കോഴിക്കോട്: ഡോ. ഇ കെ അഹ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും നയിക്കുന്ന കെ എന്‍ എം, ആ പേര് ഉപയോഗിക്കരുത് എന്ന എ പി വിഭാഗത്തിന്റെ വാദം കേരള ഹൈക്കോടതി തള്ളി. കെ എന്‍ എം എന്ന പേര് ഇരു ഗ്രൂപ്പുകളിലും ഉപയോഗിക്കുന്നത് നിയമപ്രകാരം വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പേര് ഉപയോഗിക്കുമ്പോള്‍ ഭാവിയില്‍ കൂടുതല്‍ തര്‍ക്കം ഒഴിവാക്കാന്‍ ഇരു ഗ്രൂപ്പുകളും അവരുടെ പേരിനൊപ്പം ഐഡന്റിറ്റി ചേര്‍ക്കുന്നത് ഉചിതമാവുമെന്ന് കോടതി നിരീക്ഷിച്ചു.
2003ല്‍ എ പി വിഭാഗം നടത്തിയ തെരഞ്ഞെടുപ്പില്‍ അപാകതകള്‍ ഉണ്ടെന്ന കാര്യവും കോടതി അംഗീകരിച്ചു. 2002 ആഗസ്ത് 18ന് നട്ടുച്ച നേരത്ത് മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ എ വി അബ്ദുറഹ്മാന്‍ ഹാജിയുടെയും ഡോ. ഹുസൈന്‍ മടവൂരിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ചെന്നു എന്ന കള്ളക്കേസിന്റെ അന്യായത്തിന്‍മേലുള്ള അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. കോടതി വിധി എ പി വിഭാഗത്തിന്റെ കള്ളവാദങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സെക്രട്ടറിയറ്റ് വിലയിരുത്തി. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
2003ല്‍ എ പി വിഭാഗം നടത്തിയ തെരഞ്ഞെടുപ്പില്‍ അപാകതകള്‍ ഉണ്ടെന്ന കാര്യവും കോടതി അംഗീകരിച്ചു. 2002 ആഗസ്ത് 18ന് നട്ടുച്ച നേരത്ത് മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ എ വി അബ്ദുറഹ്മാന്‍ ഹാജിയുടെയും ഡോ. ഹുസൈന്‍ മടവൂരിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ചെന്നു എന്ന കള്ളക്കേസിന്റെ അന്യായത്തിന്‍മേലുള്ള അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്. കോടതി വിധി എ പി വിഭാഗത്തിന്റെ കള്ളവാദങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സെക്രട്ടറിയറ്റ് വിലയിരുത്തി. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം