ടാക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഇന്ത്യയുൾപ്പെടുന്ന സാർക്ക് രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപ്‌, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ സാർക്ക് അസോസിയേഷൻ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. വേൾഡ് അസോസിയേഷൻ പ്രതിനിധി ഡോ. ഹാശിം അൽ ഹാശിമി യോഗം നിയന്ത്രിച്ചു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ചെയർമാൻ അലി സുവൈദി, അത്വിയ അദ്‌ലാൻ (ഈജിപ്ത്) സാലിം റിഫാഈ (ലെബനാൻ) ഡോ. അബ്ദുൽ മുഹ്സിൻ മുതൈരി (കുവൈറ്റ്‌) ഡോ. ജംആൻ സഹറാനി (സഊദി അറേബ്യ) ഡോ. തൗഫീഖ് ശുദരി (മലേഷ്യ) ഡോ. മുഹമ്മദ്‌ ഇൽയാസ് (മാലി) ഷബീർ അഹമ്മദ് (യു. പി) ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. അന്താരാഷ്‌ട്ര സമിതിയുടെ ജനറൽ കൗണ്‍സിൽ ഡിസംബർ രണ്ടാം വാരത്തിൽ മലേഷ്യയിൽ ചേരാൻ തീരുമാനിച്ചു.  
Read More

Friday, September 26, 2014

ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെ സഹായം ആവശ്യമില്ല - ഡോ. ഹുസൈൻ മടവൂർ •

ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ് സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും ഭീകരതയെയും ചെറുത്തു തോല്പിക്കേണ്ടത് മതപരമായ ആവശ്യമാണ്‌. അൽഖാഇദ നേതാവ് അയ്മൻ സവാഹിരി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുസ്‌ലിംകളുടെ സഹായം ഉണ്ടാകുമെന്നും പ്രസ്താവന നടത്തിയ പാശ്ചാത്തലത്തിൽ ഇത്തരം ശക്തികൾക്കെതിരെ ഇന്ത്യൻ മുസ്‌ലിംകൾ കൂടുതൽ ജാഗ്രത പുലർത്തണം. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും അൽഖാഇദക്കെതിരെ രംഗത്ത് വന്നത് ഇന്ത്യൻ മുസ്‌ലിംകൾ സമാധാന പ്രിയരാണെന്നതിന്റെ തെളിവാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാഖിൽ രൂപം കൊണ്ട സമാന്തര ഭരണത്തിന് ലോക മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. സഊദി ഗ്രാന്റ് മുഫ്തി അബ്ദുൾ അസീസ്‌ ആൽ ശൈഖ് അടക്കമുള്ള അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതന്മാർ ഇവരുടെ പ്രവർത്തനങ്ങളെ അതിശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭരണം അടിച്ചേല്പിക്കലോ ബലപ്രയോഗത്തിലൂടെ അധികാരം കയ്യാളലോ അല്ല ഇസ്‌ലാമിന്റെ രീതി. ലോക സമാധാനം കാത്തു സൂക്ഷിച്ച് ധർമനിഷ്ഠയോടെ ജീവിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്‌ലാമെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ 27 October ശനിയാഴ്ച ചേരുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലും ഡോ. മടവൂർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള  നൂറ് പ്രമുഖ വ്യക്തികളാണ് സഊദി രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജിനെത്തുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സഈദ് അൽ അഅസമിയാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വിശിഷ്ടാതിഥി. പ്രമുഖ വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഡോ. മടവൂർ പറഞ്ഞു. 
Read More

Tuesday, September 23, 2014

ഡോ.ഹുസൈന്‍ മടവൂരിന് സഊദി രാജാവിന്റെ ക്ഷണം

കോഴിക്കോട് : സഊദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ വിശിഷ്ടാതിഥിയായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ ഓര്‍ഡിനേറ്ററും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് പേരെയാണ് സഊദി രാജാവ് ക്ഷണിച്ചിട്ടുള്ളത്. സഊദി വിദേശ കാര്യ മന്ത്രാലയം വഴിയാണ് അതിഥികളെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമിയാണ് ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച മറ്റൊരു പണ്ഡിതന്‍. സപ്തംബര്‍ 27,28 തിയ്യതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിലും ഇവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് അതിഥികള്‍ക്കായി മക്കാ പാലസില്‍ അബ്ദുള്ളാ രാജാവ് പ്രത്യേക വിരുന്നേര്‍പ്പെടുത്തിയിട്ടുണ്ട്. രാജാവിന് പുറമെ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. ബന്‍ദര്‍ മുഹമ്മദ് ഹജ്ജാര്‍, മതകാര്യ വകുപ്പ് മന്ത്രി ഡോ. സാലിഹ് ആലുശൈഖ്, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്,  മക്ക ചീഫ് ഇമാം ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്‌സിറ്റി, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളില്‍ സംഘത്തിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 26 ന് യാത്ര പുറപ്പെടുന്ന അതിഥികള്‍ ഒക്ടോബര്‍ 12 ന് തിരിച്ചെത്തും.
Read More

Thursday, September 29, 2011

വനിതാ ക്ഷേമ ബിൽ: വിവാദ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണം: ഡോ.ഹുസൈന്‍ മടവൂര്‍



തിരുവനന്തപുരം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ‍ അധ്യക്ഷനായുളള സമിതി സമര്‍പ്പിച്ച വനിതാ-ബാല ക്ഷേമ ബില്ലിലെ വിവാദ നിർ‍ദ്ദേങ്ങൾ‍ മാനുഷിക മൂല്യങ്ങൾ‍ക്ക് നിരക്കാത്തതായതിനാൽ‍ തളളിക്കളയണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷനൽ‍കിയതായി ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർ‍ഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. തിരുവന്തപുരം പ്രസ് ക്ലബിൽ‍ പത്രസമ്മേളനത്തിൽ‍ വിവാദ നിർ‍ദ്ദേശങ്ങൾ പരാമർ‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുളള അവകാശം ദമ്പതികളിൽ‍ നിന്നും എടുത്തുകളയുകയും കുട്ടികളുടെ എണ്ണം സർ‍ക്കാർ‍ നിർ‍ണ്ണയിക്കുകയും ചെയ്യുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യത്വരഹിതവുമാണ്. രണ്ടിൽ കൂടുതൽ‍ കുട്ടികൾ‍ പിറക്കുന്ന ദമ്പതിമാർ‍ക്ക്  പിഴ ചുമത്താനും അവരെ ശിക്ഷിക്കാനുമുളള നിർദ്ദേശം അതിക്രൂരവും സർവമനുഷ്യസ്‌നേഹികളെയും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് തീർ‍ത്തും മനുഷ്യാവകാശലംഘനവും മനുഷ്യരാശിയുടെ ഭാവി അപകടപ്പെടുത്തുന്നതുമാണ്.  കുഞ്ഞുങ്ങൾ‍ ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളും മനുഷ്യവിഭവശേഷി വളർ‍ത്തിയെടുക്കണമെന്നു വിശ്വസിക്കുന്ന ഭൗതികവാദികളും ഒറ്റക്കെട്ടായി ഈ നിർ‍ദ്ദേശങ്ങളെ എതിർ‍ത്ത് തോല്‍പ്പിക്കണം.

മനുഷ്യവിഭവശേഷിയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. മനുഷ്യര്‍ പെരുകുന്ന വേഗത്തില്‍ വിഭവങ്ങള്‍ വര്‍ദ്ധിക്കുകയില്ലന്നും അതിനാല്‍ ജനനം തടയണമെന്നുമുളള കാലഹരണപ്പെട്ട മാല്‍തൂസിയന്‍ സിദ്ധാന്തം വാസ്തവവിരുദ്ധമാണ്. ദുര്‍ബലരുടെ എണ്ണം കുറച്ച് ഉന്നതര്‍ക്ക് മാത്രം ജീവിതം നല്കുകയെന്ന യുജെനിക് നിഗമനം നടപ്പിലാക്കിയത് നാസിസത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കളാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട മേല്‍ സിദ്ധാന്തങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്ന് ലോകം തെളിയിച്ചുകഴിഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരും നരവംശ ഗവേഷകരും അംഗീകരിക്കാത്തതാണീ സിദ്ധാന്തങ്ങള്‍.  ലോകത്ത് ഇന്നത്തെതിനെക്കാളും ജനസംഖ്യവളരെ കുറവായിരുന്ന കാലത്ത് കൊടും ദാരിദ്ര്യവും പട്ടിണിയുമുണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് തന്നെയാണവസ്ഥ.  ജനസംഖ്യ വര്‍ദ്ധിച്ച ഇക്കാലത്തെ ജനങ്ങളാണ് മുമ്പത്തെതിലും കൂടുതല്‍ ക്ഷേമവും സുഭിക്ഷതയും അനുഭവിക്കുന്നത്.

ശക്തമായ നിലക്കുളള ജനസംഖ്യാനിയന്ത്രണം മൂലം മനുഷ്യരുടെ എണ്ണം കുറഞ്ഞുപോയ പല രാഷ്ട്രങ്ങളിലും ജനസംഖ്യാ വർ‍ദ്ധനവിനായി ബോധവല്‍ക്കരണവും പ്രോത്സാഹനവും ആരംഭിച്ചത് നമ്മുടെ കണ്ണുതുറപ്പിക്കണം. കേരളത്തില്‍പോലും ചില പ്രദേശങ്ങളില്‍ വൃദ്ധന്മാരുടെ എണ്ണം വർ‍ദ്ധിക്കുകയും യുവാക്കള്‍ വളരെ കുറവാവുകയും ചെയ്തത് നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ രാഷ്ട്രവികസനം മാത്രമല്ല മുതിർ‍ന്ന പൗരന്മാരുടെ സംരക്ഷണംകൂടി പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. ഗർ‍ഭഛിദ്രസംവിധാനം ഉദാരമാക്കണമെന്ന നിർദ്ദേശവും കൂടി നടപ്പിലാക്കിയാല്‍ കേരളം പിശാചിന്റെ സ്വന്തം ഭൂമിയായി മാറും. ഒറ്റക്കുഞ്ഞു നയം നടപ്പിലാക്കിയ ചൈനയിൽ‍പോലും പെൺ‍ഭ്രൂണഹത്യ അതിശീഘ്രം വർ‍ദ്ധിക്കുകയാണ്. നൂറു സ്ത്രീകൾ‍ക്ക് നൂറ്റിപ്പതിനേഴ് പുരുഷ‍ന്മാർ‍ എന്ന അവസ്ഥയിൽ‍ ബുദ്ധിമുട്ടുകയാണവർ‍. ഗർ‍ഭഛിദ്രത്തിനു കർശന നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ 25 കൊല്ലം കൊണ്ട് ലോകത്ത് 1.5 മില്യൻ‍ ഗർഭസ്ഥശിശുക്കളെയാണു കൊന്നു കളഞ്ഞത്. ഇതിൽ അധികവും പെൺ‍കുഞ്ഞുങ്ങളായിരുന്നു.
 
ജനസംഖ്യയുടെ ആധിക്യമല്ല യഥാര്‍ത്ഥ പ്രശനം. മറിച്ച് പുതിയ തലമുറയില്‍ വളര്‍ന്നു വരുന്ന സുഖലോലുപതയും ആർഭാടവും ആലസ്യവുമാണു പ്രശ്‌നം. ഉല്പാദനമാർ‍ഗ്ഗങ്ങൾ ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ വികസിപ്പിക്കുകയും വിഭവവിതരണം നീതിപൂര്‍വ്വമാക്കുകയുമാണ് പ്രായോഗികം. ഈ പ്രപഞ്ചം മനുഷ്യര്‍ ജനിക്കുന്നതിനു മുമ്പേ ദൈവം സൃഷ്ടിച്ച് വെച്ചതാണ്. ഭൂമിയില്‍ വിഭവങ്ങളുണ്ട്. മനുഷ്യനു വായയും വയറും മാത്രമല്ല ചിന്തിക്കാന്‍ ബുദ്ധിയും തൊഴിലെടുക്കാന്‍ കരങ്ങളും ദൈവം നല്‍കിയിട്ടുണ്ട്.

വനിതകൾ‍ക്കും കുട്ടികൾക്കും ക്ഷേമമല്ല പ്രയാസങ്ങളും കഷ്ടപ്പാടുകളുമാണു മേൽ‍ നിർ‍ദ്ദേശങ്ങൾ‍കൊണ്ടുണ്ടാവുക. അതിനാൽ‍ തന്നെ അവ തളളപ്പെടണം. മറ്റു നിർ‍ദ്ദേശങ്ങൾ‍ വിശദമായ ചർ‍ച്ചക്ക് വിധേയമാക്കി ഉപകാരപ്രദമായ തീരുമാനമെടുക്കാവുന്നതാണ്. അദ്ദേഹം വിശദീകരിച്ചു.

പത്രസമ്മേളനത്തിൽ‍ എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫ് അലി കണ്ണൂർ‍ കെ എൻ എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫസർ‍ സൈനുദ്ദീൻ‍, സെക്രട്ടറി നാസിറുദ്ദീൻ‍ ഫാറൂഖി, ട്രഷറർ‍ എ. അബ്ബാസ് തുടങ്ങിയവരും സംബന്ധിച്ചു.
Read More

Monday, September 26, 2011

ഡിജിറ്റൽ ദ‌അ്‌വ പാകേജ്: ആദ്യഘട്ട സീഡികൾ പ്രകാശനം ചെയ്തു


പരപ്പനങ്ങാടി: കേരള ഇസ്‌ലാഹി ക്ലാസ് റൂമിന്റെ കീഴിൽ ഇസ്‌ലാമിക സന്ദേശം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സീഡികൾ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുർ‌റബ്ബ് ഉബൈദുല്ല താനാളൂരിനു നൽകി പ്രകാശനം ചെയ്തു.

പ്രകാശന സമ്മേളനം ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

കേരള ഇസ്‌ലാഹി ക്ലാസ് റൂം കഴിഞ്ഞ റമദാനിൽ നടത്തിയ അന്താരാഷ്ട്ര ഖുർ‌ആൻ പാരായണ മത്സരത്തിലെ വനിതാ വിഭാ‍ഗം ഒന്നാം സമ്മാനാർഹയായ മാജിദ മഹ്മൂദിനുള്ള പുരസ്കാരം നാൽകി ആദരിച്ചു.

ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇ ഒ ഫൈസൽ, അബ്ദുൽ കലാം തിരുന്നാവായ (ഒറ്റത്താണി), അബൂബക്കർ നസ്സാഫ് മൌലവി, ഉബൈദുല്ല താനാളൂർ, അബൂ അബ്ദുൽ ബാസിത് പ്രസംഗിച്ചു.
Read More

Wednesday, February 11, 2009

ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാകമ്മിറ്റി പുനസ്സംഘടിപ്പിച്ചു

Read More

Tuesday, February 10, 2009

സുമനസ്സുകളുടെ കൂ‍ട്ടായ്മയൊരുക്കി സമവായത്തിന്റെ സാധ്യത തേടണം: മടവൂര്‍

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...