Tuesday, June 08, 2010

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌തോ എന്ന്‌ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണം - ഐ എസ്‌ എം


കോഴിക്കോട്‌ : നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും അംഗങ്ങള്‍ക്ക്‌ അനുമതി നല്‌കിയിട്ടുണ്ടെങ്കില്‍ അതിനനുസൃതമായി തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ടോ എന്ന്‌ ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണമെന്ന്‌ ഐ എസ്‌ എം കോഴിക്കോട്ട്‌ സംഘടിപ്പിച്ച `മതരാഷ്‌ട്ര വാദത്തില്‍ നിന്നും മതേതരത്വത്തിലേക്ക്‌' എന്ന വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.

മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്ന നിലപാട്‌ ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞത്‌ ജമാഅത്തിന്റെ ഔദ്യോഗിക നിലപാടാണോ അല്ലയോ എന്ന്‌ വ്യക്തമാക്കണം. അമീര്‍ തള്ളിപ്പറയുകയും അസിസ്റ്റന്റ്‌ അമീര്‍ മൗദൂദിയെ ശരിവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ പൊതുസമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ നിലപാട്‌ തുറന്നു പറയാന്‍ ജമാഅത്ത്‌ നേതൃത്വത്തിന്‌ ബാധ്യതയുണ്ട്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനക്ക്‌ തന്നെ വിരുദ്ധമായി സംഘടന നിലപാട്‌ സ്വീകരിച്ച സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. നിലവിലുള്ള മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വ്യതിരിക്തമായി മതപരമായോ രാഷ്‌ട്രീയപരമായോ ഒരു നിലപാടും ജമാഅത്തെ ഇസ്‌ലാമിക്ക്‌ നിലവിലില്ലെന്നിരിക്കെ സമുദായത്തിന്റെ മുഖ്യധാരയോട്‌ ഐക്യപ്പെടാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മതത്തെ രാഷ്‌ട്രീയ വല്‌ക്കരിച്ച്‌ അധികാരത്തിലേക്ക്‌ കുറുക്കുവഴി തേടിയതിന്റെ പ്രത്യുല്‌പന്നമാണ്‌ മതതീവ്രവാദമെന്ന്‌ ഉമര്‍ സുല്ലമി പറഞ്ഞു. ഭീകരത സൃഷ്‌ടിക്കുന്നവര്‍ ഒരിക്കലും പരസ്യമായി രംഗത്തു വരാറില്ല. അവസരം ഒരുക്കി പിന്നിലേക്ക്‌ ഒളിക്കുന്ന നിലപാടാണ്‌ മതതീവ്രവാദസംഘടനകള്‍ എല്ലാ കാലത്തും പിന്‍തുടര്‍ന്നിരുന്നത്‌. രാജ്യത്തെ മുസ്‌ലിംകളെ മതതീവ്രവാദത്തിലേക്ക്‌ ആവാഹിക്കുന്നതില്‍ ആശയപരമായ സംഭാവന അര്‍പ്പിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക്‌ അനിഷേധ്യമാണെന്ന്‌ സി പി ഉമര്‍ സുല്ലമി പറഞ്ഞു.

കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷാജി, സി ടി അബ്‌ദുറഹീം, ശംസുദ്ദീന്‍ പാലക്കോട്‌, മുര്‍ശിദ്‌ പാലത്ത്‌, സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഷനൂബ്‌ ഒളവണ്ണ, അഫ്‌താഷ്‌ ചാലിയം, നജ്‌മുദ്ദീന്‍ കല്ലായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

പരിസ്ഥിതി ദിനം ആചരിച്ചു.



ജിദ്ദ : എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിത്തുകളും ചെടികളും കുട്ടികള്‍ സ്കൂള്‍ പരിസരത്ത് നടുകയും ജൈവ വൈവിധ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ലീഫ്‌ ബാഡ്ജുകള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ മരങ്ങളെയും ചെടികളെയും കൂടുതല്‍ സ്നേഹിക്കുവാനും പരിസ്ഥിതിയുടെ താളം തെറ്റാതെ സൂക്ഷിക്കുവാനും പ്രതിക്ഞയെടുത്തു.

