Thursday, November 22, 2012

ഗസ്സ കൂട്ടക്കുരുതി: ISM റാലിയില്‍ പ്രതിഷേധമിരമ്പി


കോഴിക്കോട്: ഫലസ്തീനില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല നടത്തുന്ന ഇസ്രാഈലിനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ലോക സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധ റാലിയില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബികളോടും ഫലസ്തീനിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മനുഷ്യാവകാശ തത്വങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രാഈലുമായുള്ള പ്രതിരോധ സൈനിക കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും, യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ അതിന്റെ രൂപീകരണ ലക്ഷ്യം മറക്കരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

 വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ കെ എന്‍ എം - ഐ എസ് എം ജില്ലാ ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച റാലി പാളയം റയില്‍വേസ്റ്റേഷന്‍, മാനാഞ്ചിറ വഴി കിഡ്‌സന്‍ കോര്‍ണറില്‍ സമാപിച്ചു. റാലിക്ക് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, എന്‍ കെ എം സക്കരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, നസീര്‍ ചെറുവാടി, അഫ്താഷ് ചാലിയം തുടങ്ങിയവര്‍ നേതൃത്വം നല്കി. റാലിക്ക് ശേഷം നടന്ന പൊതുയോഗം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി, പി സി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. 

എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കി. ഗസ്സയിലും ഫലസ്തീനിന്റെ ഇതരഭാഗങ്ങളിലും ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ ഇന്ത്യ ശക്തമായി ഇടപെടണമെന്നും ഇസ്രാഈലുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിഛേദിക്കണമെന്നും റാലി ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാലക്കാട് പുതുപ്പള്ളി തെരുവ് ജംഗ്ഷനില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ഉദ്ഘാടനം ചെയ്തു.
Read More

Wednesday, November 21, 2012

സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കാമ്പയിന്‍ ഡിസംബര്‍ ഒന്ന് മുതല്‍


ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയതലത്തില്‍ ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2012 ഡിസംബര്‍ ഒന്ന് മുതല്‍ 2013 ഫിബ്രവരി 28 വരെയായിരിക്കും കാമ്പയിന്‍. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ നടന്നുവരുന്ന വിവിധ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പയിന്‍. ആത്മീയവും ഭൗതികവുമായ അവസ്ഥയില്‍ നിന്ന് നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍പ്പാണ് നവോത്ഥാനം. മതം മനുഷ്യനുമുമ്പില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന് മാത്രമാണെന്നും ജീവിതവിശുദ്ധിയുടെയും ഭൗതിക, ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണമെന്നുമുള്ള സന്ദേശമാണ് 'വിശ്വാസം, വിശുദ്ധി, നവോത്ഥാനം' എന്ന പേരിലുള്ള കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്. 

 പ്രമേയചര്‍ച്ചകള്‍, ഫാമിലി മീറ്റ്, ടേബിള്‍ ടോക്ക്, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ തര്‍ബിയ സംഗമങ്ങള്‍, സി.ഡി, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. ദേശീയതലത്തില്‍ 'സാമൂഹിക സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും നടത്തും. സൗദിയുടെ വിവിധ പ്രദേശങ്ങളിലായുള്ള 28 ഇസ്ലാഹി സെന്ററുകള്‍ക്ക് പുറമെ വിദ്യാര്‍ഥി, യുവജന, വനിതാ വിഭാഗങ്ങളുടെയും ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സതേണ്‍, ഖസീം സോണല്‍ കമ്മറ്റികളുടെയും കീഴില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കേന്ദ്രമായുള്ള നാഷണല്‍ കമ്മറ്റി നേതൃത്വം നല്‍കും. ദേശീയതല ഉദ്ഘാടനം നവംബര്‍ 30-ന് ജിദ്ദയിലും സമാപനം 2013 ഫിബ്രവരി അവസാനവാരം റിയാദിലുമായിരിക്കും. സോണല്‍ തലത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം ഉനൈസ, ദമാം, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ നടക്കും. 

ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.ടി. മനാഫ്, ഉപദേശക സമിതി ചെയര്‍മാന്‍ എഞ്ചിനീയര്‍ ഹസൈനാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍, ഉപദേശക സമിതിയംഗം എം. അഹ്മദ്കുട്ടി മദനി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഭാരവാഹികളായ നൗഷാദ് കരിങ്ങനാട്, അബ്ദുല്‍ ഗനി, സലീം ഐക്കരപ്പടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Tuesday, November 20, 2012

ഇസ്രാഈല്‍ കൂട്ടക്കുരുതി: ISM പ്രതിഷേധ റാലി നാളെ


കോഴിക്കോട്: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സംഘടന അടിയന്തരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇസ്‌റാഈല്‍, ലോകത്തെ സര്‍വവിധ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ഫലസ്തീന്‍ കൂട്ടക്കുരുതിയില്‍ ഇന്ത്യ തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന ഇസ്രാഈലുമായുള്ള എല്ലാ ചങ്ങാത്തവും ഇന്ത്യ ഉപേക്ഷിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

 ഇസ്രാഈല്‍ നരനായാട്ടിനെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐ എസ് എം പ്രതിഷേധ റാലിയും ബഹുജന സംഗമങ്ങളും സംഘടിപ്പിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമങ്ങളില്‍ മത-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോഴിക്കോട് പട്ടാളപ്പള്ളി പരിസരത്തുനിന്നു നാളെ (ബുധന്‍) വൈകിട്ട് 4ന് ആരംഭിക്കുന്ന പ്രതിഷേധ റാലി നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രസംഗിക്കും. പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നാളെ വൈകിട്ട് 4ന് മുമ്പ് മുതലക്കുളം മൈതാനിയില്‍ എത്തിച്ചേരണമന്ന് ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു.
Read More

Sunday, November 18, 2012

ISM ചങ്ങരംകുളം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു


ചങ്ങരംകുളം: ഐ എസ്‌ എം മേഖലാ കമ്മിറ്റി ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്‌തു. ആടലോടകം, തുളസി, രക്തചന്ദനം, കറ്റാര്‍വാഴ, ഞരിഞ്ഞ്‌, കൂവളം തുടങ്ങി 10ല്‍പരം സസ്യങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഐ എസ്‌ എം ചങ്ങരംകുളം പ്രസിഡന്റ്‌ ഷൗക്കത്ത്‌ എറവറാംകുന്ന്‌, സെക്രട്ടറി പി പി ശബാബ്‌, പി പി സാബിത്ത്‌, റാസിക്‌, ചങ്ങരംകുളം പൗരസമിതി മെമ്പര്‍ സുരേഷ്‌ ആലംകോട്‌ പങ്കെടുത്തു.
Read More

വെളിച്ചം ഫലം പ്രഖ്യാപിച്ചു


കടലുണ്ടി: ശാഖാ ഐ എസ്‌ എം സംഘടിപ്പിക്കുന്ന വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ മൂന്നാമത്‌ ഫലം പ്രസിദ്ധീകരിച്ചു. സഫിയ യൂസുഫ്‌ പുളിയമ്പ്രം, മെന്‍ഷിന ജാബിര്‍ പാനൂര്‍, നൗഷാന മുസ്‌തഫ ചെംനാട്‌ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

 ജില്ലാ തല വിജയികള്‍: ഖദീജാ ഫസല്‍ കാസര്‍കോഡ്‌, നൂര്‍ജഹാന്‍ അബ്‌ദുല്ല കണ്ണൂര്‍, ഷൈജിന കല്‌പറ്റ വയനാട്‌, എം വി ജസീല വടകര-കോഴിക്കോട്‌, എം നുസ്‌റത്ത്‌ മീനടത്തൂര്‍ മലപ്പുറം, കെ എ സൈനബ പാലക്കാട്‌, നദീറ അബ്‌ദുല്‍മജീദ്‌ മതിലകം തൃശൂര്‍, കെ എസ്‌ ജലീല എടവനക്കാട്‌ എറണാകുളം, എസ്‌ ആമിന കെ എസ്‌ പുരം-കൊല്ലം, സഫിയ സുബൈര്‍ ഇടുക്കി, കെ കെ റജീന ആലപ്പുഴ, സഫീറ കോയമ്പത്തൂര്‍ പ്രാദേശിക വിജയികള്‍: ടി ഫാത്തിമ ഷരീഫ, കെ സഫിയ, ടി സി സുഹറ. 

 കടലുണ്ടി സലഫി സന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ സമ്മാനദാനം നിര്‍വഹിച്ചു, ആസിഫലി കണ്ണൂര്‍ ആശംസകളര്‍പ്പിച്ചു. ടി പി ഹുസൈന്‍കോയ, ഫൗസന്‍ റഷീദ്‌, കെ ജൈസല്‍ പ്രസംഗിച്ചു. 

വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ ചോദ്യപേപ്പറിന്‌ 9859221611 നമ്പറില്‍ ബന്ധപ്പെടുക.
Read More

അറബി പഠനത്തോടൊപ്പം ശാസ്ത്ര-സാങ്കേതിക വിദ്യയിലും വൈദഗ്ധ്യം തെളിയിക്കണം-ഹുസൈന്‍ മടവൂര്‍

ദോഹ: അറബിഭാഷ പഠിക്കുന്നതോടൊപ്പംതന്നെ ആധുനിക ശാസ്ത്ര-സാങ്കേതിക പഠനത്തിലും മികവ് പുലര്‍ത്താനാണ് ഇക്കാലത്തെ വിദ്യാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്ന് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തറിലെ ആര്‍.യു.എ. കോളേജ് പൂര്‍വ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാറൂഖ് കോളേജ് കാമ്പസിന്റെ മാതൃസ്ഥാപനമായ റൗളത്തുല്‍ ഉലൂം അറബിക് കോളേജ് ഇന്നും വലിയ സംഭാവനകളാണ് സമൂഹത്തിന് നല്‍കുന്നത്. കോളേജിന് ലഭിച്ച യു.ജി.സി. അംഗീകാരം, വിദേശത്തുനിന്ന് ഉന്നതപഠനം കരസ്ഥമാക്കിയ നിപുണരായ അധ്യാപകരുടെ സാന്നിധ്യം, നെറ്റ് പരീക്ഷയ്ക്ക് വേണ്ടി ഉന്നത ബിരുദപഠന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക എന്നിവ റൗളത്തുല്‍ ഉലൂം അറബിക് കോളേജിനെ വ്യതിരിക്തമാക്കുന്നു. അറബിക് കോളേജുകള്‍ വിദഗ്ധരായ നിരവധിപേരെയാണ് വാര്‍ത്തെടുക്കുന്നത്. പഠനരംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ഉന്നത പഠനത്തിന് പരിശീലനം നല്‍കി വിദേശ നാടുകളിലടക്കം പഠിക്കുന്നതിന് അവസരമൊരുക്കുന്നത് വിദ്യാര്‍ഥികളെ സംതൃപ്തരാക്കുന്നു. വിദഗ്ധരായ ആളുകളെയാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. അറബിഭാഷ പഠിച്ച ഒരാളുടെയും ജീവിതത്തില്‍ ജോലി കിട്ടാത്ത അവസ്ഥ ഉണ്ടായതായി ഇതുവരെ കേള്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 പഠിച്ച അറിവ് വികസിപ്പിക്കുന്നതിന് പൂര്‍വ വിദ്യാര്‍ഥികള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുള്‍ ഗഫൂര്‍ ഫാറൂഖി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികമായ ഭാഷാശൈലികളും പദങ്ങളും പ്രചരിപ്പിക്കുന്നതില്‍ പ്രവാസികളായ പൂര്‍വ വിദ്യാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഏകദേശം ഇരുപത്തിഅഞ്ചിലധികം വരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് ഖത്തറില്‍ നിന്നുകൊണ്ട് ഒരു പാട് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ലാണ് ആര്‍.യു.എ. കോളേജ് പൂര്‍വവിദ്യാര്‍ഥികള്‍ക്കായി ഒരു കൂട്ടായ്മ രൂപവത്കരിച്ചത്. പരിപാടിയില്‍ അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. മജീദ് ഫാറൂഖി നാദാപുരം, സലീം മാസ്റ്റര്‍, യഅ്ഖുബ് കൊയ്‌ലോത്ത് എന്നിവര്‍ സംസാരിച്ചു. ഹമദ് തിക്കോടി സ്വാഗതവും അഫ്‌സല്‍ മടവൂര്‍ നന്ദിയും പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 33254647, 55345106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കമ്മിറ്റി അറിയിച്ചു.
Read More

അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി തിരിച്ചറിയുക: അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍


കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പ്രവാചകന്മാരുടെ ആദര്‍ശ ധാരകള്‍ക്കും വിരുദ്ധമായി വിശ്വാസികളെ ശിര്‍ക്കിലേക്കും ഖുറാഫാത്തിലേക്കും പിടിച്ച് വലിക്കുന്ന യാഥാസ്തിക നവ യാഥാസ്തിക ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ നൂറ്റാണ്ടും നവയാഥാസ്തികതയുടെ പതിറ്റാണ്ടും എന്ന പ്രമേയവുമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി തൗഹീദ് അചഞ്ചലമാണ് ശിര്‍ക്ക് ദുര്‍ബലമാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

 ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കും വിധം അന്ധവിശ്വാസത്തിലേക്കുള്ള കടന്നു കയറ്റത്തില്‍ വിശുദ്ധ വാക്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന മത പണ്ഡിതന്മാര്‍ ഒരു വിഭാഗം മരിച്ചുപോയ മഹാത്മാക്കളെയും മറ്റൊരു വിഭാഗം ജീവിച്ചിരിക്കുന്ന ജിന്നുകളെയും വിളിച്ച് തേടി മനുഷ്യന്റെ സഹായ തേട്ടങ്ങളെ തിരിച്ച് വിടാനുള്ള ഗൂഢമായ ശ്രമങ്ങളാണ് മലയാള കരയിലും ഗള്‍ഫ് നാടുകളിലും ചിലര്‍ നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും ചൊവ്വായ പാതയില്‍ നിന്ന് അവരെ വഴി തെറ്റിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം പണ്ഡിത വിഭാഗത്ത സൂക്ഷിക്കണമെന്നും വിശുദ്ധ ഖുര്‍ആന്റെ ഉദ്‌ബോധനത്തെ അനുസ്മരിപ്പിക്കും വിധം മുടികച്ചവടവും ജിന്ന് പൂജകളുമായി സമുദായത്തെ ഞെക്കികൊല്ലുന്ന സമകാലിക സമീപനങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. 

ഐ.ഐ.സി. കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര, പി.വി അബ്ദുല്‍ വഹാബ്, അബ്ദുല്ലത്തീഫ് പേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
Read More

Saturday, November 10, 2012

ഇന്ത്യയുടെ ശാപം മത്സരാധിഷ്ഠിത വര്‍ഗ്ഗീയത : ആര്‍ ബി ശ്രീകുമാര്‍.


ദോഹ: മത്സരാധിഷ്ഠിത വര്‍ഗ്ഗീയതയാണ് ഇന്ത്യയുടെ ശാപമെന്ന് ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍. കേരളപ്പിറവിയോടനുബന്ധിച്ച് ഫോക്കസ് സംഘടിപ്പിച്ച കേരള മതേതര കേരളം മാറുന്ന പ്രതിഛായ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു വര്‍ഗ്ഗീയതയോ മുസ്‌ലിം വര്‍ഗ്ഗീയതയോ ഇന്ത്യയില്‍ വേരുപിടിച്ചാല്‍ വര്‍ഗ്ഗീയതയില്ലാത്തവരെയാണ് അവര്‍ ആദ്യം തല്ലിക്കൊല്ലുക. അതുകൊണ്ടുതന്നെ ഇത്തരം വര്‍ഗ്ഗീയവാദികളെ തല്ലിക്കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു വര്‍ഗ്ഗീയത, ഗുജറാത്തി ഉപദേശീയത, വന്‍ അഴിമതി എന്നിവയിലൂന്നിയാണ് നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നത്. മാമോക്രസിയും മണിയോക്രസിയും മാഫിയോക്രസിയുമാണ് മോഡി ഭരണത്തില്‍ ഗുജറാത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 വ്യാജ മതമൗലികവാദത്തിനെതിരെ ദൈവത്തിന് നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ ദൈവം സന്നദ്ധമാണ്. തന്നെപ്പോലുള്ളവരുടെ വിജയം ദൈവത്തിന്റെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പ്രസംഗിക്കുന്നതിന് പകരം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ചില കാലഘട്ടങ്ങളില്‍ മുസ്‌ലികള്‍ പിറകോട്ടു പോവുകയുണ്ടായി. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്കും വര്‍ഗ്ഗീയത വ്യാപനത്തിനും ഇത്തരം പിറകോട്ടു പോകല്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പേറ്റന്റുകളൊന്നും ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ കഴിവുള്ള യുവാക്കള്‍ അമേരിക്കയിലേക്ക് പറന്ന് അവിടെയാണ് സംഭാവന ചെയ്യുന്നത്. പുതിയ അറിവുകള്‍ തേടാന്‍ ഇന്ത്യയിലെ മതനേതാക്കള്‍ പ്രേരിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

എല്ലാ കണ്ടുപിടുത്തങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. പുതിയ അറിവുകള്‍ തേടാന്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. പുതിയ അറിവുകളിലൂടെയാണ് ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഇന്ത്യയിലാകനമുള്ള വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ രീതികള്‍ കേരളത്തിലുമുണ്ടായിട്ടുണ്ടെന്ന് ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. ഏതെങ്കിലുമൊരിടത്ത് വര്‍ഗ്ഗീയ കലാപം നടക്കുകയാണെങ്കില്‍ അവിടുത്തെ പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതുപോലെ തന്നെ പ്രാദേശിക മത നേതാക്കളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താനും പൊതുജനങ്ങള്‍ തയ്യാറാവണം. കാരണം ശരിയായ മതബോധവും വിജ്ഞാനവും നല്കാനുള്ള ബാധ്യത ഓരോ സ്ഥലങ്ങളിലേയും മതനേതാക്കള്‍ക്കാണ്. അവര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതുകൊണ്ടും പുറമേ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി അവരുടെ മതക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുമാണ് കലാപങ്ങള്‍ ഉണ്ടാവുന്നത്. 

 ജനസംഘത്തിന്റെ ഭരണകാലത്ത് എല്ലാ കേന്ദ്രങ്ങളിലും ആര്‍ എസ് എസ് പ്രവര്‍ത്തകരെ തിരുകിക്കയറ്റിയതാണ് ഇന്ത്യയില്‍ വര്‍ഗ്ഗീയത ഇത്രയേറെ വളരാന്‍ കാരണമെന്നും ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രമനുഷ്യരെ പോലെയാണ് കലാപങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കുന്നത്. വര്‍ഗ്ഗീയതയില്‍ മതവും ആത്മീയതയുമില്ലെന്ന് പറഞ്ഞ ശ്രീകുമാര്‍ അതില്‍ മുഴുവന്‍ അധികാര രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുമ്പോള്‍ ഹിന്ദുവോ മുസ്‌ലിമോ എന്നു നോക്കുന്നതില്‍ അര്‍ഥമില്ല. താന്‍ ഹിന്ദുമത വിശ്വാസിയാണെങ്കിലും ഗുജറാത്ത് കലാപത്തെ അംഗീകരിക്കാന്‍ തന്നിലെ ഹിന്ദുവിന് സാധിക്കാത്തതുപോലെ രാജ്യസേവക മനസ്സിനും സാധിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് നരേന്ദ്ര മോഡിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുന്നതെന്നും ആര്‍ ബി ശ്രീകുമാര്‍. നിരവധി തവണകളിലായി ജയിച്ചു കയറുന്നതിന് പിന്നില്‍ നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ കഴിവുകളാണുള്ളത്. ശരീരത്തിലും മനസ്സിലും മുഴുവന്‍ ഹിന്ദു വര്‍ഗ്ഗീയത കൊണ്ടുനടക്കുന്ന നരേന്ദ്ര മോഡി ഒറ്റ രാത്രികൊണ്ട് മാറുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇന്ത്യയിലെ മതേതരവാദികള്‍ ഉറങ്ങുമ്പോഴും വര്‍ഗ്ഗീയവാദികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് നാട് ഇത്രയേറെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പുരാണങ്ങളിലെ വിഷകന്യകമാരെ പോലെ ശരീരത്തില്‍ വിഷം വഹിച്ച് നടക്കുന്ന പുരുഷന്മാരാണ് വര്‍ഗ്ഗീയവാദികള്‍. അവരുടെ തലവനാണ് നരേന്ദ്ര മോഡിയെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു. 

 സമാധാനമില്ലാത്ത സ്ഥലങ്ങളിലൊന്നും മതവും സംസ്‌കാരവും വ്യവസായവും വാണിജ്യവുമുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഒറ്റക്കാണ് പൊരുതേണ്ടി വരുന്നതെങ്കില്‍ പോലും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ഗ്ഗീയതിയിലേക്ക് ക്ഷണിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും മരിക്കുന്നവരും നമ്മില്‍പ്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. വിശ്വാസത്തേയും മതത്തേയും ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തരുതെന്നും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള ദൗത്യ നിര്‍വഹണം ഒന്നേ രണ്ടോ ദിവസത്തേക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ധര്‍മം ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്ത വിധം ധാര്‍മിക രംഗത്തുള്ളവര്‍ അധഃപതിച്ചു പോയിരിക്കുകയാണ്. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ അതാത് മതവിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 തലശ്ശേരി കലാപം ഒഴിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷം തൊണ്ണൂറുകള്‍ വരെ കേരളത്തില്‍ എടുത്തുപറയത്തക്ക വര്‍ഗ്ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് സമകാലിക കേരളീയ സമൂഹം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയം അവതരിപ്പിച്ച വര്‍ത്തമാനം അസോസിയേറ്റ് എഡിറ്റര്‍ ആസിഫലി കണ്ണൂര്‍ പറഞ്ഞു. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം നിരവധി വര്‍ഗ്ഗീയ കലാപങ്ങളാണ് കേരളത്തിലുണ്ടായത്. തലശ്ശേരിയില്‍ പള്ളി സംരക്ഷിക്കാന്‍ ഹിന്ദുമത വിശ്വാസിയായ കുഞ്ഞിരാമനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പിന്നീട് കേരളത്തിലെ സ്ഥിതി മാറുകയായിരുന്നു. മനസ്സിനകത്ത് മുറിവുകള്‍ സൂക്ഷിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുകയാണ്. സാംസ്‌ക്കാരികമായും ഘടനാപരമായും കേരളീയര്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയതയ്‌ക്കൊപ്പം കേരളത്തില്‍ മദ്യവും പിടിമുറുക്കി. മദ്യപാനികളുടെ നാട് എന്ന പേരിലാണ് ഈയിടെ കേരളത്തെ കുറിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടുനില്‍ക്കുന്നതിന് പകരം കേരളീയ ജീവിതത്തില്‍ ഇടപെടലുകളാണ് ആവശ്യമെന്നും ആസിഫലി കണ്ണൂര്‍ പറഞ്ഞു. 

 ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി എസ് ശശികുമാര്‍ കേരള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഖത്തര്‍ സി ഇ ഒ ഷമീര്‍ വലിയ വീട്ടില്‍ അധ്യക്ഷത വഹിച്ചു. ഇക്കോ ഫോക്കസ് ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം നേടിയ ഇഹ്‌സാന്‍ കമാലിന് ശൈഖ് അബു ഒബൈദ അല്‍ ബജറാവി പുരസ്‌ക്കാരം വിതരണം ചെയ്തു. ഹാദി റഷാദ്, നൗഷാദ് പയ്യോളി, അഡ്വ. ഇസ്മാഈല്‍ നന്മണ്ട, ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബംഗാള്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് സെക്രട്ടറി മൗലാനാ അമീനുദ്ദീന്‍ സാഹിബ്, സലഫി ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, പി എസ് എച്ച് തങ്ങള്‍, കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, ശംസുദ്ദീന്‍ ഒളകര, നസീര്‍ പാനൂര്‍, അനീസ് നന്മണ്ട, അബ്ദുല്‍ വാരിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More

Tuesday, November 06, 2012

സമ്പൂര്‍ണ മദ്യനിരോധനം: സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരം - ജസ്റ്റിസ് ഷംസുദ്ദീന്‍


കൊച്ചി : യു.ഡി.എഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മദ്യനിരോധനത്തില്‍ നിന്ന് പിന്നോട്ടുപോവുകയും മദ്യം സാര്‍വത്രികമാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും ദുരിതങ്ങളും കഷ്ടപ്പാടുകളും സാമ്പത്തികനഷ്ടങ്ങളും മാത്രം പ്രദാനം ചെയ്യുന്നതാണ് മദ്യ ഉപയോഗം. മദ്യം നിരോധിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തെ വര്‍ഗീയവത്കരിച്ച് ഈഴവ സമുദായത്തെ തകര്‍ക്കാനാണെന്ന കണ്ടുപിടുത്തം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിനുള്ള സമ്പൂര്‍ണ അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്‌വരണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മദ്യം നിരോധിച്ചാല്‍ തൊഴിലാളികള്‍ വഴിയാധാരമാകുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ടുപിടുത്തം ശരിയല്ല. മദ്യമുണ്ടാക്കുന്ന ദുരന്തങ്ങള്‍, രോഗങ്ങള്‍, റോഡപകടങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവക്കായി വിനിയോഗിക്കുന്ന നഷ്ടപരിഹാര തുകയുടെ അത്രപോലുമാകില്ല തൊഴിലാളികളെ സംരക്ഷിക്കാനെന്നും, മദ്യനിരോധനത്തിന് തയ്യാറാവാത്ത രാഷ്ട്രീയപാര്‍ട്ടികളെ നിലക്ക് നിറുത്താന്‍ സ്ത്രീസമൂഹം തയ്യാറാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജേക്കബ് മണ്ണാറപ്രായില്‍ എപ്പിസ്‌ക്കോപ്പ അഭിപ്രായപ്പെട്ടു. 

കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എഡ്രാക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു, എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, കെ.കെ. ഹുസൈന്‍ സ്വലാഹി, വി.എ. ഇബ്രാഹീംകുട്ടി, ഫഹീം കൊച്ചി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, November 05, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം


കൊച്ചി: 'വിജ്ഞാനം വിവേകം വികാസം' എന്ന പ്രമേയമുയര്‍ത്തി എം എസ് എം സംസ്ഥാന സമിതി രണ്ട് ദിവസങ്ങളായി എറണാകുളത്ത് സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം. രാജേന്ദ്രമൈതാനത്ത് പ്രത്യകം തയ്യാറാക്കിയ ഇഖ്‌റഅ് നഗരിയിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും രാവിലെതന്നെ വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളില്‍ വളരുന്ന അധാര്‍മികതകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹം കൂടുതല്‍ ജാഗ്രവത്താകണെമന്ന് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മൂല്യങ്ങളുടെ ചൈതന്യം വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. കേവലം സിലബസ് പഠനത്തിനപ്പുറത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഉതകുന്ന വിദ്യാഭ്യാസ സമീപനം വിദ്യാര്‍ഥികളില്‍ രൂപപ്പെടണം. ക്രിയാത്മകവും പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ പര്യാപ്തവുമായ ധൈഷണിക കാമ്പസുകള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. 

പഠന പദ്ധതിയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കുമെന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പള്ളം രാജുവിന്റെ പ്രസ്താവനയെ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്ത് പെണ്‍വാണിഭങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെഷന്‍ ആശങ്ക രേഖപ്പെടുത്തി. ആണ്‍ പെണ്‍ ഇടപഴകലുകളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അതിര്‍ത്തികള്‍ അതിലംഘിച്ചതാണ് ഇന്നുണ്ടായ സാംസ്‌കാരിക അധപ്പതനത്തിന് കാരണമായത്. തുറന്ന ലൈംഗികതക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും ശ്രമിക്കുന്നത് ഏറെ ദുഖകരമാണ്. 

 സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് എം എല്‍ എ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ഇ നസീഹ ഓണ്‍ലൈന്‍ മാഗസിന്‍ ജി സി ഡി എ ചെയര്‍മാന്‍ എം വേണുഗോപാല്‍ പ്രകാശനം ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍, എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, റിഹാസ് പുലാമന്തോള്‍, തസ്‌ലീം വടകര എന്നിവര്‍ പ്രസംഗിച്ചു. 

മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും ഊന്നല്‍ നല്കുന്ന ഇന്ത്യന്‍ സമീപനം മാതൃകയാെണന്ന് സഊദി ഖുര്‍ആന്‍ സെന്റേര്‍സ് ഡയറക്ടര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. സമാപന പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇട്ട് പരസ്പരം വിദ്വേഷവും പകയും ഉണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാസിര്‍ രണ്ടത്താണി, ഈസ അബൂബക്കര്‍ മദനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, എന്‍ എം അബ്ദുല്‍ ജലീല്‍, ഉമ്മര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, November 03, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം


കൊച്ചി: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഇന്ന് തുടക്കം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ പ്രത്യേകം ഒരുക്കിയ ഇഖ്‌റഅ് നഗറിലാണ് സമ്മേളനം നടക്കുന്നത്. വിജ്ഞാനം-വിവേകം-വികാസം എന്ന സന്ദേശവുമായുള്ള കാംപയിന് സമാപനമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ് ധര്‍മം കാലത്തിന് ലഭ്യമാക്കാനും ധാര്‍മിക പരിസരത്തിന്റെ കാമ്പസ് നിയോഗം പ്രഖ്യാപിക്കുവാനും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് വേദിയാകും. 

 ഇന്ന് രാവിലെ 9ന് വളണ്ടിയേഴ്‌സ് മീറ്റോടെ സമ്മേളനം ആരംഭിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. ഇര്‍ഷാദ് സ്വലാഹി, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ആഷിദ് ഷാ, അന്‍വര്‍ഷാ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടക്കുന്ന ബാലസമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര മുഖ്യാതിഥിയായിരിക്കും. ജലീല്‍ പരപ്പനങ്ങാടി, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ മൊഴിമുത്തുകള്‍ നല്‍കും. 

ഉച്ചയ്ക്ക് 1.30ന് കാമ്പസ് സ്റ്റുഡന്റ്‌സ് സമ്മിറ്റ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. അസ്ഗറലി എന്‍ജിനീയര്‍ മുഖ്യാതിഥിയായിരിക്കും. സി എം മൗലവി, അഷ്‌റഫ് കടയ്ക്കല്‍, എ അസ്ഗറലി, പി കെ ഷബീബ് എന്നിവര്‍ പ്രസംഗിക്കും. 

തുടര്‍ന്ന് 4ന് ഓപ്പണ്‍ ഡിബേറ്റ് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ സൈതാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. പ്രൊഫ. കെ പി സകരിയ, മൗലവി ഷഫീഖ് അസ്‌ലം, അലി മദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. 

 വൈകീട്ട് 7ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. സമ്മേളന സുവനീര്‍ കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിണി ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫിന്് നല്‍കി പ്രകാശനം ചെയ്യും. പുസ്തക പ്രകാശനം ജസ്റ്റിസ് പി കെ ഷംസുദ്ധീന്‍ നിര്‍വഹിക്കും. ഡോ. മുസ്തഫ ഫാറൂഖി, ഡോ. മുബശ്ശിര്‍ പാലത്ത്, ഇസ്മായീല്‍ കരിയാട്, ജൗഹര്‍ അയനിക്കോട്, മുബാറക് ഹംസ എന്നിവര്‍ പ്രസംഗിക്കും. ഞായറാഴ്ച ഖുര്‍ആന്‍ സാരം, പഠനസെഷന്‍, സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്, സമാപന സമ്മേളനം എന്നിവ നടക്കും
Read More

Thursday, November 01, 2012

MSM കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3ന് ആരംഭിക്കും


എറണാകുളം: മുജാഹിദ്‌ സ്‌റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ‘വിജ്ഞാനം വിവേകം വികാസം’ എന്ന പ്രമേയത്തിത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ പ്രതിഫലനമായ ക്രിയാത്മക; ജനസൗഹൃദ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ പകരം വിവേകശൂന്യമായ ഇടപെടല്‍ കൊണ്ട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നവ സാഹചര്യത്തെ തിരിച്ചറിഞ്ഞ്‌ ധാര്‍മ്മിക വിചാരധാരയിലൂന്നിയ കാമ്പസ്‌ പുനസൃഷ്ടിയാണ്‌ സമ്മേളനം ലക്ഷ്യം വെക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നയ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ്‌ ധര്‍മ്മം കാലത്തിന്‌ ലഭ്യമാക്കാഌം ധാര്‍മ്മികപരിസരത്തിന്റെ കാമ്പസ്‌ നിയോഗം പ്രഖ്യാപിക്കാഌം സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ വേദിയാവും. കാമ്പസ്‌ ലിബറലിസത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്ന വര്‍ഗീയ ചൂഷണങ്ങള്‍ക്കെതിരില്‍ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രഖ്യാപനത്തിഌ സമ്മേളനവേദി സാക്ഷിയാകും. 

രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നവംബര്‍ 3ന്‌ രാവിലെ ആരംഭിക്കും. വൈകുന്നേരം 7ന്‌ ബഹു. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ സഹമന്ത്രി പ്രാഫ. കെ വി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ബാലസമ്മേളനം, കാമ്പസ്‌ സ്റ്റുഡന്റ്‌സ്‌ സമ്മിറ്റ്‌, ഓപ്പണ്‍ ഫോറം, പഠന സെഷന്‍, സ്റ്റുഡന്റ്‌സ്‌ പാര്‍ലിമെന്റ്‌, സമാപന സമ്മേളനം തുടങ്ങിയ സെഷഌകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പണ്ഡിതര്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

നവംബര്‍ 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഇസ്‌ലാ ഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എം എസ്‌ എം സംഘടിപ്പിച്ച അഖില കേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ‘ടിപ്‌സ്‌’ മോഡല്‍ എന്‍ട്രന്‍സ്‌ എക്‌സാം എന്നിവയിലെ വിജയികളെയും മറ്റു പ്രതിഭകളെയും സമ്മേളനത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി, ജന. കണ്‍വീനര്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ആഷിദ്‌ ഷാ, ഉമ്മര്‍ കുട്ടി കൊച്ചി, മുജ്‌ബിര്‍ പള്ളുരുത്തി, മുബാറക്‌ ഹംസ എന്നിവര്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...