ജിദ്ദ : പ്രതികൂല സാഹചര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ഒറ്റക്ക് ജീവിക്കുന്നതിലല്ല, ബഹുമുഖ സമൂഹത്തിനിടയില്‍ കര്‍മ്മനിരതനാവുന്നതോടൊപ്പം തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് മനുഷ്യനെ മഹത്വപ്പെടുത്തുന്നതെന്ന് പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ‘തര്‍ബിയ 1433’ നിശാക്യാമ്പില്‍ ആത്മപരിചരണത്തിന്റെ പ്രവാചക മാതൃകകള്‍‘ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ആത്മ വിചാരണയും സ്വയം തിരുത്തലുമാണ് ആത്മ ശുദ്ധീകരണത്തിന്റെ പ്രഥമ വശം. യഥാര്‍ത്ഥ ദൈവവിശ്വാസിയില്‍ നിന്നും സമൂഹത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളേ ഉണ്ടാകാവൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മനുഷ്യ സൃഷ്‌ടിപ്പ് തെറ്റുകളിലേക്ക് പ്രേരണ നല്‍കും വിധമാണെന്നും സംഭവിക്കുന്ന പാപങ്ങളില്‍ നിന്ന് പിന്മാറുകയും, പശ്ചാതപിക്കുകയും, തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതിലൂടെ യുമാണ് മനുഷ്യന്‍ വിശുദ്ധനാവുന്നതെന്ന് ‘തൌബ - പാപങ്ങള്‍ക്ക് പരിഹാരം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുജീബ്‌റഹ്‌മാന്‍ സ്വലാഹി വിശദീകരിച്ചു. ധാര്‍മ്മിക മൂല്യങ്ങളേക്കാള്‍ ഭൌതിക താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബന്ധങ്ങളാണ് പ്രതികൂല കാലാവസ്ഥയില്‍ ബന്ധനങ്ങളായി മാറുന്നതെന്ന് ‘ബന്ധങ്ങളുടെ സൌരഭ്യം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത അബ്‌ദുസ്സലാം ഉഗ്രപുരം നിരീക്ഷിച്ചു. ചരിത്രം വായിച്ചു തള്ളാനുള്ളതല്ല, പാഠങ്ങളുള്‍ക്കൊണ്ട് പകര്‍ത്താനുള്ളത് കൂടിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫുആദുസ്സമാന്‍, ആദിശ എന്നിവര്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ സമ്മാനാര്‍ഹരായി. ഇസ്‌ഹാഖ് ടിസി, മൊയ്‌തു വെള്ളിയഞ്ചേരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സിവി അബൂബക്കര്‍ കോയ സംബന്ധിച്ചു.
ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഫോക്കസ് ജിദ്ദ സിഒഒ ഷക്കീല്‍ ബാബു, എച്ച് ആര്‍ മാനേജര്‍ മുബഷിര്‍ കുനിയില്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മുജീബ്‌റഹ്‌മാന്‍ ചെങ്ങര ആമുഖ ഭാഷണവും ജരീര്‍ വേങ്ങര സമാപന ഭാഷണവും നട
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം