Sunday, December 23, 2012

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM


പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകലില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയടക്കമുള്ള മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്. ഇറ്റലിക്കാരായ കടല്‍ക്കൊലയാളികളോട് കാണിച്ച ഔദാര്യമെങ്കിലും ഇന്ത്യന്‍ പൗരന്മാരോട് കാണിക്കാന്‍ ജുഡീഷ്യറിയും ഭരണകൂടവും തയ്യാറാവണം. നിഷ്പക്ഷമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും വര്‍ഗീയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കരുത്. വധശിക്ഷയില്‍ നിന്ന് ഇളവുതേടി ദയാഹരജിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്ന മുഴുവന്‍ പേര്‍ക്കും ജാതിമത പരിഗണന കൂടാതെ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പുകല്പിക്കാന്‍ രാഷ്ടപതിഭവനും കേന്ദ്രസര്‍ക്കാറും ഇച്ഛാശക്തി കാണിക്കണം. രാജ്യത്തെ ജയിലുകള്‍ ഒരു പ്രത്യേക സമുദായത്തിന് സംവരണം ചെയ്യുകയെന്ന സാഹചര്യം ആശങ്കാകുലമാണ്. 

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് സമ്മേളനം വിലയിരുത്തി. സവര്‍ണ ഫാസിസ്റ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ഉദ്യോഗ-വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ല് നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. മുസ്‌ലിം സമുദായത്തിന് ഉദ്യോഗങ്ങളില്‍ സംവരണം ശിപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് കേന്ദ്രഭരണകൂടം മുസ്‌ലിംകളൈ അവഗണിക്കുകയാണെന്ന ആശങ്കയുണര്‍ത്തുന്നതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അവഗണിച്ചുകൊണ്ടുളള സാമ്പത്തി പരിഷ്‌കാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു,. 

സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി സാമ്പത്തിക വളര്‍ച്ചയെപ്പറ്റി അധരവ്യായാമം നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്നതും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം കൊടുക്കുന്നതുമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ ഇളവുകള്‍ വകവെച്ചുകൊടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ ചെറുത്തുതോല്പിക്കാന്‍ ദേശവ്യാപകമായ സംഘടിത പ്രക്ഷോഭം വളര്‍ന്നുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. യുവജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്ക് ഫണ്ട് കണ്ടെത്താന്‍ മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ലഹരി ഉപഭോഗത്തിന് മാന്യത കല്പിച്ചുനല്‍കുകയും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ആക്ഷേപകരമായ യുവജനനയം പിന്‍വലിക്കണം. സര്‍ക്കാരിന്റെ അപഹാസ്യമായ നിലപാടില്‍ പ്രതിഷേധിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ മുന്നോട്ടുവരണം. അഭിമാനബോധമുള്ളവര്‍ രാജിവെച്ച് പുറത്തുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സി എ സഈദ് ഫാറൂഖി, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...