പ്രകൃതി നമ്മുടെ വീടാണെന്നും അതിന്‍റെ ജൈവവൈവിധ്യം പുഷ്ടിപ്പെടുത്തുവാന്‍ കഴിയുന്നത് ചെയ്യുവാനും ഓരോരുത്തരും ശ്രമിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച റോസി മാത്യൂ പറഞ്ഞു. ഷിറിന്‍ മിര്‍സ, അഫ്ഷാന്‍ ഖാദര്‍, ഇസ്റാ ഫഖ്‌റുസ്സമാന്‍, ശബാന ജമീല്‍ ശൈഖ്, കിഷ്വര്‍ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയെക്കുറിച്ചും മഴക്കാടുകളെക്കുറിച്ചും സ്മാര്‍ട്ട് ബോര്‍ഡ്‌ പ്രസന്റേഷന്‍ നടത്തി.
Read More

Monday, June 07, 2010

ടീന്‍സ് മീറ്റ്- ഇസ്ലാഹി സെന്റര്‍

Read More

മലബാര്‍ മേഖലയില്‍ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കല്‍ സ്വഗതാർ‌ഹം -എം എസ്‌ എം


കോഴിക്കോട്‌: മലബാര്‍ മേഖലയില്‍ 120 പ്ലസ്‌ ടു (+2) സ്‌കൂളുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാർ‌ഹമാണെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത്‌ യാഥാർഥ്യബോധത്തോടെയുള്ള ഈ നീക്കത്തെ എം എസ്‌ എം സ്വാഗതം ചെയ്യുന്നു. പഞ്ചായത്ത്‌ തിരിച്ച്‌ ഹയർ‌സെക്കന്ററി സ്‌കൂള്‍ അനുവദിക്കുമെന്നുള്ള പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം എസ്‌ എം സർക്കാറിനോടാവശ്യപ്പെട്ടു.

യോഗത്തില്‍ കെ ഹർ‌ഷി‌ദ്‌ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അൻ‌ഫസ്‌ നന്മണ്ട, സെയ്‌ത്‌ മുഹമ്മദ്‌, അക്‌ബര്‍ സാദിഖ്‌, ഖമറുദ്ദീന്‍, യൂനുസ്‌ ചെങ്ങര, മുബശ്ശിര്‍ പാലത്ത്‌, മിറാഷ്‌ പ്രസംഗിച്ചു.
Read More

അധാർമികതകളില്‍ നിന്ന്‌ മോചിതരാകുക -എ അസ്‌ഗറലി


വടകര: വിശുദ്ധ വിശ്വാസം നല്ല കർമങ്ങളിലേക്കും നല്ല കർമങ്ങള്‍ മനുഷ്യരെ എല്ലാ അനാചാരങ്ങളില്‍ നിന്നും വിമോചിതമാക്കുമെന്നും കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി പറഞ്ഞു. കെ എന്‍ എം മണ്ഡലം സമ്മേളനത്തിന്റെ സമാപനസെഷന്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വി അശ്‌റഫ്‌ അധ്യക്ഷതവഹിച്ചു. മമ്മൂട്ടി മുസ്‌ലിയാര്‍ പ്രമേയ വിശദീകരണം നടത്തി. ടി പി തൻസീല്‍ സ്വാഗതവും കെ അബ്‌ദുർ‌റസ്സാഖ്‌ നന്ദിയും പറഞ്ഞു.


പഠനക്യാമ്പ്‌ ജില്ല പ്രസിഡന്റ്‌ അഡ്വ. പി കുഞ്ഞമ്മദ്‌ ഉദ്‌ഘാടനംചെയ്‌തു. ടി പി മൊയ്‌തു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി അംഗം എസ്‌ വി റഹ്‌മത്തുല്ല, എം എസ്‌ എം ജില്ലാ സെക്രട്ടറി ശൗക്കത്ത്‌ വാണിമേല്‍ ആശംസകള്‍ നേർന്നു. സാബിക്‌ പുല്ലൂര്‍, അബൂബക്കര്‍ മദനി മരുത ക്ലാസ്സെടുത്തു. എ അബ്‌ദുര്റ്ഹ്‌മാന്‍ സ്വാഗതവും പി പി ഹമീദ്‌ നന്ദിയും പറഞ്ഞു.

കുടുംബസെമിനാര്‍ കെ എന്‍ എം ജില്ല സെക്രട്ടറി കെ എം കുഞ്ഞമ്മദ്‌ മദനി ഉദ്‌ഘാടനംചെയ്‌തു. ഐ എസ്‌ എം ജില്ല സെക്രട്ടറി നജീബ്‌ തിക്കോടി ആശംസനേര്ന്നു . എന്‍ കെ എം സകരിയ്യ, നൗഷാദ്‌ കുറ്റിയാടി ക്ലാസ്സെടുത്തു. സി കെ ഇബ്‌റാഹീം പ്രസംഗിച്ചു.
Read More

കുടുംബഛിദ്രത ഏറ്റവും വലിയ പ്രതിസന്ധി –എൻ എം അബ്‌ദുൽ ജലീൽ




കുനിയിൽ: വർത്തമാനകാലസമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടുംബങ്ങളിലെ ഛിദ്രതയും വീടിന്റെ അകത്തളങ്ങളിലുള്ള സംഘർഷവുമാണെന്ന്‌ ഐ എസ്‌ എം ജന. സെക്രട്ടറി എൻ എം അബ്‌ദുൽ ജലീൽ പറഞ്ഞു. ധാർമികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ എന്ന പ്രമേയത്തിൽ അൻ‌വാർ നഗർ ശാഖ കെ എൻ എം നടത്തിവരുന്ന കാംപയിനിന്റെ സമാപനപരിപാടിയായ കുടുംബസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ പി എ ഹമീദ്‌ അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂർ പ്രഭാഷണം നടത്തി. പ്രസിഡന്റ്‌ കെ പക്രുകുട്ടി സുല്ലമി, കെ ടി മഹ്‌മൂദ്‌ അൻ‌വരി പ്രസംഗിച്ചു. പി കെ അൻ‌വർ സ്വാഗതവും കെ ടി ജഅ്‌ഫർ നന്ദിയും പറഞ്ഞു.
Read More

തൗഹീദിലേക്ക്‌ വഴിനടത്താൻ സംവാദങ്ങൾ സഹായകമായി -സി പി


കോഴിക്കോട്‌: അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും പൗരോഹിത്യ ബന്ധനങ്ങളിൽ നിന്നും സാധാരണക്കാരെ മോചിപ്പിച്ച്‌ നവോത്ഥാനത്തിന്റെയും ഏകദൈവാരാധനയുടെയും മാര്ഗാത്തിലേക്ക്‌ വഴിനടത്താൻ സുന്നി-മുജാഹിദ്‌ സംവാദങ്ങൾകൊണ്ട്‌ സാധിച്ചിട്ടുണ്ടെന്ന്‌ കെ എൻ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമർ സുല്ലമി പറഞ്ഞു. ‘കുറ്റിച്ചിറ സുന്നി-മുജാഹിദ്‌ സംവാദം: യഥാര്ഥധത്തിൽ സംഭവിച്ചതെന്ത്‌?’ എന്ന വിഷയത്തിൽ കെ എൻ എം കുറ്റിച്ചിറ ഡിവിഷൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദങ്ങളിൽ നിന്ന്‌ സാധാരണക്കാർ സത്യം മനസ്സിലാക്കുമെന്ന്‌ ഭയപ്പെട്ട പൗരോഹിത്യം കുറ്റിച്ചിറ സംവാദത്തിനു ശേഷം നടന്ന ഒരു സംവാദവും സമാധാനപരമായി അവസാനിപ്പിക്കാൻ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ അബ്‌ദുസ്സലാം സുല്ലമി, അലിമദനി മൊറയൂർ പ്രസംഗിച്ചു. സിദ്ദീഖലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അന്സാറർ ഒതായി സ്വാഗതവും ഹംദാൻ എസ്‌ വി നന്ദിയും പറഞ്ഞു.
Read More

എം എസ്‌ എം ഗെയിംസ്‌ ഡെ



കോഴിക്കോട്‌: എം എസ്‌ എം സംസ്ഥാന ഗെയിംസ്‌ ഡെ സമാപിച്ചു. കോഴിക്കോട്‌ മാങ്കാവ്‌ മിനി സ്റ്റേഡിയത്തില്‍ നടന്ന ഗെയിംസ്‌ മത്സരങ്ങള്‍ മുഹമ്മദ്‌കോയ ഉദ്‌ഘാടനം ചെയ്‌തു.

കോഴിക്കോട്‌ സൗത്ത്‌ ജില്ല ഫുട്‌ബോളില്‍ ജേതാക്കളായി. ഷട്ടില്‍ ബാഡ്‌മിന്റണില്‍ ബാസില്‍ (മലപ്പുറം ഈസ്റ്റ്‌), തബ്‌സീം പുത്തൂര്‍ (കോഴിക്കോട്‌ സൗത്ത്‌) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. മികച്ച ഫുട്‌ബോളറായി ആശിക്‌ ബാലുശ്ശേരിയെ തെരഞ്ഞെടുത്തു.

കാലിക്കറ്റ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ സെക്രട്ടറി ഡോ. ശരീഫ്‌ വിജയികള്ക്ക് ‌ ട്രോഫികള്‍ സമ്മാനിച്ചു. ഹംസ മൗലവി പട്ടേൽ‌താഴം, ആലിക്കോയ മദനി, എന്‍ ടി അബ്‌ദുർ‌റഹ്‌മാന്‍ ആശംസകള്‍ അർപ്പിച്ചു. എം എസ്‌ എം ജന. സെക്രട്ടറി അൻഫസ്‌ നന്മണ്ട, കെ ഹർഷി‍ദ്‌, വി പി ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ്‌ പ്രസംഗിച്ചു.
Read More

Sunday, June 06, 2010

മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39),സി കെ ജാഫര്‍(28),ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
തേഞ്ഞിപ്പലം ചെനക്കലങ്ങാടി മുജാഹിദ് പള്ളിയിൽ എപി വിഭാഗം നടത്തിയ അക്രമത്തിൽ പരുക്കേറ്റ്, കോട്ടക്കടവ് ടി എം എച് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ കെ, ടി കെ സുലൈമാൻ, സികെ ജാഫർ.

ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്രസ്സയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്‌ച രാവിലെ വിവിധപ്രദേശങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ അക്രമികള്‍ സൈക്കിള്‍ ചെയിന്‍, ഇടിക്കട്ട തുടങ്ങിയ മാരകായുധങ്ങളുമായാണ്‌ അഴിഞ്ഞാടിയത്‌. മദ്രസ്സയിലേക്കെത്തിയ കുട്ടികളെയും ഇവര്‍ വെറുതെ വിട്ടില്ല. യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ്‌ എത്തിയതിന്‌ ശേഷമാണ്‌ സ്ഥിതി ശാന്തമായത്‌. കോടതി ഉത്തരവുകള്‍ തങ്ങള്‍ക്കെതിരാവുകയാണെന്ന അരിശത്തില്‍ പള്ളി പൂട്ടിക്കാനുള്ള ഉദ്ദേശവുമായി പലതവണ എ പി വിഭാഗം ഇവിടെ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. അധികൃതരുമായുള്ള ചര്‍ച്ചയില്‍ പള്ളി പൂട്ടണമെന്ന വാദം എ പി വിഭാഗം ഉന്നയിക്കുകവരെയുണ്ടായി. മുന്‍പ്‌ നാലു തവണ എ പി വിഭാഗം ചെനക്കലങ്ങാടി പള്ളിയില്‍ അക്രമമഴിച്ചു വിട്ടിട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടിയിലും തിരൂരിലും ആര്‍ ഡി ഒ കല്യാണിക്കുട്ടി, തിരൂരങ്ങാടി സി ഐ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പള്ളി പൂട്ടണമെന്ന വാദത്തില്‍ എ പി വിഭാഗം ഉറച്ചു നിന്നു. അധികൃതര്‍ തങ്ങളുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‌ അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച്‌ ഇറങ്ങി പോവുകയായിരുന്നു. പള്ളിയുടെ ഭരണത്തില്‍ എ പി വിഭാഗം ഇടപെടരുതെന്ന്‌ ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു.

വെളള്ളീയാഴ്‌ച പുലര്‍ച്ചെ എ പി വിഭാഗം പള്ളിയുടെയും മദ്രസയുടെയും പൂട്ട്‌ പൊളിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും മുജാഹിദ്‌ പ്രവര്‍തകര്‍ സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ജുമുഅക്ക്‌ സംഘര്‍ഷമുണ്ടാക്കാനുളള്ള എ പി വിഭാഗം പ്രവര്‍ത്തകരുടെ നീക്കം യൂനിവേഴ്‌സിറ്റിയില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നുമെത്തിയ പൊലീസ്‌ തകര്‍ത്തു.

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്മദ്‌ കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി, ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി മന്‍സൂറലി, അലി മദനി മൊറയൂര്‍, ടി പി ഹുസൈന്‍കോയ, സി കെ ഉസ്‌മാന്‍ ഫാറൂഖി, മര്‍ക്കസുദ്ദഅ്‌വ മാനേജര്‍ പി വി കുഞ്ഞിക്കോയമാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മാരകായുധങ്ങളുമായി മുജാഹിദ്‌ പ്രവര്‍ത്തകരെ പള്ളിയില്‍ വെച്ച്‌ അക്രമിച്ച എ പി വിഭാഗം ഗുണ്ടകള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.
Read More

`അധാര്‍മികതക്കെതിരെ യുവനിര' കാമ്പയിന്‌ തുടക്കമായി












അല്‍അഹ്‌സ: യുവത അല്‍അഹ്‌സ ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന അധാര്‍മികതക്കെതിരെ യുവനിര കാംപയിന്‌ തുടക്കമായി. ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കാംപയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മികതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എക്കാലത്തും ഉണ്ടാകണമെന്നും ധാര്‍മികതയിലാണ്‌ സമൂഹത്തിന്റെ നിലനില്‌പെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലും വിദേശത്തും ധാര്‍മിക ജീവിതം നയിക്കാന്‍ മനുഷ്യര്‍ തയ്യാറാകണം. അതിന്‌ വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം അനിവാര്യമാണ്‌. ഇസ്‌ലാമിലധിഷ്‌ഠിതമായ ജീവിതം നയിച്ച്‌ മറ്റുള്ളവര്‍ക്ക്‌ ധാര്‍മിക രംഗത്ത്‌ മാതൃകകളാകാന്‍ വിശ്വാസികള്‍ക്ക്‌ കഴിയേണ്ടതുണ്ട്‌ - അദ്ദേഹം വ്യക്തമാക്കി.അബ്‌ദുര്‍റഹ്‌മാന്‍ മഞ്ചേരി, കുഞ്ഞാലി ഹസന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. എം നാസര്‍ മദനി പ്രഭാഷണം നടത്തി. അബുല്‍കലാം ആസാദ്‌ അധ്യക്ഷത വഹിച്ചു. ശിഹാബ്‌ പറമ്പില്‍പീടിക സ്വാഗതവും ശരീഫ്‌ മടവൂര്‍ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...