Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.


കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം ഉറപ്പിക്കുക എന്ന ഗുജറാത്ത് മാതൃക രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന മോഡി സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണം. പണം നല്‍കിയും പ്രലോഭിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വി.എച്ച്.പിയുടെ കുത്സിത ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മത സ്വാതന്ത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് കോട്ടം തട്ടിക്കുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം.

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നത് അവസാനിപ്പിക്കണം.

കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ഡോ.ഇ.കെ.അഹ്മ്മദ് കുട്ടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി മുഹമ്മദ് മൗലവി അലനല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം എന്ന ക്യാമ്പയിന്‍ മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചു. ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.എന്‍.വി. അബ്ദുറഹിമാന്‍, അഡ്വ പി.എം മുഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി, സി മുഹമ്മദ് സലീം സുല്ലമി, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് കോയ, അബ്ദുറസാഖ് സുല്ലമി, ഡോ.പി.പി.അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, ഡോ.മുസ്തഫ ഫാറൂഖി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, സി. മമ്മു കോട്ടക്കല്‍, ഹസീബ് മദനി, കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ കുഞ്ഞാലി, അബൂബക്കര്‍ കോയ കണ്ണൂര്‍, ഈസ മദനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, സെയ്തു മുഹമ്മദ് കരുവട്ടൂര്‍,  ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.

2 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Sunday, December 28, 2014

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

Unknown Sunday, December 28, 2014

സമ്പൂർണ്ണ മദ്യ നിരോധനത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ വി എം സുധീരനെ കേരള രാഷ്ട്രീയ മാഫിയ ഒറ്റക്കെട്ടായി അക്രമിക്കുന്നത് കണ്ട് കയ്യും കെട്ടി നോക്കി നിൽക്കാനേ കേരള ജനതയ്ക്ക് ആയൊള്ളൂ .....

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...