ദുബൈ : നാടും നഗരവും പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിപ്പണത്തിലൂടെ സ്വരൂപിക്കുന്ന വന്‍തുക ചെലവിട്ടു നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്ന് ദുബൈ ഇസ്്‌ലാഹി സെന്ററില്‍ ചേര്‍ന്ന യു എ ഇ ഇസ്്‌ലാഹി സെന്റര്‍ കേന്ദ്രകൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനം ദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പ്രവണത നിര്‍ത്തണമെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന സമൂഹത്തില്‍ വേണ്ടത്ര പ്രതികരണം ഉണ്ടാക്കിയിട്ടില്ല. ആയതുകൊണ്ട് സ്വര്‍ണ്ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സാമൂഹിക പരിസരങ്ങളുടെ ചുവരെഴുത്ത് വായിച്ച് മുസ്്‌ലിം സംഘടനകള്‍ സഹകരണത്തിന്റെ മാര്‍ഗ്ഗം തേടേണ്ടതാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പതിനൊന്നു വര്‍ഷത്തെ പിളര്‍പ്പുകാലം പുരോഗമന സംരംഭങ്ങളെ പിറകോട്ടു തള്ളിയിട്ടുണ്ട്. മുജാഹിദ് നേതാക്കളുമായി വേദിപങ്കിട്ടതിന്റെ പേരില്‍ സമസ്തയെ പിളര്‍ത്തി വേറിട്ടുപോയ മതപുരോഹിതന്‍ സലഫി നാടുമായി പുതിയ ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഖബറാരാധനയുടെ കാര്യത്തില്‍ കര്‍ശന നിലപാടുള്ള നാടുകളില്‍ നേട്ടത്തിനു ശ്രമിക്കുന്ന ഈ രൂപപരിണാമം ഗള്‍ഫില്‍ മാത്രമൊതുങ്ങുന്ന താല്‍ക്കാലിക അജണ്ടയാക്കരുത്. സൗദി അറേബ്യയിലുള്ള ഈ വിശാല സമീപനം സ്വന്തം പ്രസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്കിടയിലും വേര്‍പിരിയലിന്റെ അകലം കുറയുമെന്ന് കൗണ്‍സില്‍ പ്രത്യാശിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. അടുത്ത ആറു മാസത്തേക്കുള്ള രൂപരേഖ ഷഹീന്‍ അലി അവതരിപ്പിച്ചു. യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍ കെ ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വി പി അഹ്മദുകുട്ടി മദനി, കെ എ ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ്. പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം