Wednesday, September 30, 2015

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജിറ്റല്‍ ഇന്ത്യയെന്ന് മേനി നടിക്കുന്നത് കാപട്യം: കെ എന്‍ എം



കോഴിക്കോട്: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന്റെ മാന്യതയും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ബാധ്യതയുണ്ടെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയും ഇന്ത്യന്‍ രാഷ്ട്ര-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുന്നയിക്കുന്നതും പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെന്ന നിലയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് സാക്ഷ്യപത്രം വാങ്ങേണ്ടത് വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍നിന്നല്ല. വാഗ്ദാനം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയില്‍ വന്ന് ഇന്ത്യയില്‍ താമസിക്കുന്ന രാജ്യത്തെ പൗരന്മാരെ വിളിച്ച് കൂട്ടി ചോദ്യമുന്നയിക്കാനുള്ള ചങ്കൂറ്റമാണ് പ്രധാനമന്ത്രി കാണിക്കേണ്ടത്.

ഉണ്ണാനും ഉറങ്ങാനുമിടമില്ലാതെ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനാളുകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് മോദി മേനി നടിക്കുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് അമേരിക്കയിലെ വിമാനകമ്പനികള്‍ക്ക് പതിനെട്ടായിരം കോടി രൂപ കൊണ്ടുപോയി കൊടുത്തിട്ട് ആയിരം കോടിയുടെ ഡിജിറ്റല്‍ സഹായത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് വിരോധാഭാസമാണ്.

സംസ്ഥാനത്തെ ആള്‍ദൈവങ്ങളെയും ജാതി സംഘടനകളേയും കൂട്ടുപിടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി നിയമസഭാ പ്രവേശം നേടാനുള്ള ഓപ്പറേഷന്‍ ലോട്ടസ് എന്ന ബീ ജെ പിയുടെ ഗൂഢ പദ്ധതിക്കെതിരെ മതേതര കക്ഷികള്‍ ജാഗ്രവത്താവണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ സലീം ചെര്‍പ്പുളശ്ശേരി, യു പി യഹ്‌യാഖാന്‍, ഹാഫിസുര്‍ റഹ്മാന്‍, ശംസുദ്ദീന്‍ പാലക്കോട്, ജലീല്‍ മാമാങ്കര, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Thursday, October 01, 2015

ഉണ്ണാനും ഉറങ്ങാനുമിടമില്ലാതെ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനാളുകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് മോദി മേനി നടിക്കുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് അമേരിക്കയിലെ വിമാനകമ്പനികള്‍ക്ക് പതിനെട്ടായിരം കോടി രൂപ കൊണ്ടുപോയി കൊടുത്തിട്ട് ആയിരം കോടിയുടെ ഡിജിറ്റല്‍ സഹായത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് വിരോധാഭാസമാണ്.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...